ചേര്‍പ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി പ്രസിദ്ധമായ തിരുവാതിരവിളക്ക് ഇന്ന്. രാത്രി രണ്ടുമണിക്ക് ശേഷം തന്ത്രിയുടെ അനുമതിയോടെ തിമിലപാണികൊട്ടി ശാസ്താവിന്റെ നിടമ്പ് കയ്യില്‍ വെച്ച് ഒരു പ്രദക്ഷിണം. ചെമ്പടകൊട്ടി പുറത്തേക്കെഴുന്നള്ളത്ത്. കോലം ആനപ്പുറത്ത് കയറ്റി വടക്കുഭാഗത്തേക്ക് യാത്രയാകും. ചെമ്പട അവസാനിച്ചാല്‍ വിളക്കാചാരം. തുടര്‍ന്ന് വലന്തലയിലെ ശ്രുതിയോടെ ഒന്നര പ്രദക്ഷിണം. ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചാരിമേളം. പെരുവനം കുട്ടന്മാരാര് മേളത്തിന് നേതൃത്വം നല്‍കും.
ശാസ്താവിന്റെ പുറത്തേക്കെഴുന്നള്ളത്ത് നാളെ നടക്കും. രാവിലെ എട്ടുമണിയോടെ പഞ്ചാരിമേളത്തോടെ പുറത്തേക്കെഴുന്നള്ളും. മേളം അവസാനിച്ചാല്‍ തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തൈക്കാട്ടുശ്ശേരി പൂരത്തിനു ശേഷം ശാസ്താവിന്റെ എടവഴിപ്പൂരം. മടക്കയാത്രയില്‍ ചാത്തക്കുടം ശാസ്താക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്. വൈകീട്ട് എട്ടിന് തന്ത്രി ഇല്ലമായ പെരുവനം കുന്നത്തൂര്‍ പടിഞ്ഞാറേത്ത് മനയിലേക്ക് എഴുന്നള്ളും. അവിടെ നിന്ന് നറുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലേക്കും കൊട്ടിപ്രദക്ഷിണത്തിനു ശേഷം ആറാട്ടുപുഴയിലേക്ക് തിരിച്ചും എഴുന്നള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: