തൃശൂര്‍: വിശ്വസംസ്കൃത പ്രതിഷ്ഠാനം തജില്ലയില് സംസ്കൃത പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. പ്രവേശ, പരിചയ, ശിക്ഷ, കോവിദഃ എന്നീ നാലുഘട്ടങ്ങളിലായി ആറ് മാസ ദൈര്‍ഘ്യമുള്ള രണ്ടുവര്‍ഷത്തെ പഠനപദ്ധതിയാണ് ഓരോ കേന്ദ്രത്തിലും ആരംഭിക്കുക. 50 പേര്‍ക്കാണ് പ്രവേശനം. ക്ലാസുകളുടെ കേന്ദ്രീകൃത ഉദ്ഘാടനം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നിര്‍വഹിക്കും. ഭാരതീയ വിദ്യാവിഹാര്‍ -കേച്ചേരി, മണികണ്ഠ ആശ്രമം- വടക്കേക്കാട്, പൈതൃകം -ഗുരുവായൂര്‍, ശ്രീകിരാതമുദ്ര വിദ്യാപീഠം- പാഞ്ഞാള്‍, ഹരിശ്രീ വിദ്യാപീഠം- തിരുവില്വാമല, സരസ്വതി -പഴയന്നൂര്‍, വൈഖരി -വടക്കാഞ്ചേരി, ചിന്മയ നീരാഞ്ജലി -തൃശൂര്‍, സദ്ഗമയ -പെരുവനം, മഹാദേവ ട്രസ്റ്റ്, അഗസ്ത ലായം-പൂങ്ങാട് മന, അഞ്ഞൂര് നിവേദിത സംസ്കൃത ഗുരുകുലം-ചെമ്മണ്ട, ഇരിങ്ങാലക്കുട എന്നീ കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര് 9539058960
പ്രതികരിക്കാൻ ഇവിടെ എഴുതുക: