കുട്ടനാട്: വേമ്പനാട് കായലിലെ തെങ്ങിന്‍കുറ്റികള്‍ ജലഗതാഗതത്തിന് തടസമാകുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള കുറ്റികളും ബോട്ട്ജെട്ടിയോട് ചേര്‍ന്നുള്ള കുറ്റികളുമാണ് അപകടഭീഷണിയുയര്‍ത്തുന്നത്.
ഇതുമൂലം പല ജെട്ടികളിലും ബോട്ട് അടുക്കുന്നില്ല. യാത്രക്കാര്‍ പലതവണ അധികൃത വിവരമറിയിച്ചെങ്കിലും ഒരു നടപടിയുമല്ല. ജെട്ടിയില്‍ ബോട്ടടുക്കുന്നതിനും മറ്റുമാണ് കുറ്റികള്‍ വ്യാപകമായി സ്ഥാപിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഈ കുറ്റികള്‍ ബോട്ട് അടുക്കാതിരിക്കാന്‍ കാരണമാകുകയാണ്. കൂടാതെ ബോട്ട് ജെട്ടികളില്‍ തട്ടാതിരിക്കാന്‍ ഇടുന്ന ടയറുകളും ഇന്ന് പലടത്തുമില്ല. ഇതും തിരിച്ചടിയാണ്. ബോട്ടുചാലുകളില് ഒഴുകുന്ന തെങ്ങിന്‍കുറ്റികള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പലപ്പോഴും ബോട്ട്ജീവനക്കാരാണ് കുറ്റികള്‍ തള്ളിമാറ്റുന്നത്. ഇതുമൂലം പല ബോട്ടുകളും നിത്യേന വൈകുന്ന സ്ഥിതിയുമുണ്ട്. ബോട്ടുകള്‍ ജെട്ടിയില്‍ അടുക്കാതായതോടെ കുട്ടനാട്ടിലെ പല പ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്.
എന്നാല്‍ പഴകിയ കുറ്റികള്‍ മാറ്റേണ്ട ചുമതല ജലഗതാഗത വകുപ്പിനല്ലെന്നാണ് വകുപ്പ് നല്കുന്ന വിശദീകരണം. സര്‍വീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ക്ക് മാത്രമല്ല മത്സ്യതൊഴിലാളികള്‍ക്കും ഹൗസ്ബോട്ടുകള്‍ക്കും കുറ്റികള്‍ ഭീഷണിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: