തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ 185 കോടി 22 ലക്ഷം വരവും 181 കോടി ഒരു ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന 2017-2018 വര്‍ഷത്തെ ബജറ്റ് അംഗീകരിച്ചു. ക്ഷേത്രഭൂമികള്‍ ഹരിതാഭമാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുന്നതിനും പരിതക്ഷേത്രം പദ്ധതി, വാണിജ്യ പ്രാധ്യാന്യമുള്ള ദേവസ്വം സ്ഥലങ്ങളില്‍ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് മാളുകള്‍, കല്യാണമണ്ഡപങ്ങള്‍, കൈലാസം ഷോപ്പിംഗ് കോംപ്ലക്സിന്റെ ആദ്യഘട്ടത്തിന്റെ രണ്ടാം ഭാഗം നിര്‍മാണം എന്നിവയ്ക്കാണ് പ്രധാന പരിഗണന.
ഹരിതക്ഷേത്രം വടക്കുന്നാഥന് പദ്ധതി നടപ്പാക്കും. ക്ഷേത്രങ്ങളോടനുബന്ധിച്ച് ശാന്തിമഠങ്ങളും ശൗചാലയങ്ങളും നിര്‍മിക്കും. ഭക്തജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍വച്ച് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. നിര്‍ദ്ധനരായ ഭക്തജനങ്ങള്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ ധനസഹായം നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ജീര്‍ണാവസ്ഥയിലുള്ള ക്ഷേത്രങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നവീകരണ ജോലികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആധുനികവല്കരണം, സൗരോര്‍ജ പദ്ധതി, ക്ഷേത്രകലാവിദ്യാപീഠം, ക്ഷേത്ര ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീബേഴ്സ്മെന്റ്, ക്ഷേത്ര സാംസ്കാരിക മ്യൂസിയം, ശുചിത്വമിഷനുമായി ബന്ധപ്പെട്ട് മേജര്‍ ക്ഷേത്രങ്ങളില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ചോറ്റാനിക്കര, തൃപ്രായര്‍, കൊടുങ്ങല്ലൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.
പ്രസിഡന്റ് ഡോ.എം,കെ സുദര്ശനന്, അംഗങ്ങളായ കെ.എന്‍ ഉണ്ണിക്കൃഷ്ണന്, അഡ്വ.ടി.എന്‍ അരുണ്‍കുമാര്‍, കമ്മീഷണര്‍ ആര്.ഹരി, സെക്രട്ടറി വി.എ ശ്രീജ, കെ. രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: