Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവതകള്‍: ശക്തിയുടെ പ്രതീകങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 01:57 pm IST
in Samskriti

വേദങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും അവയിലെ കല, സാഹിത്യം, ശാസ്ത്രചിന്തകള്‍ തുടങ്ങിയവയുടെ ആധികാരികതയെ സംബന്ധിച്ച് അഭിപ്രായഭേദങ്ങളില്ല. വേദകാല ജനതയുടെ കല, സംസ്‌കാരം, സാഹിത്യം, സമുദായം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ എന്നിവയെല്ലാം വേദങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നതാണ്. പ്രകൃതിയെ ഇത്ര മനോഹരമായി വര്‍ണിക്കുകയും ആരാധിക്കുകയും ചെയ്ത ജനത പില്ക്കാലത്തുണ്ടായിട്ടില്ല. പ്രകൃതി ശക്തികളെ മാത്രമല്ല, സാധാരണ മനുഷ്യരെയും ദേവതാസ്ഥാനത്തേക്കുയര്‍ത്തി സ്തുതിക്കുന്നതില്‍ വേദകവികള്‍ ഒട്ടും പിന്നോട്ടായിരുന്നില്ല.

വൈദിക ദേവതകള്‍ വേദകാലത്തെ ശക്തിയുടെ പ്രതീകങ്ങളാണ്. തങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിച്ച മനുഷ്യരെ അവര്‍ ദേവതകളാക്കി. മനുഷ്യനിലെ ദേവതാഭാവത്തെ കണ്ടെത്തി അതിനെ സൂക്ഷ്മവിശകലനം നടത്തിയവരാണ് വൈദിക ഋഷികള്‍. അചേതനങ്ങളും സചേതനങ്ങളുമായ പ്രപഞ്ചത്തിലെ എല്ലാറ്റിനേയും വേദകാല ജനത സ്തുതിക്കുകയും അവയിലെ മനോഹാരിതയും ശക്തിയും ദര്‍ശിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ എല്ലാ കര്‍മങ്ങളും അവര്‍ ഈശ്വരാരാധനയായി കരുതി. ജീവിതത്തിലെ ക്ഷണികതയേയും നശ്വരതയെയും പറ്റി അറിവുണ്ടായിരുന്നുവെങ്കിലും ജീവിതത്തെ മനോഹരമായ ഒരു കാവ്യം പോലെ ആസ്വദിക്കുവാന്‍ വേദകാല ജനതയ്‌ക്ക് സാധിച്ചിരുന്നു.

പര്‍വതം, ഓഷധി, വനസ്പതി, ആരണ്യകങ്ങള്‍, അമ്പും വില്ലും പോലെയുള്ള ആയുധങ്ങളും ദേവതകളായി വര്‍ണിക്കപ്പെടുന്നുണ്ട്. അന്നത്തെ ഈശ്വരനായും പ്രവര്‍ത്തനങ്ങളിലെ ശക്തിയായും വേദകാലജനത കരുതി. മനുഷ്യര്‍ക്ക് ഉപകാരിയും ശ്രേഷ്ഠനുമാണ് ഇന്ദ്രനെന്ന് വൈദിക കവി പ്രഖ്യാപിക്കുന്നു. മനുഷ്യരെപ്പോലെ ഇന്ദ്രന്‍ പശുക്കളെയും ധനത്തെയും യുദ്ധത്തില്‍ വിജയിച്ചു നേടുന്നതായും ഭക്ഷ്യശേഖരണം നടത്തുന്നതായും വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ഇന്ദ്രനെ പോലെ തന്നെ വരുണനും ഒരു പ്രാചീന വൈദിക ദേവതയാണ്. ഇന്ദ്രനെയും വരുണനെയും മാത്രമല്ല, വിഷ്ണു, സവിതാവ്, പൂഷാവ്, മരുത്തുക്കള്‍, ഉഷസ്സ്, ദ്യാവാ പൃഥ്വി, അശ്വനീദേവകള്‍, യമന്‍, രുദ്രന്‍, സരസ്വതി എന്നിങ്ങനെ അനേകം ദേവതകളെ വേദങ്ങള്‍ സ്തുതിക്കുന്നുണ്ട്.

ഗായത്രി മന്ത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന സുപ്രസിദ്ധ ദേവതയാണ് സവിതാവ്.. സവിത്‌ദേവതാത്മകമായ പതിനൊന്നു സൂക്തങ്ങളാണ് ഋഗ്വേദത്തിലുള്ളത്. ഭുവനത്തെ താങ്ങിനിര്‍ത്തുന്നത് സവിതാവാണെന്ന് വേദപരാമര്‍ശമുണ്ട്. വരുണന്റെ പര്യായമായിട്ടും സവിത്യപദംപദം വേദങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. സൂര്യനടക്കം സകലതിനെയും നിയന്ത്രിക്കുന്ന ശക്തിയാണ് സവിതാവ്. വരുണനെപ്പോലെ. വളരെ പ്രാചീനമായ സൂര്യാരാധനകളില്‍ കേന്ദ്രീകരിച്ചിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായി സവിതാവിനെ കാണാം.

വേദകാലജനത ആരാധിച്ചിരുന്ന മറ്റൊരു വൈദിക ദേവതയാണ് പൂഷാവ്. വൈദിക സാഹിത്യത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന പൂഷാവിനെ സ്തുതിച്ചുകൊണ്ട് പ്രധാനമായും എട്ട് സൂക്തങ്ങളാണുള്ളത്. മറ്റ് ദേവതകളോടൊപ്പം പൂഷാവിനെ സ്തുതിക്കുന്ന അന്‍പത്തിയെട്ട് സൂക്തങ്ങള്‍ വേറെയുമുണ്ട്. ഇന്ദ്രന്‍, സോമന്‍ എന്നീ ദേവതകള്‍ക്കൊപ്പമാണ് പൂഷാവ് ഏറെയും സ്തുതിക്കപ്പെടുന്നത്. തലപ്പാവണിഞ്ഞ, താടി നീട്ടിയ, പന്നികളുടെ ഹൃദയം തുളക്കുന്ന ഇരുമ്പു മുനയുള്ള ഉളിയേന്തുന്ന, ആടുമാടുകളെ തെളിക്കാന്‍ മുടിങ്കോല്‍ ഉയര്‍ത്തിപ്പിടിക്കുന്ന, തൈരില്‍ കുഴച്ച ചോറ് കഴിക്കുന്ന, കോലാടുകള്‍ വലിക്കുന്ന വണ്ടിയില്‍ സഞ്ചരിക്കുന്ന വ്യക്തി ശോഭയുള്ള വൈദീകദേവതയാണ് പൂഷാവ്.

അലഞ്ഞു നടക്കുന്ന ഇടയവര്‍ഗക്കാരെയും, കന്നുകാലികളെയും പൂഷാവ് നേര്‍വഴിക്ക് നയിക്കുന്നതായി ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. പൂഷാവിന്റെ വേദങ്ങള്‍ വിവരിച്ചിട്ടുള്ള സവിശേഷതകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ സൂര്യനായും ചന്ദ്രനായും മാര്‍ഗമായും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യന്റെ വേഷവിധാനങ്ങളോടുകൂടി ഇടയന്മാരെ നേര്‍വഴിക്ക് നയിക്കുന്ന ‘മാര്‍ഗപ്രഭാ’ഇടയ ഗോത്രവര്‍ഗക്കാരുടെ പരിപാലകനും നാഥനുമായിരുന്നു. അതിനാല്‍ വീരനായകനായ പൂഷാവിനെ ഇടയദേവതയായി വേദങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

പുതിയ വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.