Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഴികക്കല്ലായ ഹിന്ദുമതപരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 09:09 pm IST
in Samskriti

ഈ വര്‍ഷത്തെ പരിഷത്തിന് നാളെ തുടക്കമാവും.

ഹൈന്ദവനവോത്ഥാനചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലാണ് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്. 105 വര്‍ഷമായി പമ്പാമണല്‍പ്പുറത്ത് നടക്കുന്ന ഈ ആദ്ധ്യത്മികസമ്മേളനത്തിന് തിരിതെളിയാന്‍ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളും കൊട്ടാരക്കര അവധൂതാശ്രമത്തിലെ സദാനന്ദസ്വാമികളും കാരണക്കാരായതുതന്നെ ഈമഹത്പ്രസ്ഥാനത്തിന്റെ ആദ്ധ്യാത്മികമൂല്യം ഉയര്‍ത്തുന്നു.

ഹൈന്ദവസമൂഹത്തിലെ അനാചാരങ്ങള്‍ക്കും ഉത്സവാദികാര്യങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കും സമൂഹത്തിലാകെ പരന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും തടയിടാനുള്ള സന്യാസിശ്രേഷ്ഠന്മാരുടെയുംസാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ ശ്രമമാണ് ഈ മഹാസമ്മേളനത്തിന്റെ പ്രാഗ്‌രൂപം.

ഹൈന്ദവധര്‍മ്മത്തെ അവഹേളിക്കാനും, ആചാരാനുഷ്ഠാനങ്ങളെ തെറ്റായിവ്യാഖ്യാനിക്കാനും ഇതരമതസ്ഥരുടെ മതസമ്മേളനങ്ങളില്‍ നിന്നും ശ്രമമുണ്ടായതിന് ചുട്ടമറുപടി നല്‍കാനും അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലൂടെ ആചാര്യശ്രേഷ്ഠന്മാര്‍ക്ക് കഴിഞ്ഞിരുന്നു.

കൊല്ലവര്‍ഷം 1087ലാണ് അയിരൂരില്‍ ആദ്യ ഹിന്ദുമതസമ്മേളനം നടക്കുന്നത്. കൊട്ടാരക്കര അവധൂതാശ്രമത്തിലെ സദാനന്ദസ്വാമികളാണ് ആദ്യസമ്മേളനത്തിന് തിരിതെളിച്ചത്.

പരിഷത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായ കാര്യങ്ങള്‍ ഒരുനൂറ്റാണ്ടിനിപ്പുറവും നാട്ടുകാരുടെ മനസ്സില്‍ തെളിയുന്നതിങ്ങനെ. അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്രത്തിലെ രേവതി ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കെട്ടുകാഴ്‌ച്ച വിവിധ കരക്കാരുടെ മത്സരവേദിയായിരുന്നു. തങ്ങളുടെ കരയുടെ കെട്ടുകാഴ്‌ച്ച ഒന്നാമതെത്താന്‍ ക്ഷേത്രാചാരങ്ങളെപ്പോലും വകവയ്‌ക്കാതെ കരനാഥന്മാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ആര്‍ഭാടത്തിന്റെ പരകോടിയിലെത്തുന്ന ഇത്തരം മത്സരാവേശം കുടുംബങ്ങളുടെ അടിത്തറവരെ തോണ്ടുകയും നാട് ക്ഷയിക്കുകയും ചെയ്തുതുടങ്ങി. ഈകാലഘട്ടത്തിലാണ് ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ അയിരൂരിലെത്തുന്നത്.

നാടിന്റേയും സമൂഹത്തിന്റേയും നാശത്തിന് ഹേതുവാകുന്ന ഇത്തരം ആര്‍ഭാടങ്ങള്‍ക്ക് കരപ്രമാണിമാരെ കൂടെക്കൂട്ടി ചട്ടമ്പിസ്വാമികള്‍ അറുതിവരുത്തി. ഇതിന്റെ ഭാഗമായി കെട്ടുകാഴ്ചയ്‌ക്കുപയോഗിച്ചിരുന്ന കൂറ്റന്‍തേര് കരക്കാര്‍ പൊളിച്ചു. അതിന്റെ ചട്ടക്കൂടിനുപയോഗിച്ചിരുന്ന തടികൊണ്ട് അയിരൂര്‍ ചെറുകോല്‍പ്പുഴയില്‍ മന്ദിരം നിര്‍മ്മിച്ചു. ഇന്നും നൂറുവര്‍ഷത്തിനിപ്പുറവും ആ മന്ദിരം നിലനില്‍ക്കുന്നു. ഇതോടൊപ്പം അയിരൂരിലും പരിസരങ്ങളിലുമുള്ള ഹൈന്ദവരുടെ വിപുലമായ കൂട്ടായ്‌മയും സംഘടിപ്പിച്ചു.

ഒരുവര്‍ഷത്തിനുള്ളില്‍ മന്ദിരത്തിന്റെ പണിപൂര്‍ത്തിയാക്കി അവിടെ ഹൈന്ദവ സമ്മേളനവും നടത്തി. പിന്നീടാണ് സമ്മേളനം പമ്പാമണല്‍പ്പുറത്തെ ശ്രീവിദ്യാധിരാജനഗറിലേക്ക് മാറ്റിയത്.

മഹാപ്രസാദസ്വാമികള്‍, ചിദാനന്ദസ്വാമികള്‍, ദയാനന്ദസ്വാമികള്‍, മന്നത്തു പത്മനാഭന്‍, കരുവാറ്റ കൃഷ്ണനാശാന്‍, വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍, ആഗമാനന്ദ സ്വാമികള്‍, ശക്രാനന്ദ സ്വാമികള്‍, സ്വാമി അഭേദാനന്ദ, മൃഡാനന്ദ സ്വാമികള്‍, എം.പി മന്മഥന്‍, പരമാനന്ദ തീര്‍ത്ഥപാദസ്വാമികള്‍, നടരാജഗുരു, ചിന്മയാനന്ദ സ്വാമികള്‍, സ്വാമി ആതുരദാസ്, നിത്യചൈതന്യയതി, സ്വാമി നിത്യാനന്ദ സരസ്വതി, സ്വാമി സത്യാനന്ദസരസ്വതി, മാതാ അമൃതാനന്ദമയിദേവി, ശ്രീശ്രീ രവിശങ്കര്‍ തുടങ്ങി നിരവധി ആചാര്യശ്രേഷ്ഠന്മാരും സാമൂഹകപരിഷ്‌ക്കര്‍ത്താക്കളും ഈ മഹാസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കണം , മമതയോട് ആവശ്യപ്പെട്ട് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.