Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

2014 ഇപ്പോഴേ ബ്രസീലിന്റെ സീല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:42 pm IST
in Football

കളി കാണാനിരിക്കുന്നതേയുള്ളു. അവരതു കാണിച്ചുതരും. കളിക്കളത്തില്‍ കരുത്തുമാത്രമല്ല, കവിതയും കുറിക്കാന്‍ കഴിയുമെന്നു കാണിക്കാന്‍ സ്വന്തം നാട്ടില്‍ അരനൂറ്റാണ്ടിലേറെ കാലത്തിനു ശേഷം കിട്ടുന്ന അവസരമാണിതവര്‍ക്ക്‌. വാസ്തവം, ഇത്തവണ ലോകകപ്പില്‍ ബ്രസീലിന്റെ സീല്‍ പതിഞ്ഞിരിക്കും.

കാല്‍പ്പന്തുകളിയെ ലോകത്തിലെ ഏറ്റവും ജനപ്രിയമായ കായികവിനോദമാക്കി മാറ്റിയതില്‍ ബ്രസീലിനുള്ള പങ്ക്‌ നിസ്തുതലമാണ്‌. ഫുട്ബോള്‍ എന്നാല്‍ ആരാധകര്‍ക്ക്‌ ബ്രസീലും, ബ്രസീല്‍ എന്നാല്‍ ഫുട്ബോളുമാണ്‌.

പെലെയും ഗരിഞ്ചയും സിസീഞ്ഞോയും സീക്കോയും സോക്രട്ടീസും ഒടുവില്‍ കരേക്കയും മുള്ളറും റിവാള്‍ഡോയും റൊമാരിയോയും ബെബറ്റോയും റൊണാള്‍ഡീഞ്ഞോയുമൊക്കെ നിലനിര്‍ത്തിപ്പോന്ന സാംബാനൃത്തം വര്‍ഷങ്ങളോളം ഫുട്ബോള്‍ മൈതാനത്തിന്റെ അഴകായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഈ മികവിന്‌ ദയനീയമായ കോട്ടം സംഭവിക്കുന്നതാണ്‌ കാണാന്‍ കഴിഞ്ഞത്‌. 2004, 2007 കോപ്പ അമേരിക്ക കിരീടവും 2009ലെയും 2005ലെയും കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ കിരീടങ്ങളും മാത്രമാണ്‌ ബ്രസീലിന്‌ അവകാശപ്പെടാനുള്ളത്‌.

2006, 2010 ലോകകപ്പുകളില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയേ സാംബാനൃത്തം ചവിട്ടാന്‍ കാനറികള്‍ക്ക്‌ കഴിഞ്ഞുള്ളൂ. ഇതോടെ ഏറെക്കാലം ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബ്രസീല്‍ ഒടുവില്‍ 22-ാ‍ം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുന്നതിനും ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. 2002-ലെ ലോകകപ്പ്‌ കിരീട നേട്ടത്തിനുശേഷം മൂന്ന്‌ പരിശീലകര്‍ മാറിവന്നു. എന്നിട്ടും ടീമിന്റെ ശനിദശ മാറിയില്ല. 2006 മുതല്‍ 2010വരെ മുന്‍ ക്യാപ്റ്റന്‍ ദുംഗയും 2010-12 കാലയളവില്‍ മുന്‍ താരം മെനോ മെനസസും പരിശീലകനായി എത്തിയെങ്കിലും ദുര്‍ബലരായ ടീമുകളോടുപോലും തോല്‍വിയും സമനിലയുമൊക്കെ വഴങ്ങേണ്ടിവന്നു. പിന്നീട്‌ കഴിഞ്ഞവര്‍ഷം ലൂയി ഫിലിപ്പ്‌ സ്കോളാരി ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും ശനിദശയില്‍ മാറ്റമുണ്ടായില്ല. കോണ്‍ഫെഡറേഷന്‍ കാപ്പില്‍ മുത്തമിട്ടതോടെയാണ്‌ ടീമിന്റെ ശനിദശ മാറി ശുക്രന്‍ ഉദിച്ചത്‌.

ഇടക്കാലത്ത്‌ കൈമോശം വന്ന ഫുട്ബോളിന്റെ മാസ്മരിക സൗന്ദര്യം ബ്രസീല്‍ തിരിച്ചുപിടിക്കുന്നതിനാണ്‌ ജൂണ്‍ 30ന്‌ മാരക്കാനയിലെ ചരിത്രമുറങ്ങുന്ന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. 2002ല്‍ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പിലാണ്‌ അവസാനമായി ബ്രസീലിന്‌ മികച്ച ഒരു താരനിരയുണ്ടായിരുന്നത്‌. അന്ന്‌ റൊണാള്‍ഡോ-റിവാള്‍ഡോ-റൊണാള്‍ഡീഞ്ഞ്യോ സഖ്യമായിരുന്നു ബ്രസീലിന്‌ വേണ്ടി മൈതാനത്ത്‌ കാവ്യരചന നടത്തിയത്‌.

തുടര്‍ച്ചയായി മൂന്ന്‌ ലോകകപ്പ്‌ ഫൈനലില്‍ കളിച്ച ടീമെന്ന ബഹുമതിയും ബ്രസീലിനുണ്ട്‌. 1994, 1998, 2002 എന്നീ ലോകകപ്പുകളില്‍ ബ്രസീല്‍ ഫൈനലില്‍ കളിച്ചു. 94ലും 2002ലും കിരീടം ചൂടുകയും ചെയ്തു. എന്നാല്‍ 2006 ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ പുറത്തായതോടെ ബ്രസീലിന്റെ സൗന്ദര്യാത്മക ഫുട്ബോളിന്‌ അറുതിയായിത്തുടങ്ങി. കഴിഞ്ഞ ലോകകപ്പിലും ക്വാര്‍ട്ടറില്‍ പുറത്തായതോടെ ബ്രസീലിയന്‍ ടീമിന്റെ തകര്‍ച്ച പൂര്‍ണമായി.

അതിനുശേഷം മികച്ച താരനിരയെ ഇപ്പോഴാണ്‌ ബ്രസീലിന്‌ വാര്‍ത്തെടുക്കാനായത്‌. അതിന്‌ നന്ദി പറയേണ്ടത്‌ സ്കൊളാരിയുടെ രണ്ടാം വരവിനോടാണ്‌. ഫോമിലല്ലാത്തിരുന്ന റൊണാള്‍ഡീഞ്ഞ്യോയെയും കാകയെയും പാറ്റോയെയുമൊക്കെ ഒഴിവാക്കാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവമാണ്‌ ഒത്തിണക്കമുള്ള യുവനിരയുടെ ആവിര്‍ഭാവത്തിന്‌ വഴിയൊരുക്കിയത്‌.

ഇനി 2014-ല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ്‌ കിരീടമാണ്‌ ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്‌. നെയ്‌മറും ഫ്രെഡും ഓസ്കറും ജോയും പൗളീഞ്ഞോയും ഉള്‍പ്പെട്ട യുവനിരക്ക്‌ അത്‌ അസാധ്യമൊന്നുമല്ലെന്ന്‌ തന്നെ വേണം കരുതാന്‍. മൈതാനത്ത്‌ ചാട്ടുളിപോലെ പായുകയും അസാധാരണ മികവോടെ ലക്ഷ്യം കാണുകയും ചെയ്യുന്ന നെയ്‌മര്‍ ലോകത്തെ ഏതൊരു പ്രതിരോധ നിരയ്‌ക്കും വെല്ലുവിളിയാണ്‌. ഇതിന്‌ മികച്ച ഉദാഹരണമാണ്‌ ഗ്രൂപ്പില്‍ ഇറ്റലിക്കെതിരെയും ഫൈനലില്‍ സ്പെയിനിനെതിരെയും നെയ്‌മറും സംഘവും നടത്തിയ പ്രകടനം. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധനിരയായിരുന്നിട്ടും ഇരു ടീമുകളെയും അമ്പരപ്പിക്കാന്‍ നെയ്‌മര്‍ക്കും ഓസ്കറിനും ഫ്രെഡിനുമൊക്കെ സാധിച്ചു. ലോകകപ്പിനായി ടീമിനെ പൂര്‍ണ സജ്ജമാക്കാന്‍ സ്കൊളാരിക്ക്‌ മുന്നില്‍ ഒരുവര്‍ഷം ബാക്കിയുണ്ട്‌. ആ ലക്ഷ്യത്തോടെയായിരിക്കും ഇനിയുള്ള ബ്രസീലിന്റെ പരിശീലന തന്ത്രങ്ങള്‍ സ്കൊളാരി ആവിഷ്കരിക്കുക.

ഈ കോണ്‍ഫെഡറേഷന്‍ കപ്പോടെ ഒരു കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്‌. കാല്‍പ്പന്തുകളിയുടെ ലോകത്ത്‌ ഇനി തങ്ങളുടെ കാലമാണ്‌ വരാനിരിക്കുന്നതെന്ന മുന്നറിയിപ്പാണ്‌ ബ്രസീലിന്റെ യുവതാരങ്ങള്‍ നല്‍കുന്നത്‌. ഒപ്പം സ്പാനിഷ്‌ ചെമ്പടയുടെ ആധിപത്യത്തിന്‌ അന്ത്യമാകുന്നുവെന്ന യാഥാര്‍ത്ഥ്യവും ഈ കോണ്‍ഫെഡറേഷന്‍ കപ്പ്‌ നല്‍കുന്നു. കണ്ടുപഴകിയ ടിക്കിടാക്ക ശൈലിയെ ഫലപ്രദമായി തടയാന്‍ കഴിഞ്ഞാല്‍ സ്പെയിന്‍ കളിക്കളത്തില്‍ ഒന്നുമല്ലെന്ന സൂചനയാണ്‌ സെമിഫൈനലില്‍ ഇറ്റലിയും ഫൈനലില്‍ ബ്രസീലും നല്‍കിയത്‌.

യൂറോപ്പിന്റെ ടോട്ടല്‍ ഫുട്ബോളിനേക്കാള്‍ കുറുകിയ പാസുകളിലുടെ എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലിയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക്‌ ബ്രസീലിന്റെ കോണ്‍ഫെഡറേഷന്‍ കപ്പ്‌ വിജയം ഏറെ ആഹ്ലാദം പകരുന്നുണ്ട്‌. എന്തായാലും ഇനിയുള്ള കാലങ്ങളില്‍ മൈതാനത്ത്‌ വിസ്മയം രചിക്കാന്‍ നെയ്‌മറും കൂട്ടരും ഇറങ്ങുമ്പോള്‍ സൗന്ദര്യാത്മക ഫുട്ബോള്‍ ആരാധകര്‍ക്ക്‌ തിരിച്ചുലഭിക്കുമെന്ന്‌ ഉറപ്പാണ്‌.

വിനോദ്‌ ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.