Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അറിയേണ്ടത് ഗുരുതത്ത്വം

Janmabhumi Online by Janmabhumi Online
May 20, 2017, 08:26 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബോധം വര്‍ദ്ധിപ്പിക്കാനുള്ള ഋഷിമാര്‍ഗ്ഗങ്ങളിലൂടെയുള്ള ശ്രമങ്ങളും ശാസ്ത്രത്തിന്റെ ഭൗതികമായ പരീക്ഷണ നിരീക്ഷണങ്ങളും ലോകജീവിതത്തെ സാരമായി സ്വാധീനിച്ചുവരുന്നു. സത്യാന്വേഷണമാണെങ്കിലും രണ്ടും രണ്ടു രീതിയിലാണ്. ഒന്ന് വ്യക്തിയുടെ ഉള്ളിലൂടെയുള്ള വഴി, മറ്റേത് പുറം ലോകത്തെ ആസ്പദമാക്കിയുള്ളതും. ബോധത്തിന്റെ ഉണര്‍ച്ചകളിലൂടെയാണു ഭാരതീയ സംസ്‌കാരം പഴയകാലങ്ങളില്‍ പുറം ലോകത്തിന്റെ നേരുകളും ഗ്രഹിച്ചത് എന്ന് ചരിത്രം പറയുന്നു. അഥവാ പൗരാണിക മനീഷികള്‍ സ്വന്തം ബോധത്തിന്റെ തെളിച്ചങ്ങളിലൂടെ സ്ഥൂലത്തിനുപിന്നിലുള്ള സൂക്ഷ്മയാഥാര്‍ത്ഥ്യങ്ങളെ അറിഞ്ഞു. മനുഷ്യവ്യക്തിത്വത്തിന്റെ വികാസവും ശാസ്ത്രവും ആ വഴിയില്‍ ഒന്നു ചേര്‍ന്നു. ‘യാ നിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ’ (എല്ലാവരും രാത്രിയില്‍ ഉറക്കത്തില്‍ കഴിയുമ്പോള്‍ ഇന്ദ്രിയങ്ങളഞ്ചും അടങ്ങി ബോധമുദിച്ചയാള്‍ ഉണര്‍ന്നിരിക്കുന്നു) എന്ന് ഭഗവദ് ഗീത വെളിവാക്കുന്ന രഹസ്യം അതായിരിക്കണം..

കഴിഞ്ഞ നൂറ്റാണ്ടിനെ സ്വാധീനിച്ച തത്ത്വജ്ഞാനികളില്‍ ഒരാളായ ഗുര്‍ജ്ജീഫ് (ജോര്‍ജ്ജ് ഇവാനോവിച്ച് ഗുര്‍ജ്ജീഫ് – ഗ്രീക്ക് അര്‍മ്മീനിയന്‍ വംശജന്‍ ) സമാനമായ ഒരാശയം മുന്നോട്ടു വെച്ചിരുന്നു. മനുഷ്യന്‍ ജീവിക്കുന്നതും മരിക്കുന്നതും ഉറക്കത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശയം ഗീതയിലെ തത്വവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ഗുര്‍ജ്ജീഫിന്റെ തിരിച്ചറിവ് ഗീതയിലെ മേല്‍പറഞ്ഞ വരികളുമായി പരിചയപ്പെട്ടിട്ടായിരുന്നുവോ എന്നറിയില്ല.

ആത്മബോധം വികസിക്കുന്നതിന് പല പടവുകളും ഉണ്ട് എന്നാണു എന്റെ ഗുരുവില്‍ നിന്ന് (നവജ്യോതി ശ്രീ കരുണാകര ഗുരു) കേട്ടിട്ടുള്ളത്. പത്ത് അവസ്ഥകളെ പറ്റി ഗുരു പറയുന്നു. ഒരവസ്ഥ കടക്കാന്‍ ഒരാള്‍ക്ക് പ്രാപ്തി നല്‍കുന്ന ഉണര്‍ച്ചകള്‍ നേടാന്‍ തന്നെ ഒരുപാടു ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യത്തിലും ഇതേപ്പറ്റി ധാരണകളുണ്ട്. (‘പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍ / ശിവനെ കാണാകും ശിവശംഭോ’ എന്ന സ്തുതി ഓര്‍മ്മ വരികയാണ്. ഭാഗവതത്തില്‍ പറയുന്ന വ്യത്യസ്തലോകങ്ങളും ജീവന്റെ അവസ്ഥാന്തരങ്ങളുമായി ബന്ധപ്പെട്ടതാണെന്നു തോന്നുന്നു.) പ്രാപ്തനായ ഒരു ഗുരുവിനെ കിട്ടിയാല്‍ അര്‍പ്പണബോധത്തോടെ ഗുരുവിന്റെ ആജ്ഞകള്‍ പാലിച്ചാല്‍ ഈ പരിണാമപ്രക്രിയ വേഗത്തിലാകുന്നു. ഉറങ്ങിയും മയങ്ങിയും കഴിയുന്നവരെ ഉണര്‍ത്താന്‍ ഉണര്‍ന്നവര്‍ തന്നെ വേണമല്ലോ.

ജീവിതത്തിലും മരണത്തിലും ഉണര്‍ന്നു കഴിയുന്ന ജ്ഞാനികളായ മഹാത്മാക്കളാണു ഗുരുക്കന്മാരാവുന്നത്. ആത്മസാക്ഷാല്‍ക്കാരത്തിന്റെ പല പടവുകളും കടന്ന് ആത്മീയമായ ഉന്നതികളിലെത്തിയ ഉണര്‍ച്ചയില്‍ കഴിയുന്ന ഒരു ഗുരുവിന്റെ അടുത്ത് ജന്മാന്തരബന്ധം കൊണ്ടാവാം കുറെ പേര്‍ എത്തുന്നത്. അവര്‍ക്ക് കഴിയാവുന്നത്ര ഉണര്‍ച്ചകളിലേക്ക് അവരെ കൊണ്ടുപോകാന്‍ ആ ഗുരു ശ്രമിക്കും. ആ ഗുരുവിനെ ഏകാഗ്രതയോടെ ശരണം പ്രാപിക്കുന്ന ഒരു വ്യക്തിയുടെ പൂര്‍വജന്മാര്‍ജ്ജിതമായ ശരിതെറ്റുകള്‍ കണ്ട് അവ തിരുത്തി മുന്നേറാനുള്ള ജീവിതാനുഭവങ്ങള്‍ ആ ഗുരു അല്ലെങ്കില്‍ ഗുരുകാരുണ്യം കൊണ്ട് പ്രകൃതി അവര്‍ക്ക് നല്‍കും. ബ്രഹ്മനിശ്ചിതരായ ഗുരുക്കന്മാരില്‍ നിന്നാണു ഈ വിധം പരിണാമത്തെ ത്വരിതപ്പെടുത്തുന്ന അനുഭവമുണ്ടാകുന്നത്.

ബ്രഹ്മനിശ്ചയം കൊണ്ട് വരുന്ന ഗുരുവിനെ അറിയാതെ പോകുന്നവരുടെ പല ആത്മീയപ്രവര്‍ത്തനങ്ങളും വൃഥാവിലാകുന്നു പോലുമുണ്ട് എന്നാണു ഗുരുതത്ത്വത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗുരുഗീത (സ്‌കന്ദപുരാണാന്തര്‍ഗ്ഗതം) ബോധിപ്പിക്കുന്നത്. വേദശാസ്ത്രപുരാണാനി ഇതിഹാസാദികാനി ച/ മന്ത്രയന്ത്രാദിവിദ്യാനാം മോഹനോച്ചാടനാദികം

ശൈവശാക്താഗമാദീനിഹ്യന്യേ ച

ബഹവോ മതാഃ

അപഭ്രംശാഃ സമസ്താനാം ജീവാനാം ഭ്രാന്തചേതസാം

ജപസ്തപോ വ്രതം തീര്‍ത്ഥം യജ്ഞോ ദാനം തഥൈവ ച

(വേദശാസ്ത്രങ്ങളും പുരാണേതിഹാസങ്ങളും മന്ത്രയന്ത്രാദിവിദ്യകള്‍ കൊണ്ടുള്ള അടുപ്പിക്കല്‍, പുറത്താക്കല്‍ എന്നിവയും ശൈവശാക്താഗമങ്ങളും മറ്റ് ഒരുപാട് മതങ്ങളും എല്ലാം വിഭ്രമങ്ങളില്‍ പെട്ട ജീവന്മാരുടെ അപഭ്രംശങ്ങളാണ്. ജപം, തപം, വ്രതം, തീര്‍ത്ഥം, യജ്ഞം, ദാനം എന്നിവയും അങ്ങനെതന്നെ. )

എന്തുകൊണ്ടാണു അവയൊക്കെ വിഫലമാകുമെന്ന് വ്യാസന്റെ ഗുരുഗീത പറയുന്നത്? ഗുരുതത്ത്വമറിഞ്ഞില്ലെങ്കിലാണ് അവ വിഫലമാകുന്നത്. ‘ഗുരുതത്ത്വമവിജ്ഞായ സര്‍വം വ്യര്‍ത്ഥം ഭവേത് പ്രിയേ’ ഗുരുതത്വമറിയാതെ ഇതിലെല്ലാം ഏര്‍പ്പെട്ടിട്ട് കാര്യമില്ല. എന്തുകൊണ്ടാണങ്ങനെ? നമ്മുടെ ‘ സ്രഷ്ടാവും സൃഷ്ടിയും സൃഷ്ടിജാലവും ‘ ആയ ബ്രഹ്മം ഈ ഉലകത്തെ ഒരു ഏകാത്മഭാവത്തിലെത്തിക്കാന്‍ നിയോഗിക്കുന്ന ശക്തിയാണു ഗുരു. അതുകൊണ്ടാണു ഗുരുതത്വത്തിനു ഇത്ര പ്രാധാന്യം. ബ്രഹ്മനിശ്ചയമനുസരിച്ചാണു ഗുരുവിന്റെ പ്രവര്‍ത്തനം. ഗുരു ബ്രഹ്മത്തിന്റെ സ്വയം പ്രകാശനം എന്നും പറയാം.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

India

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

World

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

Malappuram

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍
Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

പുതിയ വാര്‍ത്തകള്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies