അന്യന്റെ അവകാശം പിടിച്ചുപറിക്കുന്നതാണ് ചില മലയാളികള്‍ക്കു സുഖം. എങ്ങനേയും മറ്റുള്ളവരെ ശല്യപ്പെടുത്തി ജീവിച്ചു മരിക്കാന്‍ പിറന്നവരാണ് അത്തരക്കാര്‍. അല്ലെങ്കില്‍ പിന്നെ വഴിപോക്കന്റെ അവകാശം ഇങ്ങനെ ഇല്ലാതാക്കണോ. പെട്ടിക്കടക്കാരും വണ്ടിക്കടക്കാരും വഴിയോരക്കച്ചവടക്കാരും കൈയ്യേറിയിരിക്കുകയാണ് കൊച്ചിയിലെ പല നടപ്പാതകളും.
ചില സ്‌ക്കൂട്ടര്‍ വര്‍ക്‌ഷോപ്പുകാരും വണ്ടിയിട്ടു പണിയുന്നത് നടപ്പാതയിലാണ്. മൂന്നാറില്‍ മാത്രമല്ല കൈയ്യേറ്റങ്ങള്‍. വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമായി സംസ്ഥാനം മുഴുവന്‍ കൈയ്യേറ്റമുണ്ട്. പല റോഡുകള്‍ക്കും വീതിപോര. അതിനിടയിലാണ് ഇരു വശങ്ങളിലും നടപ്പാതകള്‍. ചില റോഡുകള്‍ക്ക് ഒരു വശത്തേയുള്ളൂ നടപ്പാത. റോഡ് വാഹനങ്ങള്‍ക്കെന്നു സമ്മതിക്കാം. പക്ഷേ നടപ്പാതകളോ. ഇത്തരം കൈയ്യേറ്റങ്ങള്‍കൊണ്ട് റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് വഴിയാത്രികര്‍. അതുണ്ടാക്കുന്ന അപകടം ചിന്തിക്കാനേ വയ്യ.
നടപ്പാത കൈയ്യേറുന്നവരോട് നീതിയും നിയമവും ഒന്നും പറയാന്‍ പാടില്ല. ഉടനെ അവര്‍ സംഘടന രൂപീകരിക്കും.അവര്‍ക്കും ജീവിക്കണം എന്നു പറയും. അതിനു അന്യനെ ജീവിക്കാന്‍ അനുവദിക്കാത്തതൊന്നും അവര്‍ക്കു പ്രശ്‌നമല്ല. ആരോടു പരാതി പറയാന്‍. പൊതുജനത്തിന്റെ പരാതി പരിഹരിക്കാന്‍ ആര്‍ക്കുനേരം.
















