Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വശാന്തിക്കായി പ്രയത്നിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 12:05 am IST
in Samskriti

മക്കളേ,

ഇന്ന് കലാലയങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. ഗവേഷണങ്ങളിലൂടെ പല പുതിയ അറിവുകളും നമുക്ക് ലഭിച്ചു. സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും രംഗത്ത് ഇതിനോടകം നമ്മള്‍ അത്ഭുതകരമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ അലങ്കരിക്കുന്ന കാര്യത്തിലും പുരുഷന്മാര്‍ക്കൊപ്പം സ്ര്തീകളും മുന്‍പന്തിയിലെത്തിയിരിക്കുന്നു. ഇതെല്ലാം സമൂഹം പുരോഗമിക്കുന്നതിന്റെ തെളിവുകളായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്.

എന്നാല്‍, മറുവശത്ത് വിവാഹ മോചനങ്ങള്‍ കൂടിവരുന്നു; കുടുംബ ബന്ധങ്ങള്‍ തകരുന്നു. മാനസിക പിരിമുറുക്കം, ഭയം, ആശങ്ക, വിഷാദരോഗം എന്നിവ കൂടിവരുന്നു. സംഘര്‍ഷവും അശാന്തിയും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്നു. സഹജീവികളോടുള്ള സ്‌നേഹവും വിശ്വാസവും ആദരവും കുറയുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകലം കൂടുന്നു. ഇന്ന് ഈ ലോകം ഒരു വേഴാമ്പലിനെപ്പോലെ ശാന്തിയുടെയും പ്രേമത്തിന്റെയും തെളിനീരിനുവേണ്ടി കൊതിക്കുകയാണ്. ഭീകരാക്രമണവും യുദ്ധവും ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ത്തന്നെ നിരവധി മനുഷ്യജീവനുകള്‍ ബലികഴിക്കപ്പെട്ടു കഴിഞ്ഞു. അറിവ് വര്‍ദ്ധിക്കുന്നതിലൂടെ സമൂഹം പുരോഗമിക്കുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കാമോ?

ഇതില്‍ നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. നമുക്ക് എവിടെയൊക്കെയോ പിഴവ് പറ്റിയിരിക്കുന്നു.

ഇന്ന് നമ്മുടെ വിജ്ഞാനം വളര്‍ന്നു എന്ന് പറയുന്നത്, ‘സൂര്യനുദിച്ചു, പക്ഷെ അന്ധകാരം മാറിയില്ല’ എന്നു പറയുന്നതു പോലെയാണ്. പല തരത്തിലും നിറത്തിലുമുള്ള അനേകായിരം പുഷ്പങ്ങളുള്ള മനോഹരമായ ഒരു പൂന്തോട്ടം. എന്നാല്‍ അവിടെ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്നുവെങ്കില്‍, ആ പൂന്തോട്ടത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ് അര്‍ത്ഥം. ജ്ഞാനം വളരുന്നതിന്റെ ലക്ഷണം വിവേകബുദ്ധിയുടെ വികാസമാണ്. വാക്കും അര്‍ത്ഥവും പോലെ, വിളക്കും വെളിച്ചവും പോലെയാണ് വിവേകവും ജ്ഞാനവും. വിവേകമില്ലാത്ത അറിവ് അര്‍ത്ഥമില്ലാത്ത വാക്കുപോലെയാണ്, തെളിക്കാത്ത വിളക്കുപോലെയാണ്.

ബാഹ്യലോകത്തേയും വസ്തുക്കളേയും കൈകാര്യം ചെയ്യുന്നതുപോലെ തന്നെ ആന്തരികമായ ലോകത്തിനെ, മനസിനെ കൈകാര്യം ചെയ്യേണ്ടതും ആവശ്യമാണ്. ഇല്ലെങ്കില്‍, അത് വ്യക്തിത്വത്തിന്റെ വികലമായ വളര്‍ച്ചയായിരിത്തീരും.

ലോകത്തു നടക്കുന്ന അര്‍ത്ഥശൂന്യമായ നരബലി അവസാനിക്കണമെങ്കില്‍ അവയുടെ കാരണങ്ങളിലേക്കു നമ്മള്‍ കടന്നുചെല്ലണം. ഭീകരാക്രമണം തടയാന്‍ സുരക്ഷാ സംവിധാനങ്ങള്‍ വളരെ നല്ലതാണ്. എന്നാല്‍ അതുകൊണ്ടു മാത്രം ശാശ്വതമായ പരിഹാരമാകുന്നില്ല. ബോംബുകളെക്കാള്‍ ഏറ്റവും വിനാശകാരിയായ മറ്റൊരു സ്‌ഫോടകവസ്തുവുണ്ട്. . മനുഷ്യ മനസ്സിലെ വെറുപ്പും വിദ്വേഷവുമാണത്. അത് ഒരു യന്ത്രത്തിനും കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നതാണു സത്യം.

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു ഗ്രാമത്തിലെ മുഖ്യന്റെ നൂറാമത്തെ ജന്മദിനം ആഘോഷിക്കുകയാണ്. അഭിമുഖം നടത്താന്‍ വന്ന പത്രക്കാര്‍ ചോദിച്ചു, ”നൂറു വയസ്സുവരെ ജീവിച്ചതില്‍ നിങ്ങള്‍ക്ക് ഏറ്റവും അഭിമാനകരമായ നേട്ടമെന്താണ്?” അദ്ദേഹം പറഞ്ഞു, ”നൂറു വയസ്സുവരെ ജീവിച്ചിട്ടും ഭൂമിയില്‍ എനിക്ക് ഒരു ശത്രു പോലുമില്ല.” ”ആഹാ! എത്ര മഹത്തരമായിരിക്കുന്നു! ഇതെല്ലാവരും മാതൃകയാക്കേണ്ടതാണ്. ആകട്ടെ, എങ്ങനെയാണു നിങ്ങള്‍ക്കിത് സാധിച്ചത്?”ആശ്ചര്യത്തോടെ പത്രക്കാര്‍ ചോദിച്ചു. ഗ്രാമ മുഖ്യന്‍ പറഞ്ഞു, ”എനിക്കു ശത്രുവായി വന്ന ഒരാളെപ്പോലും ഞാനീ ഭൂമിയില്‍ ജീവനോടെ വച്ചിട്ടില്ല!”

പലരും ഈയൊരു കാഴ്ചപ്പാടിലാണ് ഇന്നു ശത്രുത ഇല്ലാതാക്കുന്നത്. ഇത്തരം ദുര്‍വ്വികാരങ്ങള്‍ പൂര്‍ണ്ണമായും തുടച്ചു മാറ്റാതെ സമൂഹത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരിക പ്രയാസമാണ്. ഭീകരാക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും കെടുതികളനുഭവിക്കുന്നവരുടെ മനസ്സില്‍ നാം ആശ്വാസത്തിന്റെയും പ്രത്യാശയുടെയും തിരിനാളം തെളിക്കണം. ഹൃദയം കൊണ്ടു അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, കൈകള്‍കൊണ്ടു അവരെ സേവിക്കുവാനും നമ്മള്‍ സന്നദ്ധരാകണം. മനസ്സു തുറന്നു മറ്റുള്ളവരെ മനസ്സിലാക്കാനും ദുഃഖങ്ങള്‍ പങ്കുവയ്‌ക്കുവാനും തയ്യാറാകുമ്പോള്‍ നമ്മുടെ ദുര്‍ബ്ബലതകള്‍ ഓരോന്നായി ഇല്ലാതാകും. ക്രമേണ നമുക്കും സമൂഹത്തിനും നന്മയും വളര്‍ച്ചയും ഉണ്ടാകും.

വളരെക്കാലമായി പിരിഞ്ഞിരുന്ന പ്രിയപ്പെട്ട ഒരു സുഹൃത്തു നിങ്ങള്‍ക്കുണ്ടെന്നും, അയാള്‍ നിങ്ങളെ കാണാന്‍ വരുന്നെന്നും വിചാരിക്കുക. നിങ്ങള്‍ സന്തോഷത്താല്‍ തുള്ളിച്ചാടും. സുഹൃത്തിനെ സ്വീകരിക്കാന്‍ എല്ലാവിധ തയ്യാറെടുപ്പുകളും നടത്തും. വീടു മോടിപിടിപ്പിച്ചും സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കി, സ്‌േനഹത്തോടും ഉത്സാഹത്തോടുംകൂടി നിങ്ങള്‍ ആ സുഹൃത്തിനെ കാത്തിരിക്കും. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തേയും ഈ മനോഭാവത്തോടെ സ്വീകരിക്കാന്‍ കഴിയണം. ഉത്സാഹത്തോടെ, ഉന്മേഷത്തോടെ ഓരോനിമിഷവും മറ്റുള്ളവര്‍ക്ക് ഉപകാരംചെയ്തു ജീവിക്കുക.

വിത്തില്‍ വൃക്ഷമെന്നപോലെ ഈശ്വരശക്തി നമ്മില്‍ ഓരോരുത്തരിലുമുണ്ട്. കരുണയാകുന്ന തെളിനീര്‍ ജലം കൊണ്ടു മാത്രമേ അതു കിളിര്‍ക്കുകയും തളിര്‍ക്കുകയുമുള്ളൂ. നമ്മിലുള്ള നന്മ ഉണരുമ്പോള്‍ സമൂഹം ഉണരും, ശാന്തിയും സമാധാനവും ഉണ്ടാകും. അപ്പോള്‍ ഈ ലോകത്തെ മുഴവന്‍ ഒരു പുഷ്പമായി ദര്‍ശിക്കാന്‍ കഴിയും. മതത്തിന്റെയോ ഭാഷയുടെയോ അതിര്‍വരമ്പുകളില്ലാതെ രാജ്യങ്ങളെല്ലാം ആ ലോകപുഷ്ത്തിന്റെ ഇതളുകളാകും. ലോകമൊരു തറവാടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.