Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ ആശുപത്രിയില്‍ സുരക്ഷാ വീഴ്ചകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 07:06 pm IST
in Pathanamthitta

കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. ഏഴിലധികം സുരക്ഷാ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആശുപത്രയിലെ അതീവ സുരക്ഷാമേഖലയില്‍ കൂടി കടന്നു പോകുന്ന വാഹനങ്ങളെപ്പറ്റി യാതൊരുവിവരങ്ങളും രേഖപ്പെടുത്താറില്ല. ആശുപത്രിയിലെ ചിലഭാഗങ്ങളില്‍ സുരക്ഷക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രി വളപ്പിലും പാര്‍ക്കിംഗ് ഏരിയായിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഗേയ്റ്റ് പാസ് വാങ്ങുന്നവര്‍ക്ക് ആശുപത്രിയുടെ ഏതു ഭാഗത്തും ഏതുസമയത്തും കടന്നു ചെല്ലാമെന്നതാണ് സ്ഥിതി.

പലപ്പോഴും സുരക്ഷാജീവനക്കാരുടെ സഹായത്തോടെയാണ് രാത്രികാലങ്ങളില്‍ ആളുകള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. രാത്രികാലങ്ങളില്‍ ആശുപത്രി വളപ്പില്‍ മദ്യപാനികളുടെ ശല്യം ഏറുകയും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതും കോഴഞ്ചേരിയിലെ സാംസ്‌കാരിക സംഘടനയാണ്. എന്നാല്‍ രാത്രി എയ്ഡ് പോസ്റ്റിന്റെ സേവനം ഫലപ്രദമാകുന്നില്ലായെന്ന് പറയപ്പെടുന്നു.

ആശുപത്രിയില്‍ കിടപ്പിലായിരിക്കുന്ന രോഗികള്‍ക്ക് പാസ് നല്‍കിയിട്ടുണ്ടെങ്കിലും പാസുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നുപോലും അന്വേഷണം നടക്കുന്നില്ല. കീമോ തെറാപ്പിപോലുള്ള തന്ത്രപ്രധാനമായ ചികിത്സാ സംവിധാനങ്ങളാണ് ജില്ലാ ആശുപത്രിയില്‍ ഉള്ളത്. എന്നാല്‍ അതിന്റേതായ ഗൗരവത്തോടെ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ താത്പര്യം കാണിക്കുന്നില്ല. രണ്ട് മാസം മുമ്പാണ് ലാബ് പരിശോധനയ്‌ക്ക് വന്ന ഒരു സ്ത്രീയുടെ കഴുത്തില്‍ നിന്നും മാലപറിച്ചുകൊണ്ടു പോയത്.

ജില്ലാ പഞ്ചായത്തും സര്‍ക്കാര്‍ ഏജന്‍സികളും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ആശുപത്രി നടപ്പിലാക്കുന്നത്. എന്നാല്‍ അതനുസരിച്ചുള്ള സേവനങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുന്നില്ലായെന്ന പരാതി നിലനില്‍ക്കുകയാണ്. ആശുപത്രിയിലെ ചില പ്രധാന ഡോക്ടര്‍മാരെപറ്റിയും ജീവനക്കാരെ പറ്റിയും ഗുരുതരമായ ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. മദ്യത്തിന് അടിമപ്പെട്ട ഒരു ഡോക്ടറും കൂട്ടാളികളും ആശുപത്രിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി രോഗികളും മറ്റുള്ളവരും സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ആശുപത്രികളിലെത്തിയ ജില്ലാ പഞ്ചായത്ത് ഭാരവാഹികളോട് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ മുറികള്‍ക്ക് സമാനമായ രീതിയില്‍ ഒരു പ്രത്യേക മുറി ആശുപത്രികളിലെ സര്‍ജ്ജിക്കല്‍ വാര്‍ഡിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ടെന്നും എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഇവിടെയിരുന്ന് ചില ജീവനക്കാരുടെ സഹായത്തോടെ രാത്രി പകല്‍ വ്യത്യാസമില്ലാതെ ചില ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സല്‍ക്കാരങ്ങളും മറ്റും നടക്കുകയാണെന്നും പറയപ്പെടുന്നു. പണം കായ്‌ക്കുന്ന മരമായിട്ടാണ് ആശുപത്രിയെ ചിലര്‍കാണുന്നതെന്ന ആക്ഷേപവും ശക്തമാണ്. ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നില്ലെന്നും പറയപ്പെടുന്നു.

ജില്ലാ ആശുപത്രിയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് തയ്യാറാകാത്തതിന്റെ പരിണിത ഫലമാണ് നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ഇടയായ സാഹചര്യമുണ്ടായത്. ആശുപത്രിയിലെ ആര്‍എംഒയെപ്പറ്റി നിരവധി ആരോപണങ്ങള്‍ ഉള്ളതെന്നും ജില്ലാ പഞ്ചതായത്ത് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.