Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോണോ ‘ട്രിക്കി’ല്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 10:20 pm IST
in Sports

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് കരുത്തില്‍ റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിയില്‍.  ഇന്നലെ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബയേണിനെതിരെ നിലവിലെ ചാമ്പ്യന്മാരായ റയലിന്റെ വിജയം.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു ആറ് ഗോളുകളും. നിശ്ചിത സമയത്ത് ബയേണ്‍ 2-1ന് മുന്നിട്ടുനിന്നു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 എന്ന നിലയില്‍. എവേ ഗോളിന്റെ ആനുകൂല്യവും ഇരുടീമുകള്‍ക്കും ഒരുപോലെയായി. ഇതോടെ കളി അധികസമയത്തേക്ക് നീണ്ടു. 76, 104, 109 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഹാട്രിക്ക്. ഒരു ഗോള്‍ അസെന്‍സിയോ നേടി. ബയേണിനായി റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഒരു ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ ദാനമായിരുന്നു. തുടര്‍ച്ചയായ ഏഴാം തവണയാണ് റയല്‍ സെമിയിലെത്തുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡാണിത്. ഹാട്രിക്ക് നേടിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ക്രിസ്റ്റിയാനോക്ക് സ്വന്തം. ആദ്യപാദത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ കരസ്ഥമാക്കിയിരുന്നു.

ആദ്യ പാദത്തില്‍ 2-1ന് വിജയിച്ച റയല്‍ ഇരുപാദങ്ങളിലുമായി 6-3ന്റെ ആധികാരിക ജയത്തോടെയാണ് അവസാന നാലിലേക്ക് കുതിച്ചത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമായിരുന്നു റയലിന്റെ വിജയക്കുതിപ്പ്. കൂടാതെ 84-ാം മിനിറ്റില്‍ ബയേണിന്റെ അര്‍ടുറോ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതിനെ തുടര്‍ന്ന് പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി. വിദാല്‍ പുറത്തായശേഷമാണ് റയല്‍ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടിയത്.

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയക്കരുത്തില്‍ അത്‌ലറ്റികോ മാഡ്രിഡും സെമിയിലെത്തി. ഇന്നലെ ലെസ്റ്ററിന്റെ തട്ടകത്തില്‍ നടന്ന രണ്ടാം പാദം 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇരുപാദങ്ങളിലുമായി 2-1ന്റെ വിജയമാണ് അത്‌ലറ്റികോ നേടിയത്.

സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ പന്ത് കുറച്ചു സമയം കൂടുതല്‍ കൈവശം വച്ചത് ബയേണായിരുന്നു. എന്നാല്‍ ഷോട്ടുകളുതിര്‍ക്കുന്നതില്‍ അവരേക്കാള്‍ ഏറെ മുന്നിലായിരുന്നു സ്വന്തം മൈതാനത്ത് റയല്‍. അവര്‍ 30 തവണ എതിര്‍ വല ലക്ഷ്യം വെച്ചപ്പോള്‍ ബയേണിന് 20 ഷോട്ടുകളാണ് ഉതിര്‍ക്കാന്‍ കഴിഞ്ഞത്. ആദ്യപാദത്തില്‍ പുറത്തിരുന്ന സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ബയേണ്‍ നിരയില്‍ ആദ്യ ഇലവനില്‍ ഇറങ്ങി. റോബന്‍, അല്‍കാന്‍ഡ്ര, റിബറി, ലെവന്‍ഡോവ്‌സ്‌കി എന്നിവര്‍ തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി റയല്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു.

മറുവശത്ത് റയലും വെറുതെയിരുന്നില്ല. ക്രിസ്റ്റിയാനോ, ബെന്‍സേമ, ഇസ്‌കോ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പ്രത്യാക്രമണങ്ങളാണ് അവരും മെനഞ്ഞെടുത്തത്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ ഇരുടീമുകളും മെനഞ്ഞിട്ടും ആദ്യ പകുതിഗോള്‍രഹിതമായിരുന്നു.

കളിയുടെ 53-ാം മിനിറ്റിലാണ് കളിയിലെ ആദ്യഗോള്‍ പിറന്നത്. ബയേണിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. റോബനെ റയലിന്റെ കാസെമിറോ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ലെവന്‍ഡോവ്‌സ്‌കി ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു (1-0). ഇതോടെ ഗോള്‍നില ഇരുപാദങ്ങളിലുമായി 2-2 എന്ന നിലയില്‍.

തുടര്‍ന്ന് ശക്തമായ മുന്നേറ്റങ്ങളുമായി റൊണാള്‍ഡോയും കൂട്ടരും ബയേണ്‍ പ്രതിരോധത്തെ പലതവണ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ 76-ാം മിനിറ്റില്‍ കാസെമിറോയുടെ ക്രോസിന് തലവെച്ച് ക്രിസ്റ്റിയാനോ ടീമിന്റെ സമിലഗോള്‍ കണ്ടെത്തി. എന്നാല്‍ റയലിന്റെ ആഹ്ലാദത്തിന് ഒരു മിനിറ്റേ ആയുസ്സുണ്ടായുള്ളൂ. തൊട്ടടുത്ത മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് റയല്‍ നായകന്‍ കൂടിയായ സെര്‍ജിയോ റാമോസ് ബയേണിന് വീണ്ടും ലീഡ് സമ്മാനിച്ചു (2-1). രണ്ട് മിനിറ്റിനുശേഷം മാഴ്‌സെലോയുടെ ഷോട്ട് ബയേണ്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. പിന്നീട് 84-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും മാച്ചിങ് ഓര്‍ഡറും ലഭിച്ച് അര്‍ടുറോ വിദാല്‍ കളംവിട്ടത് ബയേണിന് കനത്ത തിരിച്ചടിയായി. ഒപ്പം റയല്‍ മുന്നേറ്റങ്ങള്‍ക്ക് കരുത്തുകൂട്ടുകയും ചെയ്തു. 86-ാം മിനിറ്റില്‍ ബയേണ്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. മാര്‍ക്കോ അസെന്‍സിയോയുടെ തകര്‍പ്പന്‍ ഷോട്ടാണ് ഗോളി മാനുവല്‍ ന്യുയര്‍ രക്ഷപ്പെടുത്തിയത്. ഇതോടെ നിശ്ചിത സമയത്ത് ബയേണ്‍ 2-1ന് മുന്നില്‍. ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3. തുടര്‍ന്ന് കൡ അധികസമയത്തേക്ക് നീണ്ടു.

97-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് മാനുവല്‍ ന്യുയര്‍ രക്ഷപ്പെടുത്തിയപ്പോള്‍ മാഴ്‌സെലോയുടെ ഷോട്ട് പാഴായി. രണ്ട് മിനിറ്റിനുശേഷം അസെന്‍സിയോയുടെ ഷോട്ടിനും ബയേണ്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അധികസമയത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ക്രിസ്റ്റിയാനോയിലൂടെ റയല്‍ വീണ്ടും സമനില പിടിച്ചു. സെര്‍ജിയോ റാമോസ് ബോക്‌സിനു പുറത്തുനിന്നെടുത്ത ഫ്രീകിക്ക് ക്രിസ്റ്റിയാനോ നെഞ്ചില്‍ സ്വീകരിച്ചശേഷം ഇടതുകാല്‍കൊണ്ട് നിറയൊഴിക്കുകയായിരുന്നു. പിന്നീട് 109-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഹാട്രിക്ക് തികച്ചു. ചിന്നഭിന്നമായ ബയേണ്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി മാഴ്‌സെലോ നല്‍കിയ പാസ് ക്രിസ്റ്റിയാനോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. മൂന്നുമിനിറ്റിനുശേഷം മാര്‍ക്കോ അസെന്‍സിയോ ഒറ്റക്ക് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം ന്യുയറെ പരാജയപ്പെടുത്തി പന്ത് വലയിലെത്തിച്ചതോടെ ബയേണ്‍ പുറത്തും റയല്‍ സെമിയിലുമെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.