Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാപനാശം നീരുറവ നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 08:39 pm IST
in Thiruvananthapuram

സുനില്‍ വില്ലിക്കടവ്

വര്‍ക്കല: പാപനാശം തീരത്തെ ഔഷധനീരുറവ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. ഏതുവേനല്‍ക്കാലത്തും ശക്തമായ നീരൊഴുക്കുള്ളതാണ് പാപനാശം ഓവ്. ദിവസവും നൂറുകണക്കിനു ജനങ്ങളാണ് ഔഷധഗുണമുള്ള ഈ നീരുറവയില്‍ കുളിക്കുന്നതിനായി ഇവിടെ എത്തുന്നത്. എന്നാല്‍ പലപ്പോഴും ഈ നീരുറവകള്‍ മാലിന്യനിക്ഷേപത്തിന് ഇരയാകുകയാണ്. സംരക്ഷിക്കേണ്ട വര്‍ക്കല നഗരസഭയാകട്ടെ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു.

ഈ നീരുറവയെ മലിനപ്പെടുത്തുന്നതിന് ഒരുവിഭാഗം ശ്രമിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പും രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി ഹെലിപ്പാടില്‍ നിന്ന് വലിച്ചെറിഞ്ഞിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ അവിടെനിന്ന് നീക്കം ചെയിതിരുന്നു. വര്‍ക്കലയ്‌ക്ക് പ്രകൃതി നല്‍കിയ ‘മിനറല്‍ വാട്ടര്‍’ എന്നാണ് വിദേശികള്‍പോലും പാപനാശത്തെ നീരുറവയിലെ വെള്ളത്തെ വിശേഷിപ്പിക്കുന്നത്. പരിസരപ്രദേശങ്ങളായ വെട്ടൂര്‍, ചെമ്മരുതി, ഇലകമണ്‍ തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്ന് നിരവധി ജനങ്ങള്‍ കുളിക്കുന്നതിന് ഇവിടെ എത്തുന്നു.

വര്‍ക്കലയുടെ ശുദ്ധജലസമ്പത്താണ് ധാതുസമ്പുഷ്ടവും ഔഷധഗുണവുമാര്‍ന്ന മൂന്ന് പ്രകൃതിദത്ത നീരുറവകള്‍. ശിവഗിരി, പാപനാശം, കണ്വാശ്രമം എന്നിവിടങ്ങളിലെ നീരുറവകളാണവ. മലകളുടെ അടിവാരത്ത് നിന്ന് ഊറിവരുന്ന ഉറവകളെ കെട്ടിനിര്‍ത്തി പൈപ്പിലൂടെ ഒഴുക്കിയാണ് ഉപയോഗിക്കുന്നത്. പണ്ട് മുളം കുഴലിലൂടെയും പിന്നീട് ഇരുമ്പ് പൈപ്പിലൂടെയുമാണ് ഒഴുക്കിവിട്ടിരുന്നത്. രാവിലെ നടത്തവും ലഘുവ്യായാമവും തുടര്‍ന്ന് ഓവിലെ കുളിയും പലരും ശീലമാക്കിക്കഴിഞ്ഞു. ശ്രീനാരായണഗുരുവിനെ ശിവഗിരിയിലേക്ക് ആകര്‍ഷിച്ച ഘടകം ഈ നീരുറവകളായിരുന്നു. ശിവഗിരിക്ക് സമീപത്തെ തൊടുവെ രായരോവിലാണ് ഗുരുദേവന്‍ സ്‌നാനകര്‍മങ്ങള്‍ നടത്തിയിരുന്നത്. കുഴല്‍വെള്ളമെന്നായിരുന്നു ഗുരുദേവന്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. തീര്‍ഥാടകര്‍ക്ക് കുഴല്‍വെള്ളത്തില്‍ കുളിച്ച് ശാരദാമഠത്തില്‍ ദര്‍ശനം നടത്താമെന്നാണ് ശിവഗിരി തീര്‍ഥാടനത്തെ സംബന്ധിച്ച് ഗുരു നല്‍കിയ നിര്‍ദ്ദേശം.

കണ്വാശ്രമത്തിന്റെ അടിവാരത്തുള്ള ഉറവകളാണ് രായര്‍ ഓവിലെത്തുന്നത്. പാപനാശത്ത് പിതൃതര്‍പ്പണം നടത്തി ഓവില്‍ കുളിച്ചാണ് ഭക്തര്‍ മടങ്ങുന്നത്. നീരുറവയിലെ കുളി മുമ്പ് ചികിത്സയുടെ ഭാഗമായിരുന്നു. വര്‍ക്കലയിലും സമീപ ഗ്രാമപ്രദേശങ്ങളിലും ഇത്തരത്തില്‍ നിരവധി നീരുറവകളുണ്ട്. തീര്‍ഥാടനകേന്ദ്രമായ പാപനാശത്തെ ഓവും പരിസരപ്രദേങ്ങളും സംരക്ഷിക്കാന്‍ നഗരസഭയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നു വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുനില്‍, വര്‍ക്കല പ്രഖണ്ഡ് പ്രസിഡന്റ് ജനാര്‍ദ്ദനപുരം മണികണ്ഠന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.