പള്ളിക്കത്തോട്: പള്ളിക്കത്തോട്, അകലകുന്നം തുടങ്ങിയ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. ഈ പ്രദേശങ്ങളിലെ തോടുകളെല്ലാം വറ്റിവരണ്ടു, എന്തുചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് പ്രദേശവാസികള്‍. പള്ളിക്കത്തോട്ടിലെ വഞ്ചിപ്പാറ കുടിവെള്ള പദ്ധതിയുടെ കുളങ്ങളിലെ വെള്ളം പറ്റിയതുമൂലം പദ്ധതി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 200ഓളം കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഈ പദ്ധതി. പുളിക്കല്‍ തോടിന്റെ ശോചനീയാവസ്ഥയാണ് ഈപ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം, അനധികൃത കയ്യേറ്റംമൂലം തോടിന്റെ പലഭാഗങ്ങളും ഇല്ലാതായി. അകലകുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ പ്രധാന ജലവാഹിനിയായ ഈ തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ക്ക് ജല-ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി തയ്യാറെടുക്കുകയാണ്. തെങ്ങുംപള്ളി തോടിന്റെ സൈഡില്‍ വന്‍ കുളം കുഴിച്ച് ജലം വില്‍പ്പനനടത്തുന്ന കുടിവെള്ള മാഫിയ ഈ പ്രദേശങ്ങളില്‍ സജീവമാണ്.
വന്‍വിലയ്ക്കാണ് ഇവര്‍ കുടിവെള്ളം വില്‍ക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടായിട്ടില്ല. വലിയ മോട്ടോര്‍ ഉപയോഗിച്ച് ജലം പമ്പ് ചെയ്യുന്നതുമൂലം സമീപത്തെ കിണറുകളിലെയും ജലം താഴ്ന്നുകൊണ്ടിരിക്കുകയാണ്. കൂട്ടമാവ്, കൗങ്ങുംപാലം, മുക്കാലി, മൈലാടിക്കര കോളനി, ചപ്പാത്ത് തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുക്കാലിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മണ്ണ് ഖനനവും വ്യാപകമാണ്. രാത്രികാലങ്ങളില്‍ വന്‍തോതില്‍ മണ്ണ്ഖനനം നടത്തി. ടിപ്പര്‍ ലോറികളില്‍ തലങ്ങും വിലങ്ങും വായുന്നതുമൂലം പ്രദേശവാസികളുടെ സൈ്വര്യജീവിതം നശിച്ചിരിക്കുകയാണ്.
ഈ പ്രദേശങ്ങളിലെ കൊടുവരള്ച്ചയില് നിന്ന് രക്ഷിക്കാന്‍ പള്ളിക്കത്തോട് അകലകുന്നം പഞ്ചായത്തുകളെ വരള്‍ച്ച ബാധിത പഞ്ചായത്തുകളില്‍ ഉള്‍പ്പെടുത്തി അടിയന്തിര സഹായം എത്തിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കുമെന്ന് ജല-ഉപഭോക്തൃ-തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: