മുളങ്കുന്നത്തുക്കാവ്: മെഡിക്കല്‍ കോളജിന്റെ അടിയന്തര പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ മന്ത്രി എസി മൊയ്തിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോളജിലെ വിവിധ വകുപ്പ് മേധവികള്‍, പൊതുമരാമത്ത് ഉദ്യോഗസഥര്‍, ജീവനക്കാര്‍ എന്നിവരും ആലത്തൂര്‍ എംപി പി കെ ബിജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നില്ലെന്നുള്ള പരാതി വ്യാപകമായിതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം കൂടിയത.് എന്നാല്‍ മരുന്നുകളുടെ കുറവ് ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു. മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തും. ആവശ്യമായ മരുന്നുകള്‍ വാങ്ങിക്കാനും തീരുമാനമായി. കേടുവന്ന ലിഫറ്റുകള് വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാക്കും.
ഒന്നരവര്‍ഷമായി മുടങ്ങി കിടക്കുന്ന ആസ്പത്രി വികസന സൊസൈറ്റി ജനറല്‍ ബോഡി ഉടന്‍ വിളിച്ച് കമ്മിറ്റി രൂപികരിക്കും. ഒഴിഞ്ഞ് കിടക്കുന്ന ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക നികത്തും. ദന്തല്‍ കോളജ് കീമോ ഡെ കെയര്‍ സെന്റര്‍, കാത്ത്ലാബ്, ഉദ്ഘാടനം കഴിഞ്ഞ് കിടക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പാരമെഡിക്കല്‍ ഹോസറ്റല് എന്നിവ തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തീരുമാനമായി.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.അജയകുമാര്‍,സുപ്രണ്ട്മാരായ ഡോ നിസറൂദ്ദ്യന്,ഡോ ഷഹന കെ ഖാദര്‍, നോഡല്ഓഫിസര് ഡോ രവിന്ദ്രന്, ഡോ വിനേദ് , ഡോ ജോസ്ഫ്രാന്സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: