ഇരിങ്ങാലക്കുട: റെയില്‍വേ സ്റ്റേഷന് വികസനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ–രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു എന്നാരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ജില്ലയിലെ രണ്ടാമത്തെ പ്രധാന സ്റ്റേഷനായ ഇരിങ്ങാലക്കുടയോട് കാലങ്ങളായി റെയില്‍വേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നാണ് ആക്ഷേപം.
115 വര്‍ഷത്തെ പാരമ്പര്യമുള്ള സ്റ്റേഷനിലെ ഭൗതിക സാഹചര്യങ്ങള്‍ക്ക് അത്രയും തന്നെ പഴക്കമുണ്ട്. റെയില്‍വേ സ്റ്റേഷനിലെത്താന്‍ നല്ല റോഡ് പോലുമില്ലാത്തത് സ്റ്റേഷനോടുള്ള അധികാരികളുടെ മനോഭാവമാണ് വ്യക്തമാക്കുന്നതെന്നു പരാതിപ്പെടുന്നു.
ബി ഗ്രേഡ് പദവി ലഭിക്കേണ്ട സ്റ്റേഷനെ ഇപ്പോഴും ഡി ഗ്രേഡില്‍ നിലനിര്‍ത്തി വികസനം മുരടിപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ എംപി, ഡിആര്‍എം, റെയില്‍വേ മന്ത്രി, പ്രധാനമന്ത്രി എന്നിവര്‍ക്കു പരാതി നല്കുമെന്നു കല്ലേറ്റുംകര–മാനാട്ടുകുന്ന് മാധവാചാര്യ പുരുഷ സ്വയം സഹായ സംഘംഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: