ടെഹ്റാന്: ഇറാനിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 21 പേര് മരിച്ചു. വടക്കന്‍ ഇറാനിലെ ഗലെസ്താനില്‍ സെമസ്താന് യോര്‍ട്ട് എന്ന ഖനിയിലാണ് അപകടം നടന്നത്. 1300 മീറ്റര്‍ ആഴത്തിലുള്ള ഖനിയിലെ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങിപ്പോയ 32 സഹ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്.
തുരങ്കത്തിലൂടെ ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ പോവുകയായിരുന്നു 21 തൊഴിലാളികള്‍. തുരങ്കത്തിനുള്ളിലേക്ക് പോകുന്നതിനായി ലോകോമോട്ടീവ് എഞ്ചിന് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മീഥേന്‍ ഗ്യാസ് പൊട്ടിത്തെറിച്ച് ഒരു മൈലോളം നീളത്തില്‍ തുരങ്കം തകര്‍ന്നു വീഴുകയായിരുന്നു.
തുരങ്കത്തില്‍ വിഷ വായു നിറഞ്ഞു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ സാവധാനമാണ് നടക്കുന്നതെന്ന് പ്രദേശത്തെ ഗവര്‍ണര്‍ ഹസന് സദെഖ്ലോ അറിയിച്ചു. തുരങ്കത്തിന് സമീപത്ത് മറ്റൊരു കുഴി കുത്തി ഖനിയില്‍ കുടുങ്ങിയ 32 ജോലിക്കാരെ രക്ഷിക്കാനാണ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: