മുഹമ്മ: കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച ചുഴലിക്കാറ്റും പേമാരിയും മണ്ണഞ്ചേരി പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളില്‍ വ്യാപക നാശം വിതച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായും 28 ഓളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടതോടെ മണിക്കൂറുകളോളം ജനജീവിതം ദു:സഹമായി.
വീട് തകര്‍ന്ന് താമസിക്കാന്‍ കഴിയാതെ വന്നതോടെ പലരും ബന്ധുക്കളുടെ വീടുകളിലാണ് അന്തിയുറങ്ങിയത്. വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ച ഇനത്തില്‍ പത്തും വൈദ്യുതി വകുപ്പിന് എട്ടും ഉള്‍പ്പെടെ 18 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായിട്ടാണ് അനുമാനം. യഥാര്‍ത്ഥ കണക്കുകള്‍ കോമളപുരം വില്ലേജും മണ്ണഞ്ചേരി പഞ്ചായത്തും തിട്ടപ്പെടുത്തി വരുന്നതേയുള്ളു.
11-ാം വാര്‍ഡില്‍ നായ്ക്കം വെളി കമലമ്മ, അറയ്ക്കേപറമ്പില് ഉദയസേനന്‍ എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മാളിയേക്കല്‍ സുരേഷ്, ദീപു, വേണുഗോപാല്‍, ജഗന്നിവാസന്‍, കുമാരമംഗലം വെങ്കിടേഷന്, എട്ടുതൈയില് മുരളി, ലളിംതാംബിക, മുരളീധരന് നായര്‍, കുറ്റിപ്പുറത്ത് നളനാചാരി, സുഭാഷിണി, കാരോക്കരവെളി പുഷ്പവല്ലി, പുളിച്ചുവട്ടില്‍ ജോസി, ആറുകണ്ടം നികര്‍ത്തില്‍ സുരേഷ്, വാഴച്ചിറയില്‍ വിജയന്, സന്തോഷ്, വെളിയില്‍ രാജേന്ദ്രന്, ശ്രീഭദ്രം വീട്ടില്‍ പുഷ്പവല്ലി, ചെറുവേലിപ്പാടത്ത് കുശലകുമാരി, ലീലാമണി, നെടിയാംപോളയില് സജീവ്, കൊച്ചുവെളിയില്‍ സെലിന്, ആരതി ഭവനില്‍ വേണുക്കുട്ടന്‍, കാര്‍ത്തികയില്‍ ബൈജു, 13-ാം വാര്‍ഡില്‍ കലൂര്പാടത്ത് ഉത്തമക്കുറുപ്പ്, 16-ാം വാര്‍ഡ് കരുവേലിതൈയില് സോമനാഥന്, കൂനംപുളിക്കല്‍ മോഹനന് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
പലയിടങ്ങളിലും വൃക്ഷങ്ങള്‍ കടപുഴകി റോഡിന് കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി രാത്രി രണ്ടോടെ ഗതാഗതം പുനസ്ഥാപിച്ചു.
ശനിയാഴ്ച രാത്രി 10 മുതല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ കെഎസ്ഇബി കലവൂര്‍, പാതിരപ്പള്ളി സെക്ഷനിലെ 40 ഓളം ജീവനക്കാര്‍ കഠിന പ്രയത്നമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ഭീതിജനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടും ജില്ലാ ഭരണകൂടം ഇടപെട്ടില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: