നെന്മാറ: ആദിവാസി കുടുംബങ്ങള്‍ സൗജന്യ കിറ്റ് വിതരണത്തിനു പോയ സേവാ പ്രവര്‍ത്തകരെ കാട്ടാനകള്‍ ആക്രമിച്ചു. 11-ഓളം പേര്‍ക്ക് പരുക്കേറ്റു.ഇന്നലെ രാവിലെ നെല്ലിയാമ്പതിയിലെ ചെറുനെല്ലിയില്‍ കാട്ടാനകളുടെ ആക്രമണം നടന്നത്. 11 പേര് അടങ്ങുന്ന കൊല്ലങ്കോട്ടെ ആശ്രയം റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി പ്രവര്‍ത്തകരാണ് ആനകള്‍ക്കിടയില്‍ അപകടത്തില്‍പ്പെട്ടത്.
ന്യൂട്രീഷന്‍ ഉള്‍പ്പടെയുള്ള കിറ്റുകള്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യനാണ് സംഘം നെല്ലിയാമ്പതിയിലെത്തിയത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അനുവാദം നേടിയ ശേഷമായിരുന്നു സംഘം യാത്ര പുറപ്പെട്ടത്. എന്നാല്‍ ചെറുനെല്ലി വന മേഖലയിലേക്ക് പ്രവേശിച്ച സംഘത്തെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ് സൊസൈറ്റി പ്രവര്‍ത്തകനും സെയ്ല്‍സ് ടാക്സ് ഉദ്യോഗസ്ഥനുമായ തൃപ്പാളൂര്‍ സ്വദേശി ഗംഗാധരന്റെ തുടയെല്ലിനു സാരമായ പരുക്കേറ്റു. തൊട്ടു മുമ്പിലുണ്ടായിരുന്ന മകനെ്യൂ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഗംഗാധരന് ആനയുടെ ചവിട്ടേറ്റത്.
ഇയാളുടെ കൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. ട്രെയ്നിങ്ങിനായി എത്തിയ പല്ലശ്ശന സ്വദേശിനി മായക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വിദഗ്ധ ചികിത്സക്കായി നെന്മാറയില് നിന്നും തൃശൂരിലേക്കു കൊണ്ടു പോയി. മറ്റു സംഘാംഗങ്ങളായ വൈശാഖന്, റീത്ത അരവിന്ദ്, അരവിന്ദാക്ഷന്, ശശികുമാര്‍, പ്രശാന്ത്, സീന, താര,അനില്‍ എന്നിവര്‍ക്ക് നെന്മാറ ഗവ.ആശുപത്രിയില്‍ ചികിത്സ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: