Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബംഗ്ലാദേശ് ക്വാര്‍ട്ടറില്‍; ഇംഗ്ലണ്ട് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:09 pm IST
inSports

അഡ്‌ലെയ്ഡ്: സിംബാബ്‌വെയോടും നാണം കെട്ട് ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന കളിയില്‍ 15 റണ്‍സിനാണ് ഇംഗ്ലണ്ട് സിംബാബ്‌വെയോട് കീഴടങ്ങിയത്. വിജയത്തോടെ ഇംഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തതിനൊപ്പം പൂള്‍ എയില്‍ നിന്ന് സിംബാബ്‌വേ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകളും ഈ പൂൡ നിന്ന് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ടിനൊപ്പം സ്‌കോട്ട്‌ലന്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും ഈ പൂൡ നിന്ന് ക്വാര്‍ട്ടര്‍ കടക്കാതെ പുറത്തായി. കളിച്ച അഞ്ച് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ കഴിഞ്ഞത്. നാലെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ദുര്‍ബലരായ സ്‌കോട്ട്‌ലന്റിനെതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ ഏക വിജയം. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകളോട് പരാജയപ്പെടുകയും ചെയ്തു. 13ന് അഫ്ഗാനിസ്ഥാനുമായാണ് ഇംഗ്ലണ്ടിന്റെ അവസാന മത്സരം.

ഇന്നലെ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 വിക്കറ്റിന് 275 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 48.3 ഓവറില്‍ 260 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 103 റണ്‍സ് നേടിയ മഹ്മദുള്ളയുടെയും 89 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമിന്റെയും മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് ബംഗ്ലാദേശ് 275 റണ്‍സ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിന് വേണ്ടി 65 റണ്‍സെടുത്ത ബട്ട്‌ലറും 63 റണ്‍സെടുത്ത ഇയാന്‍ ബെല്ലും പുറത്താകാതെ 42 റണ്‍സെടുത്ത വോക്‌സുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ബംഗ്ലാദേശിന്റെ മഹ്മദുള്ളയാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തിലേ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട് തകര്‍ച്ചയോടെയാണ് അവര്‍ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമായപ്പോള്‍ രണ്ട് റണ്‍സെടുത്ത തമിം ഇഖ്ബാലിനെയും ഇംറുള്‍ കെയ്‌സിനെയും ആന്‍ഡേഴ്‌സണ്‍ മടക്കി. മൂന്നാം വിക്കറ്റില്‍ സൗമ്യ സര്‍ക്കാറും മഹ്മദുള്ളയും ചേര്‍ന്നനേടിയ 86 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിന് അടിത്തറ പാകിയത്. എന്നാല്‍ സ്‌കോര്‍ 94-ല്‍ എത്തിയപ്പോള്‍ 52 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ ജോര്‍ദാന്റെ പന്തില്‍ ബട്ട്‌ലര്‍ പിടികൂടി.

സ്‌കോര്‍ 99-ല്‍ നില്‍ക്കേ നാലാം വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. രണ്ട് റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനെ മോയിന്‍ അലിയുടെ പന്തില്‍ ജോ റൂട്ട് പിടികൂടി. ഇതോടെ വന്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശ് ഇന്നിംഗ്‌സിനെ പിന്നീട് കരകയറ്റിയത് മഹ്മദുള്ളയും മുഷ്ഫിഖര്‍ റഹിമും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. 141 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 240-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്.

ഇതിനിടെ മഹ്മദുള്ള തന്റെ കന്നി സെഞ്ചുറിയും തികച്ചിരുന്നു. 138 പന്തുകളില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുമടക്കം 103 റണ്‍സെടുത്താണ് മഹ്മദുള്ള വോക്‌സിന്റെ ഏറില്‍ റണ്ണൗട്ടായാണ് പുറത്തായത്. ബംഗ്ലാദേശിന്റെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ സെഞ്ചുറിയാണ് മഹ്മദുള്ള സ്വന്തമാക്കിയത്. പിന്നീട് സ്‌കോര്‍ 261-ല്‍ എത്തിയപ്പോള്‍ മുഷ്ഫിഖര്‍ റഹിമും മടങ്ങി. 77 പന്തുകളില്‍ നിന്ന് 89 റണ്‍സെടുത്ത മുഷ്ഫിഖറിനെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ ജോര്‍ദാന്‍ പിടികൂടി. സ്‌കോര്‍ 265-ല്‍ നില്‍ക്കേ ഏഴാം വിക്കറ്റും ബംഗ്ലാ കടുവകള്‍ക്ക് നഷ്ടമായി.

12 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത സാബിര്‍ റഹിമാണ് ജോര്‍ദാന്റെ പന്തില്‍ മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സണും ജോര്‍ദാനും രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.

276 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കത്തിനുശേഷമാണ് അവിശ്വസനീയമായി തകര്‍ന്നടിച്ചത്. ബംഗ്ലാദേശ് ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിയുകയും ഫീല്‍ഡര്‍മാര്‍ ഉജ്ജ്വല പ്രകടനം നടത്തുകയും ചെയ്തതോടെ ഇംഗ്ലീഷുകാരുടെ പതനം പൂര്‍ണ്ണമാവുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 43 റണ്‍സുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമാകുന്നത്.

19 റണ്‍സെടുത്ത മോയിന്‍ അലി റണ്ണൗട്ടായി. രണ്ടാം വിക്കറ്റില്‍ ഇയാന്‍ ബെല്ലും ഹെയ്ല്‍സും ചേര്‍ന്ന് സ്‌കോര്‍ 97-ല്‍ എത്തിച്ചെങ്കിലും 27 റണ്‍സെടുത്ത ഹെയ്ല്‍സിനെ മൊര്‍താസയുടെ പന്തില്‍ മുഷ്ഫിഖര്‍ റഹിം പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് 35 റണ്‍സെടുക്കുന്നതിനിടെ ഇയാന്‍ ബെല്‍ (63), മോര്‍ഗന്‍ (0), ടെയ്‌ലര്‍ (1) എന്നിവര്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് 5ന് 132 എന്ന നിലയിലേക്ക് കൂപ്പുകുത്തിവീണു.

പിന്നീട് റൂട്ടും (29) ബട്ട്‌ലറും ചേര്‍ന്ന് സ്‌കോര്‍ 163-ല്‍ എത്തിച്ചു. എന്നാല്‍ റൂട്ടിനെ മൊര്‍താസ മുഷ്ഫിഖറുടെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. തുടര്‍ന്ന് ബട്ട്‌ലറും വോക്‌സും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് വിണ്ടും വിജയപ്രതീക്ഷയിലായി. എന്നാല്‍ സ്‌കോര്‍ 238-ല്‍ എത്തിയപ്പോള്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് അവര്‍ക്ക് വീണ്ടും തിരിച്ചടിയായി.

52 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ബട്ട്‌ലറും തൊട്ടടുത്ത പന്തില്‍ ജോര്‍ദാനും (റണ്ണൗട്ട്) കൂടാരം കയറി. പിന്നീട് വോക്‌സ് (40 പന്തില്‍ 42*) ഒറ്റയ്‌ക്ക് പൊരുതിയെങ്കിലും ബ്രോഡ് 9 റണ്‍സെടുത്തും ആന്‍ഡേഴ്‌സണ്‍ റണ്ണൊന്നുമെടുക്കാതെയും മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 48.3 ഓവറില്‍ 260 റണ്‍സിന് അവസാനിച്ചു. ബംഗ്ലാദേശിന് വേണ്ടി റൂബല്‍ ഹൊസൈന്‍ നാലും മൊര്‍താസ, തസ്‌കിന അഹമ്മദ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Kerala

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.