ഇരിങ്ങാലക്കുട: തടവുപുള്ളികള്‍ക്ക് കൈമാറുന്നതിനായി ചെരുപ്പില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കമരുന്ന് ഗുളികളും കഞ്ചാവുമടക്കം യുവാവിനെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടി. ചാലക്കുടി മറ്റത്തൂര്‍ വാസുപുരം കാളന്തറ വീട്ടില്‍ വിഷ്ണു (23)നെയാണ് തൃശ്ശൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ എ.ജി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തൃശ്ശൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. സലിമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃപ്രയാറില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ബസ്സില്‍ പോകുമ്പോള്‍ കിഴുത്താനി ചുങ്കത്തുവെച്ചാണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 36 മയക്കമരുന്ന് ഗുളികകളും മൂന്ന് മൊബൈല്‍ ഫോണ്‍ ബാറ്ററികളും 200 ഗ്രാം കഞ്ചാവും അന്വേഷണ സംഘം പിടിച്ചെടുത്തു. രണ്ട് ചെരുപ്പില്‍ രഹസ്യ അറ ഉണ്ടാക്കിയാണ് ഗുളികകള്‍ വെച്ചിരുന്നത്.
വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തടവുപുള്ളികള്‍ക്ക് കൈമാറുന്നതിനായാണ് ഗുളകകളും കഞ്ചാവും കൊണ്ടുപോയിരുന്നതെന്നും ഇയാള്‍ നേരത്തേയും തടവുപുള്ളികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പക്ടര്‍ കെ. ലാല്‍കുമാര്‍, പ്രിവന്റിവ് ഓഫീസര്‍മാരായ തോമസ് ദേവസ്യ, ഒ.എസ് സതീഷ്, ജിന്റോ ജോണ്‍, സി.ഇ.ഒമാരായ ഷാജി, റിഹില്രാജന്, കെ.എം വനോദ്, വിശാല്‍, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: