കൊടുങ്ങല്ലൂര്‍: ബഹുനില കെട്ടിടങ്ങളും സൗധങ്ങളുമല്ല ഒരു രാജ്യത്തെ വികസിതമാക്കുന്നതെന്നും സംസ്കാര സമ്പന്നത, പ്രവ്യത്തിസമ്പന്നത, ശുദ്ധത, നേര്‍മ്മ എന്നിവയാണെന്നും സുരേഷ് ഗോപി എം.പി. ഭാരതത്തിന്റെ യുഗങ്ങളോളം പഴക്കമുള്ള ശുദ്ധസംസകാരത്തെ തലമുറകളിലേക്ക് കൈമാറിസംരക്ഷിക്കണം. ഇതിനായി സമൂഹം ശുദ്ധീകരണത്തിനു തയ്യാറാകണം. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന വിദ്യാഗോപാലമന്ത്രാര്ച്ചനയില് ഭദ്രദീപം തെളിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ മഹാ സാമൂഹാരാധനയോടെ പൂജ ആരംഭിച്ചു. ആര്‍എസഎസ് വിഭാഗ് കാര്യകാരി അംഗം പി.ജി. ശശികുമാര്‍ സുരേഷ് ഗോപിക്ക് ഉപഹാരം നല്കി. തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഡോ.എം.ലക്ഷ്മി കുമാരി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ പി.എം.ഗോപി, എ.പി.വേണുഗോപാല്‍, ദേവസ്വം അസി: കമ്മീഷണര്‍ വിദ്യാസാഗര്‍, വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന് എന്നിവര്‍ സംബന്ധിച്ചു. സമിതി സംസ്ഥാന സമിതിയംഗം സി.എം. ശശീന്ദ്രന്, താലൂക്ക് പ്രസിഡന്റ് കെ.എ വെങ്കിടേശ്വര പ്രഭു, സെക്രട്ടറി ജീവന് നാലുമാക്കല്‍, കെ.ബി. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. ബ്രഹ്മശ്രീ പ്രസന്നന് അടികള്‍ കാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: