Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദുഃഖദുരിതങ്ങള്‍ മാറിക്കിട്ടാന്‍ വേണ്ടി ഭഗവാനെ ഭജിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 08:19 pm IST
in Samskriti

ആര്‍ത്തന്‍- രോഗം, ശത്രുഭയം, ദാരിദ്ര്യം മുതലായ ദുഃഖങ്ങള്‍ മൂലം എപ്പോഴും കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് തന്നെ ജീവിതം തള്ളിനീക്കുന്നവര്‍. ഇത്തരം ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അവരാരും ശ്രീകൃഷ്ണനെ ഭജിക്കുന്നില്ല. കാരണം അവര്‍ പുണ്യം ചെയ്ത് പാപം നശിപ്പിച്ചിട്ടില്ല. പാപം നശിച്ചവര്‍ ദുരിതദുഃഖങ്ങള്‍ മാറിക്കിട്ടാന്‍ വേണ്ടി ഭഗവാനെ ഭജിക്കുന്നു. ഭക്തിയോഗത്തിന്റെ ഏറ്റവും താണനിലയിലാണവര്‍. അതുകൊണ്ട് ദുഃഖങ്ങള്‍ നീങ്ങിയാല്‍ അവര്‍ ഭഗവദ്ഭജനം നിര്‍ത്താനും ഇടവരും.

ജിജ്ഞാസു-ഭഗവത്തത്ത്വജ്ഞാനം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍. ഭഗവാനെ ഭജിക്കുന്നതിന് മുന്‍പായി ഭഗവാന്റെ സ്വരൂപം, അവതാര ലീകള്‍, പ്രപഞ്ചസൃഷ്ടി, പ്രകൃതി ശക്തി ഇവ അറിഞ്ഞുസേവിച്ചാല്‍ ഭക്തിക്ക് തീവ്രത കൂടുമല്ലോ എന്നുകരുതി, ഭഗവാനെ സേവിക്കുന്നു. ഭഗവാന്‍ നേരിട്ടോ, ഭക്തന്മാര്‍ വഴിയോ ആ ഭക്തന് ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു.

അര്‍ത്ഥാര്‍ത്ഥി-ഈ ലോകത്തിലെയും സ്വര്‍ഗ്ഗം തുടങ്ങിയ ദിവ്യലോകങ്ങളിലേയും സുഖം അനുഭവിക്കുവാന്‍ വേണ്ടി ധനം, വീട്, ഭക്ഷണം, ആയുസ്സ് മുതലായ ഉപകരണങ്ങള്‍ ലഭിക്കുവാന്‍ വേണ്ടി ഭഗവാനെ ഭജിക്കുന്നവര്‍. ശ്രീകൃഷ്ണനെ ഭജിച്ചാല്‍ ഐശ്വര്യവും സമ്പത്തും നശിച്ച് വിഷമിക്കും, ശിവനെയോ ദേവിയെയോ സേവിച്ചാല്‍ മാത്രമേ ഐശ്വര്യം കിട്ടുകയുള്ളൂവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ ഇക്കാലത്ത് നമ്മുടെ ഇടയില്‍ ഉണ്ട്. ഭഗവാനെ സന്തോഷിപ്പിച്ചാല്‍ നമ്മള്‍ ആവശ്യപ്പെടുന്നതേതും നമുക്ക് ലഭിക്കും. ദരിദ്രരോട് ഭഗവാന് വളരെ സ്‌നേഹമാണ്. ”അകിഞ്ചന ജനപ്രിയഃ” എന്ന് ഭഗവാനെ ഭാഗവതത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അ കിഞ്ചനന്മാരോട് -ഒന്നും ഇല്ലാത്ത ദരിദ്രരോട് സ്‌നേഹപൂര്‍വം പ്രവര്‍ത്തിക്കുന്നവനാണ് ശ്രീകൃഷ്ണഭഗവാന്‍.

ജ്ഞാനി-‘‘ബ്രഹ്മവിദ് ആപ്‌നോതി പരം” എന്ന് ശ്രുതിവാക്യമുണ്ട്. ബ്രഹ്മത്തെക്കുറിച്ചും ഭഗവാനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ജ്ഞാനം നേടിയവനാണ് ജ്ഞാനി; അവന്‍ പരമപദം പ്രാപിക്കും. പിന്നെ എന്തിനാണ് ഭഗവാനെ ഭജിക്കുന്നത്? ”അഹം ബ്രഹ്മാസ്മി” എന്ന അവബോധം ഉറച്ചവന്‍ എന്തിന് ക്ഷേത്രദര്‍ശനം, പ്രദക്ഷിണം, നമസ്‌കാരം, നാമസങ്കീര്‍ത്തനം മുതലായവ അനുഷ്ഠിക്കണം?

ഒന്നാമത്, മായയുടെ സ്ഥലം, ദേശം, കാലം, ബഹുജനസമ്പര്‍ക്കം മുതലായ പീഡനംകൊണ്ട് നേടിയ ജ്ഞാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഭഗവാന്റെ സന്തോഷം നേടണം. അത് അത്യാവശ്യമാണ്.

രണ്ടാമത്, ഭഗവത്തത്ത്വ വിജ്ഞാനം, ബ്രഹ്മജ്ഞാനം, ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തിയുടെ ബുദ്ധിയിലോ ഏതാനും ഗ്രന്ഥങ്ങളിലോ ഒതുങ്ങി നില്‍ക്കുന്നതല്ല. അപാരവും അഗാധവുമായ സമുദ്രത്തിലെ ഒരു സ്പൂണ്‍ വെള്ളം കുടിച്ചവന്‍, ഞാന്‍ സമുദ്രം കുടിച്ചു എന്നു പറഞ്ഞാല്‍ എത്രമാത്രം ശരിയാണ്.

”അനന്തമജ്ഞാതമവര്‍ണനീയം

ഈ ലോക ഗോളം തിരിയുന്ന മാര്‍ഗം

അതിങ്കലെങ്ങാണ്ടൊരിടത്തിരുന്ന്

നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തറിഞ്ഞു.”

അതുകൊണ്ട് ഭഗവാന്റെ ബലം, ഐശ്വര്യം, വീര്യം മുതലായ നിത്യസത്യമായ ഗുണങ്ങളും പ്രപഞ്ചരഹസ്യങ്ങളും അറിഞ്ഞുകൊണ്ടേയിരിക്കണമെങ്കില്‍ ഭഗവത്പ്രസാദം വേണം. അതിനുവേണ്ടി ജ്ഞാനി ഭഗവാനെ ഭക്തിപൂര്‍വം സ്‌നേഹിക്കണം; സേവിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.