ഇരിങ്ങാലക്കുട: എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളുകള്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി തടഞ്ഞു. എംസിപി കണ്വെന്ഷന് സെന്ററിന്റെ ലൈസന്‍സ് പുതുക്കി കിട്ടുവാന്‍ കൂടിയായ ചെയര്മാന് കൂടിയായ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി ജാക്സന് ബോധിപ്പിച്ച റിട്ട് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ്.
ഇത് പ്രകാരം നഗരസഭയില്‍ നിന്നും നേരത്തെ താല്‍ക്കാലിക അനുമതി ലഭിച്ച 5071 മീറ്റര്‍ സ്ക്വയര്‍ മാത്രമാണ് മെയ് 31 വരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വിവാഹത്തിനും മറ്റുമായി മുന്‍കൂട്ടി ഹാളുകള്‍ ബുക്കുചെയ്തവരുടെ സൗകര്യാര്‍ത്ഥമാണ് മേല്പറഞ്ഞ സൗജന്യം അനുവദിച്ചിട്ടുള്ളത്. ഇതിനായി ഒരാഴ്ചയ്ക്കുള്ളില്‍ 25 ലക്ഷം രൂപ മുനിസിപ്പാലിറ്റിയില്‍ കെട്ടിവെക്കാനും കോടതി ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 30 മുതല്‍ ആറുമാസത്തേക്ക് എടുത്തിട്ടുള്ള മറ്റെല്ലാ ബുക്കിങ്ങുകളും റദ്ദ് ചെയ്യേണ്ടതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
എം.സി.പി കണ്വെന്ഷന് സെന്ററിന്റെ 2017-2018 കാലയളവിലെ ലൈസന്‍സ് പുതുക്കി നല്കുവാനുള്ള അപേക്ഷ ഇരിങ്ങാലക്കുട നഗരസഭ നിരസിച്ചതിനെ ചോദ്യം ചെയ്താണ് ചെയര്മാന് ഹൈക്കോടതിയെ സമീപിച്ചത്. അനുവദിച്ചതിനേക്കാളും അനധികൃതമായി 5227.02 മീറ്റര്‍ സ്ക്വയര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും ആയത് എട്ടോളം ഹാളുകളായി തിരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും നഗരസഭ കോടതിയില്‍ വ്യക്തമാക്കി.
വിശദമായി വാദം കേള്‍ക്കുന്നതിനായി വേനലവധിക്ക് ശേഷം കേസ് പരിഗണിക്കും. അതിനിടെ കേസില്‍ കക്ഷി ചേരുവാന്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോസഫ് മാര്ട്ടിന് ആലേങ്ങാടനും ഷൈജു കുറ്റിക്കാട്ടും അപേക്ഷ ബോധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: