ചാലക്കുടി: പൊതുവഴി കൈയേറി ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കുവാന് അവസരമൊരുക്കിയതായി പരാതി.
അഞ്ച് ദിവസം നടക്കുന്ന ധ്യാനത്തിന് വരുന്നവര്‍ക്ക് ഇരിക്കുവാന് പൊതുവഴിയില്‍ കസേര നിരത്തുകയായിരുന്നു. പഴയ ദേശീയ പാതയേയും മാര്‍ക്കറ്റ് റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നഗരസഭയുടെ പാം റോഡ് കൈയേറി ധ്യാനം നടത്തിയത്തിനെതിരെ ഹിന്ദുഐക്യവേദി താലൂക്ക് കമ്മിറ്റി ചാലക്കുടി പോലീസില്‍ പരാതി നല്കി. ചാലക്കുടി ഫൊറാന പള്ളിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വരുന്ന ധ്യാനത്തില്‍ വരുന്നവര്‍ക്ക് ഇരിക്കുന്നതിന് നഗരസഭ’ പുതിയതായി നിര്‍മ്മിച്ച പാം റോഡില്‍ ട്രാഫിക് പോലീസിന്റെ ബോര്‍ഡ് വെച്ച് വഴി തടയുകയും, വഴിയില്‍ കസേരകള്‍ നിരത്തിയിരിക്കുന്നത്.
നഗരസഭയുടെ പൊതുവഴി കൈയേറി ധ്യാനം നടത്തിയിട്ടും ഒരു നടപടിയും എടുക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ചാലക്കുടി എസ്.ഐ ജയേഷ് ബാലന് പരാതി നല്‍കിയത്.
പൊതുവഴിയില്‍ നിന്ന് മാര്‍ഗതടസം നീക്കം ചെയ്യാമെന്ന് പോലീസ് അറിയിച്ചതായി ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വേണു കോക്കാടന്‍, സെക്രട്ടറി പ്രദീപ് ഇ.പി തുടങ്ങിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: