Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവ ശിഷ്യനായ നരസിംഹ സ്വാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:25 pm IST
in Samskriti

മഹാവിഷ്ണു ഹിരണ്യാക്ഷനെ വധിച്ചതോടുകൂടി സഹോദരനായ ഹിരണ്യകശിപു വിഷ്ണുവിദ്വേഷിയായി മാറി, ലോകോപദ്രവകാരിയായിത്തീര്‍ന്നു. താനല്ലാതെ മറ്റാരും ദൈവമല്ലെന്ന് ആ അസുരരാജന്‍ പ്രഖ്യാപിച്ചു. പക്ഷെ സ്വന്തം പുത്രന്‍, പ്രഹ്‌ളാദനെ മാത്രം വിശ്വസിപ്പിക്കാന്‍ അസുരനായില്ല. ഒടുവില്‍ പുത്രനെ വധിക്കാന്‍ ഹിരണ്യകശിപു ഉടവാള്‍ ഊരി. അന്ന് വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുര്‍ദ്ദശിയായിരുന്നു. ഭക്തപ്രഹ്‌ളാദന്റെ രക്ഷക്കായി തൂണുപിളര്‍ന്ന് നരസിംഹം അവതരിച്ച സുദിനം.

നരസിംഹമൂര്‍ത്തിയെ ഉപാസിച്ച് ശക്തിയും സിദ്ധിയും കൈവരിച്ച, ശ്രീനാരായണഗുരുദേവശിഷ്യനായ നരസിംഹസ്വാമികളുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്താം, ഈ സുദിനത്തില്‍.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള എളന്തിക്കര ്രഗാമത്തില്‍, 1053 കര്‍ക്കടകം 30 ന് തറമ്മല്‍ പാപ്പിയുടെ മൂന്നാമത്തെ സന്താനമായി ‘കുട്ടി’ എന്ന കഥാപുരുഷന്‍ ജനിച്ചു. 18 വയസ്സുള്ളപ്പോള്‍ വീടിനടുത്തുള്ള കാട്ടിലേക്ക് കയറിപ്പോയ കുട്ടി നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞ്, നീണ്ട താടിയും മുടിയുമായി കാടിനു വെൡയില്‍ വന്നപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം അയാള്‍ ‘കുട്ടിശാന്തി’യായി. അധികംവൈകാതെ ആ യുവാവ് ഏതോ ഒരു ഉള്‍വിളിയാലെന്നോണം ശിവഗിരിക്കുന്നിലെത്തി. അരോഗദൃഢഗാത്രനായ ആ ക്ഷുഭിതയുവാവിനെ ഗുരുദേവന് നന്നേ ഇഷ്ടപ്പെട്ടു.

കുട്ടിശാന്തിക്ക് ‘നരസിംഹം’ എന്ന പേര് വീണതിന്പിന്നില്‍ ഒരു സംഭവം നടന്നതായി പറയപ്പെടുന്നു. ഒരിക്കല്‍ ഒരാശ്രമ അന്തേവാസി കുട്ടിശാന്തിയെ വല്ലാതെ ശകാരിച്ചു. കോപം സഹിക്കവയ്യാതെ കുട്ടിശാന്തി മുഷ്ടി ചുരുട്ടി ഭിത്തിയില്‍ ആഞ്ഞൊരിടി കൊടുത്തു. ഇടിയുടെ ആഘാതത്തില്‍ ആശ്രമഭിത്തി പിളര്‍ന്നുപോയി. സംഭവം അറിഞ്ഞ ഗുരുദേവന്‍ കുട്ടിശാന്തിയെ വിളിച്ച് ഇപ്രകാരം അരുളിയത്രെ, ‘ഇനി മുതല്‍ നീ നരസിംഹം എന്ന പേരില്‍ അറിയപ്പെടട്ടെ.’

ശിവഗിരിയില്‍ ശാരദാപ്രതിഷ്ഠക്കുശേഷം ഗുരുദേവന്‍ ആലുവയിലേക്കു പോയപ്പോള്‍ നരസിംഹവവും അദ്ദേഹത്തെ അനുഗമിച്ചു. ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളില്‍ നരസിംഹസ്വാമികള്‍ സജീവമായിരുന്നു. തുടര്‍ന്ന് ഗുരുദേവനിര്‍ദ്ദേശപ്രകാരം തൃപ്പൂണിത്തുറയ്‌ക്കടുത്തുള്ള എരൂര്‍ പോട്ടയിലെ ദേവീക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ക്ഷേത്രത്തിനടുത്ത് സ്വാമികള്‍ ഒരു ആശ്രമം സ്ഥാപിച്ചു. ആതുരസേവനരംഗത്ത് ആശ്രമം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു.

ഒരിക്കല്‍ ക്ഷേത്രോത്‌സവത്തിനെത്തിയ ആന പാപ്പാനെ വകവയ്‌ക്കാതെ ഓടി. ആളുകളുടെ ബഹളം കേട്ട് ആശ്രമത്തില്‍ വിശ്രമിച്ചിരുന്ന നരസിംഹസ്വാമികള്‍ പുറത്തുവന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഉടനടി അദ്ദേഹം ആ കൊമ്പന്റെ മുന്നിലെത്തി ഗര്‍ജിച്ചു, ‘ശ്രീനാരായണപരമഹംസന്റെ ശിഷ്യന്‍ നരസിംഹം ആജ്ഞാപിക്കുന്നു ഇരിക്കവിടെ!’ ആ കൊമ്പന്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നീട് ജനം കണ്ടത്.

ശ്രീനാരായണധര്‍മ്മസംഘം 1928 ല്‍ രൂപീകൃതമായപ്പോള്‍ നരസിംഹസ്വാമികളും അതിലൊരംഗമായിത്തീര്‍ന്നു. ഗുരുദേവന്‍ രോഗശയ്യയ്യില്‍ കിടന്ന നാളുകളില്‍, നരസിംഹസ്വാമികള്‍ രാപകലെന്നില്ലാതെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ഗുരുദേവന്‍ സമാധിയാകുമ്പോള്‍ ധര്‍മ്മതീര്‍ത്ഥസ്വാമികളും സുഗുണാനന്ദസ്വാമികളും അച്യുതാനന്ദസ്വാമികളും നരസിംഹസ്വാമികളും ചേര്‍ന്ന് അദ്ദേഹത്തിന്റെ അടുത്തിരുന്ന് ദൈവദശകം ചൊല്ലുകയായിരുന്നുവെന്ന് ഗുരുദേവന്റെ പല ജീവചരിത്രങ്ങളിലും കാണുന്നു.

നരസിംഹസ്വാമികള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എഴുതിയിട്ടില്ല, പ്രസംഗിച്ചിട്ടുമില്ല. ഗുരുദേവന്റെ സന്ദേശം ആചരിച്ച് പ്രചരിപ്പിക്കുന്നതമില്‍ എല്ലായ്‌പ്പോഴും വ്യാപൃതനായിരുന്നു സ്വാമികള്‍. എണ്‍പതാമത്തെ വയസ്സില്‍ 1133 വൃശ്ചികം 5 ന് രാത്രി 11.45 ന് എരൂര്‍ ആശ്രമത്തില്‍വച്ച് നരസിംഹസ്വാമികള്‍ സമാധിയായി.

നിരവധി ക്ഷേത്രപ്രതിഷ്ഠകള്‍ നരസിംഹസ്വാമികള്‍ നടത്തിയിട്ടുണ്ട്. അതില്‍ പലതും ഗുരുദേവനിര്‍ദ്ദേശാനുസരണമാണ് നിര്‍വഹിച്ചിട്ടുള്ളത്. സാധാരണ ജനങ്ങളുടെ ആത്മീയോന്നതിക്ക് ക്ഷേത്രങ്ങള്‍ സഹായകമാകുമെന്നതുകൊണ്ടുമാത്രമാണ് നരസിംഹസ്വാമികള്‍ തന്റെ ദൗത്യനിര്‍വ്വഹണത്തിന് തയ്യാറായത്. നരസിംഹത്തിന്റെ രൂപമായിരുന്നുവെങ്കിലും സ്വാമികളുടെ മനസ്സു മുഴുവനും സ്‌നേഹാര്‍ദ്രമായ സഹാനുഭൂതിയായിരുന്നു. അവിടെ സ്വാര്‍ത്ഥത്തിന് സ്ഥാനമുണ്ടായിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.