Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മണല്‍ഖനനം ഇനി പഞ്ചായത്തുകള്‍ക്ക് ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 07:08 pm IST
in Kannur

കണ്ണൂര്‍: സംസ്ഥാനത്ത് തുറമുഖങ്ങളില്‍ നിന്ന് മണല്‍ഖനനം നടത്താന്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ അനുമതി ഇന്നത്തോടെ അവസാനിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ തുറമുഖങ്ങളില്‍ നിന്ന് മണല്‍ ഖനനം നടത്താന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരട് ഡ്രഡ്ജിങ് നയം സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ചാനലിന്റെയും ബേസിനിന്റെയും ആഴം നിലനിര്‍ത്തുതിനും ഇതില്‍ നിന്ന് ലഭിക്കുന്ന മണല്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനുമാണ് പുതിയ ഡ്രഡ്ജിംങ് നയം രൂപീകരിച്ചത്. ഓപ്പണ്‍ ടെണ്ടര്‍ മുഖാന്തരം തെരഞ്ഞെടുക്കുന്ന സഹകരണ സംഘങ്ങളാണു 2010 മുതല്‍ വിവിധ തുറമുഖങ്ങളില്‍ മാന്വല്‍ ഡ്രഡ്ജിങ് നടത്തിവരുന്നത്. ഇരുപത്തിയൊന്ന് സഹകരണ സംഘങ്ങളാണ് വിവിധ കടവുകളില്‍ നിന്ന് ഇപ്പോള്‍ മണല്‍ ഖനനം നടത്തുന്നത്. കാസര്‍കോട്, മഞ്ചേശ്വരം, അഴീക്കല്‍, നീലേശ്വരം. തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നീ ഒന്‍പത് തുറമുഖങ്ങളിലാണ് മാന്വല്‍ ഡ്രഡ്ജിങ്ങ് നടക്കുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സഹകരണ സംഘങ്ങളെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഡ്രഡ്ജിങ്ങ് അനുമതി നല്‍കുക. എന്നാല്‍ പഞ്ചായത്തുകള്‍ ഏത് രീതിയലാണ് ഖനനം നടത്തുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. പഞ്ചായത്തുകള്‍ സ്വന്തം സംവിധാനമുണ്ടാക്കാതെ സ്വകാര്യ വ്യക്തികള്‍ക്ക് ടെണ്ടര്‍ നല്‍കാനും സാധ്യതയുണ്ട്. ഇത് മണല്‍ മേഖലയില്‍ സ്വാകാര്യ കുത്തകകളുടെ കടന്ന് വരവിന് കളമൊരുക്കും.

പഞ്ചായത്തുകള്‍ക്ക് മണല്‍ ഖനനത്തിനുള്ള അനുമതി നല്‍കുന്നതോടെ നിലവില്‍ മണല്‍ വാരി ഉപജീവനം നടത്തുന്ന ആയിരങ്ങള്‍ക്കാണ് ജോലി നഷ്ടമാവുക. കോടികള്‍ ചെലവഴിച്ച് മണല്‍ ശുദ്ധീകരണ സാമഗ്രികളും വാഹനങ്ങളും വാങ്ങിയവരും പ്രതിസന്ധിയിലാകും. തദ്ദേശീയര്‍ക്ക് പുറമേ ആയിരക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളും മണല്‍ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്രയും പേര്‍ക്ക് തൊഴിലില്ലാതാവുന്ന സാഹചര്യമുണ്ടാകും. ഇത്തവണ വിഷു ആഘോഷം പോലുമുണ്ടാകില്ലെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. മണല്‍ ഖനനം പഞ്ചായത്തുകള്‍ക്ക് നല്‍കിയെങ്കിലും ഇതു സംബന്ധിച്ച് കൃത്യമാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. തുറമുഖ വകുപ്പുമായി ബന്ധപ്പെടുമ്പോഴും വ്യക്തമായ വിശദീകരണം ലഭിക്കുന്നില്ല. മണല്‍ ഖനനവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശീയരായ തൊഴിലാളികളില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ അപേക്ഷ സ്വീകരിച്ചിരുന്നു. ഇതില്‍ വാഹനവും, ചീനയും മണല്‍ കയറ്റലും ഉള്‍പ്പെടും. നൂറുകണക്കിന് മിനിലോറികള്‍ മണല്‍ കയറ്റിറക്കവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ അതത് പഞ്ചായത്തിന് പുറത്തുള്ള വാഹനങ്ങള്‍ക്ക് ജോലിയില്ലാത്ത സാഹചര്യമുണ്ടാകും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന പലിശക്ക് വായ്‌പയെടുത്താണ് മിക്ക ആളുകളും വാഹനമിറക്കിയിരിക്കുന്നത്. ജോലി ഇല്ലാതാകുന്നതോടെ ഇതിന്റെ തിരിച്ചടവ് മുടങ്ങും. തൊഴില്‍ നഷ്ടത്തോടൊപ്പം കടുത്ത സാമ്പത്തി ബാധ്യത വരുത്തുന്നതുകൂടിയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. ഏപ്രില്‍ മാസം മുതല്‍ പഞ്ചായത്ത് മണല്‍ ഖനനം പുനരാരംഭിച്ചില്ലെങ്കില്‍ തൊഴലാളികളെ മാത്രമല്ല നിര്‍മ്മാണ മേഖലയുടെ പ്രവര്‍ത്തനത്തെയും ഇത് ദോഷകരമായി ബാധിക്കും. നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവൃത്തി നടക്കുന്ന സമയമാണ് ഏപ്രില്‍, മെയ് മാസം. ഈ രണ്ട് മാസവും നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിയാല്‍ തൊഴില്‍ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.