ചാലക്കുടി:കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറയില്‍ പാറമടയുടെ മറവില്‍ മണ്ണ് ഖനനം പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു.പൊന്നമ്പിയോള്ളിയിലെ പൈനാടത്ത് ഗ്രാനൈറ്റ് എന്ന ക്വാറിയാണ് നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്.68 ഏക്കര്‍ സ്ഥലത്തുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടി മാറ്റിയാണ് ഖനനം നടത്തി വന്‍തോതില്‍ മണ്ണ് കയറ്റി കൊണ്ട് പോകുന്നത്.
ഇതിന് സമീപത്തായി നിരവധി തവണ ഉരുള്‍ പൊട്ടല്‍ ഉണ്ടായിട്ടുണ്ട്.രാഷ്ട്രീയ-പോലീസ് സ്വാധീനമുപയോഗിച്ചാണ് സ്വകാര്യ വ്യക്തി മണ്ണ് ഖനനം നടത്തുന്നത്.വ്യാജരേഖകള്‍ ഉണ്ടാക്കി കോടതിയെ തെറ്റി ധരിപ്പിച്ചാണ് പാറ ഖനനത്തിന് അനുമതി നേടിയിരിക്കുന്നതെന്നും പറയപ്പെടുന്നു.
പാറമടയുടെ ചുറ്റും നൂറക്കണക്കിന് വീടുകളാണ് ഉള്ളത്.പാറമടയുടെ പ്രവര്‍ത്തനത്താല്‍ വീടുകള്‍ക്ക് പലതിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പാറമടയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡ് നല്ക്കുന്നത് വരെ ക്വാറിയുടമ ലേബര്‍ ഓഫീസറെ സ്വാധീനിച്ച് തടഞ്ഞിരിക്കുകയാണ്.
ഇവിടെ ജോലി ചെയ്യുന്ന 350 തൊഴിലാളികളില്‍ ജോലി ചെയ്യുന്നതില്‍ 95 പേരാണ് ലേബര്‍ കാര്‍ഡിനായി ലേബര്‍ ഓഫീസറെ സമീപിച്ചത്.ലേബര്‍ ഓഫീസര്‍ സ്വകാര്യ മുതലാളിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സംയുക്ത തൊഴിലാളികള്‍ ആരോപിക്കുന്നു.സമീപ വാസികള്‍ പൗരസമിതി രൂപീകരിച്ച് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: