തൃശൂര്‍: അന്യ ജാതിക്കാരിയായ യുവതിയെ സ്നേഹിച്ചുവെന്ന കാരണത്താല്‍ ദളിത് യുവാവിനെ മൂന്നാംമുറക്ക് വിധേയനാക്കിയ അതിരപ്പിളളി എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ദളിത്കൂട്ടായ്മയുടെ ആഭ്യമുഖ്യത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജനുവരി 21നാണ് പുളിയിലപ്പാറ സ്വദേശിയും കെഎസ്ഇബിയുടെ താല്‍ക്കാലിക െ്രെഡവറുമായ രതീഷ് എന്ന യുവാവിനെ എസ്ഐ ഇംതിയാസ് താഹ മൂന്നാം മുറക്ക് വിധേയനാക്കിയത്. കുറ്റക്കാരനായ എസ്ഐക്കെതിരെ നടപടി ആവശ്യപെട്ട് നടത്തിയ കുത്തിയിരിപ്പ് സമരം അഡ്വ. കെ. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.സി. കെ. രാധാകൃഷണന് അദ്ധ്യക്ഷത വഹിച്ചു. വി കെ കാര്വര്ണ്ണന്, ധനേഷ് എടുക്കഴിയുര്, ശ്രീജേഷ് തൃത്താല, സുബ്രപമണ്യന്, പി. എ. സുരേഷ്, മോഹിനി സുബ്രന്, അയ്യപ്പദാസ്, സുകുമാരന്‍ പാലപ്പിളളി എന്നവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: