കോട്ടയം : പകര്‍ച്ചവ്യാധികള്‍ പടരുന്ന വേളയിലും നഗരമാലിന്യ സംസ്്കരണം കോട്ടയം നഗരസഭയ്ക്ക് വെല്ലുവിളിയാകുന്നു.
ഒരു ദിവസം ശരാശരി 15 ടണ്‍ മാലിന്യമാണ് സംസ്കരിക്കേണ്ടത്. ഇതിനായി മൂന്ന് പ്ലാന്റുകള്‍ ഉണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇത് മൂലം റോഡരികിലും മറ്റും മാലിന്യം കത്തിക്കേണ്ട അവസ്ഥയിലാണ്. ഇതുണ്ടാക്കുന്ന പുക ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.
നാഗമ്പടത്തും കോടിമതയിലുമാണ് നഗരസഭയ്ക്ക് മാലിന്യ സംസ്്കരണ പ്ലാന്റുകള്‍ ഉള്ളത്.ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കോടിമതയിലെ ബയോ ഗ്യാസ് പ്ലാന്റ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. നന്നാക്കിയാലും ഇത് പ്രവര്്ത്തിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതാണ് ഭേദമെന്ന ഉപദേശമാണ് നഗരസഭയ്ക്ക് ലഭിച്ചിരിക്കുന്നത്. കോടിമതയില്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 46 ലക്ഷം രൂപ ചെലവഴിച്ചാണ് ജൈവ മാലി്ന്യ സംസ്്കരണ പ്ലാന്റ് സ്ഥാപി്ച്ചത്. എന്നാല്‍ ഇതിന്റെ യന്ത്രഭാഗത്തെ ചോപ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ തകരാര്് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പ്ലാന്റ് പ്രവര്‍ത്തനവും അവതാളത്തിലായി.
നാഗമ്പടത്തെ പ്ലാന്റിന്റെ വയറിങ് മുഴുവന്‍ കത്തിപോയിരിക്കുകയാണ്. ഇത് ശരിയാക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല. നാഗമ്പടത്തെയും കോടിമതയിലെയും ബയോ ഗ്യാസ് പ്ലാന്റുകള്‍ക്ക് 22 ലക്ഷം രൂപയാണ് ചെലവായത്. പ്ലാന്റുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാത്തതിനാല്‍ ലോറികളില്‍ ശേഖരിക്കുന്ന മാലിന്യം കുഴിച്ചിടേണ്ട അവസ്ഥയിലാണ്.ഇതിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. ഇതിനിടെയിലാണ് റോഡിരികില്‍ തന്നെ മാലിന്യം കത്തിക്കുന്നതും. പ്ലാസ്റ്റിക്കും അല്ലാത്തതുമായ മാലിന്യം ഒരുമിച്ച് കത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ ആരോഗ്യവിഭാഗവും. അതേ സമയം വടവാതൂരിലേക്ക് മാലിന്യം കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെ സംസ്കരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: