കളമശേരി: സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയില്‍ അവശ്യമരുന്നുകള്‍ വാങ്ങാന്‍ തീരുമാനമായി. ആശുപത്രി വികസന ഫണ്ടുപയോഗിച്ച് ആര്‍ബിവൈ സ്കീമില്‍ മരുന്ന് വാങ്ങാന്‍ ഡിഎംഇ നിര്‍ദ്ദേശം നല്കി.
മരുന്നില്ലെന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടിയന്തര സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് മൂന്നര മാസമായി മരുന്ന് ലഭ്യമല്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഗൗരവം മനസിലാക്കിയാണ് ഡിഎംഇ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
കളമശേരി ചെയര്‍പേഴ്സണ്‍ ജെസി പീറ്ററും ബിജെപി കളമശ്ശേരി മുനിസിപ്പല്‍ പ്രസിഡന്റ് പ്രമോദ്കുമാറും ഡിഎംഇയുമായി വിഷയം സംസാരിച്ചു. നിര്‍ധന രോഗികളെ മാസങ്ങളായി കഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഉടന്‍ പരിഹാരമായില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് ബിജെപി കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി തീരുമാനിച്ചിരുന്നതായി ഭാരവഹികള്‍ പി.പി.സുന്ദരന്‍, വിനോദ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: