Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അളവുകോലാകുന്ന അഭിമാനവും ആഭിജാത്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:49 pm IST
in Samskriti

പണ്ട് നമ്മുടെ അമ്പലങ്ങളിലെ നിത്യദാനത്തിന് പുറമെയുള്ള ചിലവിനങ്ങള്‍ സാമ്പത്തിക പരാധീനതയില്ലാത്ത കാലത്തുള്ളവയായിരുന്നു. അമ്പലങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ മറ്റാരും തന്നെ ഇല്ലാതിരുന്ന കാലത്തുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സംഗതി. പണം സാധാരണക്കാരില്‍ നിന്നു കിട്ടണം. മതംമാറ്റാന്‍ പാതിരിപ്പടയും കന്യാസ്ത്രീപ്പടയും മലയോരങ്ങളിലും കാട്ടുപ്രദേശങ്ങളിലും വെട്ടുപൂച്ചിപോലെ പറന്നുചെല്ലുന്ന വെല്ലുവിളിയില്ലാതിരുന്ന കാലത്തെന്നപോലെ ഇന്നും നാം തുകകള്‍ ചെലവാക്കിയാല്‍ വിത്തിനു പ്രിയമുള്ളപ്പോള്‍ മലരു പൊരിക്കുന്നതുപോലെയാണ്. അത് ദോഷത്തിലും നാശത്തിലും ചെന്നു കലാശിക്കും.

ജീവിതത്തിലെ മറ്റു പലതിലുമെന്നപോലെ ചെലവിന്റെ കാര്യത്തിലും മാറുന്ന സാഹചര്യമനുസരിച്ച് മുന്‍ഗണനകള്‍ മാറും. പണ്ട്, മറുവശത്തു മതം മാറ്റാന്‍ ക്രിസ്ത്യാനിയും മുസ്ലിമും ഒന്നിച്ചു നില്‍ക്കാതിരുന്ന കാലത്ത് നമ്മുടെ ക്ഷേത്രങ്ങളുടെ ചിലവിനം പ്രൗഢിയും പ്രതാപവും ജന്മിത്തവുമെല്ലാമായിരുന്നു നിശ്ചയിച്ചിരുന്നത്. മുന്‍ഗണന അവ തൃപ്തിപ്പെടുത്തുന്ന പരിപാടികള്‍ക്കായിരുന്നു. ഒരു രാജാവിന്റെ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് 15 ആനയാണെങ്കില്‍ മറ്റൊരു രാജാവിന്റെ ക്ഷേത്രത്തില്‍ അതിലൊട്ടും കുറയരുത്. ഒരിടത്ത് എട്ടുദിവസത്തെ ഉത്സവമാണെങ്കില്‍ മറ്റൊരിടത്ത് പത്തു ദിവസത്തെ ഉത്സവമായിരിക്കണം.

ഒരിടത്ത് ഒരു സെറ്റ് കഥകളിയാണെങ്കില്‍ മറ്റൊരിടത്ത് ഒന്‍പത് സെറ്റ് കഥകളിവേണം. ഒരിടത്ത് 25 പറയ്‌ക്ക് ഊട്ടാണെങ്കില്‍ അടുത്തിടത്ത് അന്‍പത് പറയ്‌ക്കായിരിക്കണം. ഒരിടത്ത് വെടിക്കെട്ട് ആയിരം രൂപയ്‌ക്കാണെങ്കില്‍ മറ്റൊരിടത്ത് 1500 രൂപയ്‌ക്കായിരിക്കണം. ഒരു രാജാവിന്റെ അമ്പലത്തില്‍ കൊടിമരം സ്വര്‍ണം പൂശിയെങ്കില്‍ തൊട്ടടുത്ത രാജാവിന്റെ അമ്പലത്തിലെ കൊടിമരവും ചവിട്ടുപടിയും സ്വര്‍ണം പൂശണം. അവിടത്തെ ക്ഷേത്രത്തിന് മൂന്നാനയുണ്ടെങ്കില്‍ ഇവിടത്തെ ക്ഷേത്രത്തിന് അഞ്ചാന വേണം. എന്നിങ്ങനെ പോയി കാര്യങ്ങള്‍.

പദവിയും പ്രതാപവും അഭിമാനവും ആഭിജാത്യവുമായിരുന്നു അളവുകോല്‍. പാവപ്പെട്ടവന് ഇതില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവന്‍ രണ്ടു ദിക്കിലെയും കാഴ്ചക്കാരനായി രസിച്ചു. അമ്പലത്തില്‍ കയറാന്‍ കഴിയാത്തവനാകട്ടെ വായുവില്‍ പറന്ന വെടിവാണവും കണ്ടു രസിച്ചു. എല്ലാ സ്ഥലത്തേയും ഉത്സവം പൊടിപൊടിച്ചുവെന്നുറക്കെ വിളിച്ചു പറഞ്ഞു.

അതുതന്നെ മതിയായിരുന്നു മനക്കാര്‍ക്കും കോവിലകങ്ങള്‍ക്കും ജന്മികള്‍ക്കും. ഇന്നും പല പല മഹാക്ഷേത്രങ്ങളെക്കുറിച്ചുള്ള മഹത്വം പറയല്‍ ശ്രദ്ധിക്കുക: ‘പണ്ടത്തെ തിടപ്പള്ളിച്ചീട്ടില്‍ പറഞ്ഞിരിക്കുന്നത് ഒരു ദിവസത്തെ സദ്യയ്‌ക്ക് പത്തുപറ ജീരകം വേണ്ടിവന്നുവെന്നാണ്. അതുവച്ചു കണക്കുകൂട്ടുക മറ്റു വിഭവങ്ങളുടെ പെരുപ്പം.’ എത്ര സിദ്ധന്മാര്‍ അവിടെ വന്നു, എത്ര ലക്ഷം അര്‍ച്ചന അവിടെ നടന്നു, എത്ര ഭക്തന്മാര്‍ ആദ്യന്തം ഭജനമിരുന്നു, എത്രപേര്‍ ശയനപ്രദക്ഷിണം ചെയ്തു, എത്ര ബ്രാഹ്മണര്‍ ഒരുമിച്ചുചേര്‍ന്ന് പുരുഷസൂക്തം ചൊല്ലി. ഈ വക കാര്യങ്ങളെക്കുറിച്ചു തികച്ചും അന്ധമാണ് കണ്ണ്- അതു ചെന്നു നടുന്നത് കടുകിന്റെയും ജീരകത്തിന്റെയും ചാക്കിനുമേലെയാണ്.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)​

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.