Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വള്ളുവനാട് ഹിന്ദുമത പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:29 pm IST
in Samskriti

 

ഭാരതപ്പുഴയിലെ പുണ്യസ്‌നാനഘട്ടങ്ങളായ തിരുവില്വാമല, തിരുക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുന്നാവായ എന്നീ പഞ്ചകങ്ങളില്‍ തൃത്താല എല്ലാംകൊണ്ടും സവിശേഷമാണ്. പറയിപെറ്റ പന്തിരുകുലത്തിന്റെ പവിത്ര സ്മരണകളെ അയവിറക്കുന്ന നിളാതടസൈകതത്തില്‍ മേഴത്തോളഗ്നിഹോത്രികളുടെ 99 യാഗങ്ങളാല്‍ പുണ്യപൂരിതമായ യജ്ഞേശ്വരം വീണ്ടും വൈദികമായ പ്രാതഃസൂക്തത്താല്‍ ഉണര്‍ത്തപ്പെടുന്നു:

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ

പ്രാതര്‍മിത്രാ വരുണാ

പ്രാതരശ്വിനാ………….

നിളാതട നിവാസികളുടെ ഹൃദയതടവും ഇതോടെ നിറയുകയായി.

യസ്യാവേദിം പരിഗൃഹ്ണന്തി ഭൂമ്യാം

യസ്യാംയജ്ഞം തത്വതേ വിശ്വകര്‍മണഃ

യസ്യാം മിയന്തേ സ്വരവം പൃഥിവ്യാമൂര്‍ദ്ധ്വാഃ

ശുക്രാ ആഹുത്യാഃ പുരസ്താത്

സാനോ ഭൂമിര്‍ വര്‍ദ്ധയദ് വര്‍ദ്ധമാനാ

(സമ്പൂര്‍ണ കര്‍മങ്ങള്‍ ഉള്‍ക്കൊള്ളുന്ന യജ്ഞം നടത്താന്‍ വേദിയുണ്ടാക്കിയിരിക്കുന്നു. പൃഥ്വിയാണ് ആ വേദി. അവിടെ ആഹൂതി നല്‍കുന്നതിന് മുന്‍പ് യജ്ഞസ്തംഭം നാട്ടിയിരിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ ഭൂമിയിലേക്ക് ഞങ്ങളുടെ ബുദ്ധിയെ പ്രവേശിപ്പിച്ചാലും)

2014 ജനുവരി 17, 18, 19 എന്നീ മൂന്നു ദിവസങ്ങളിലായാണ് ആദ്യത്തെ ഹിന്ദുമത പരിഷത് നടന്നത്. അതിന്റെ ഊര്‍ജ്ജത്തില്‍നിന്നും തുടര്‍ച്ചയായി മൂന്നുവര്‍ഷങ്ങള്‍ ഈ ഹൈന്ദവമേള അരങ്ങേറി.

എന്തുകൊണ്ടാണ് ഈ ഭൂമി തന്നെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്തത്.

‘യസ്യാം പൂര്‍വ്വേ പൂര്‍വ്വജനാ വിചാകിരേ’

ഇവിടെയാണ് നമ്മുടെ പൂര്‍വികര്‍ അനേകം പുണ്യകര്‍മങ്ങള്‍ ചെയ്തത്. എന്നതുകൊണ്ടുതന്നെ. ‘യസ്യാം ദേവാ അസുരാനഭ്യവര്‍ക്തയന്‍’ ഇവിടെവച്ചു തന്നെ നമ്മുടെ ദേവതുല്യരായ പൂര്‍വീകര്‍ ആസുരികമായ ശക്തികള്‍ക്കെതിരെ പോരാടി ധര്‍മത്തെ നിലനിര്‍ത്തി തങ്ങളുടെ മാതൃഭൂമിയുടെ യശസ്സ് ഉജ്വലമാക്കി.

കേരളത്തിലെ നിളാനദി വിശിഷ്യഭാരതത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്. പതിനെട്ടു നാടുകളുടെ സംഗമഭൂമിയായി മാമാങ്കത്തെ (മാഘമകം) ആചരിച്ചതും പെരുമാളവരോധം നടത്തി ധര്‍മരാജ്യം സ്ഥാപിച്ചതും നിളയുടെ കരയിലാണ്. ഹൈന്ദവ സമൂഹത്തെ ഒന്നായി യോജിപ്പിച്ച ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ കേളിഗൃഹവും നിളാതടമാണ്. മേളത്തോളഗ്നിഹോത്രി മുതല്‍ പന്ത്രണ്ടുപേര്‍ ഇവരത്രേ.

മേളത്തോളഗ്നിഹോത്രി, രജക,

നുളിയന്നൂര്‍ത്തച്ചനും

പിന്നെ വള്ളോന്‍

വായില്ലാക്കുന്നിലപ്പന്‍,

വടുതലമരുവും നായര്‍

കാരക്കല്‍ മാതാ

ചെമ്മേ കേളുപ്പുകൊറ്റന്‍,

പെരിയതിരുവര-

ങ്കത്തെഴും പാണനാരും

നേരെ നാരായണഭ്രാന്തനു മുടനകവൂര്‍

ചാത്തനും പാക്കനാരും

പന്തിരുകുലത്തിന്റെ കഥ മിത്തായി കാണുന്നവരുണ്ട്. എന്നാല്‍ ഇവിടെ തൃത്താലക്കാര്‍ക്ക് അത് സത്യമാണ്. യാഥാര്‍ത്ഥ്യമാണ്. തൃത്താലക്കടുത്ത് പട്ടാമ്പി-എടപ്പാള്‍ വീഥിയുടെ വലതുഭാഗത്തായി കുമ്പിടിറോഡിന് സമീപം മേഴത്തോളഗ്നി ഹോത്രികളുടെ ഗൃഹം ഇന്നും സ്ഥിതിചെയ്യുന്നു.

വേമഞ്ചേരി മന എന്നാണ് ഈ ഗൃഹത്തിന്റെ നാമധേയം. ബ്രഹ്മദത്തന്‍ എന്നായിരുന്നു അഗ്നിഹോത്രികളുടെ യഥാര്‍ത്ഥ നാമധേയം. ഇന്നും ഈ വംശത്തില്‍ ബ്രഹ്മദത്തന്മാര്‍ ജീവിച്ചിരിപ്പുണ്ട് അങ്ങ് കടമ്പഴിപ്പുറത്തെ ശാഖയില്‍. തൃത്താല ശിവക്ഷേത്രത്തിലെ ഉത്സവത്തിന് തിരുവാതിരനാള്‍ നടത്തുന്ന എഴുന്നള്ളിപ്പിന് അഗ്നിഹോത്രികളാല്‍ പ്രതിഷ്ഠിതനായ തൃത്താലത്തപ്പന്‍ ഈ ഗൃഹം സന്ദര്‍ശിക്കുന്നു.ഇവിടെ അഗ്നിഹോത്രികളുടെ തേവാര മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ക്ഷേത്രംപോലെ ഇവിടം ആചരിക്കുന്നു. കൊടിക്കുന്നത്തമ്മ, (പാണ്ഡികശാല ഭഗവതി) ദുര്‍ഗ്ഗ, ഭദ്രകാളി, കൃഷ്ണകാളി എന്നീ സങ്കല്‍പ്പങ്ങളാണ്. ഇവിടെവച്ചാണ് പറയിപെറ്റ പന്തിരുകുലം മാതാപിതാക്കളുടെ ശ്രാദ്ധം ഊട്ടിയിരുന്നത്.

അഗ്നിഹോത്രികളുടെ 99 യാഗങ്ങള്‍ക്ക് വേദിയായ യജ്ഞേശ്വരം ക്ഷേത്രം ഈ തീരഭൂമിയില്‍ ഇന്നും കാണുന്നു. ‘ഏകോത ശതാകതു’ എന്നാണ് അഗ്നിഹോത്രിയുടെ ബിരുദം. ഒന്നു കുറെ നൂറ് യാഗം ചെയ്ത ആള്‍ എന്നര്‍ത്ഥം. യജ്ഞകുണ്ഡങ്ങളിലാണ് ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠ നടത്തിയിട്ടുള്ളത്. യജ്ഞേശ്വരനും യാജക പ്രിയനുമാണല്ലോ ഭഗവാന്‍. യജ്ഞമൂര്‍ത്തിയും അവിടുന്നുതന്നെ. യജ്ഞമൂര്‍ത്തിയായ വരാഹപ്രതിഷ്ഠ കുറച്ചുകൂടി പടിഞ്ഞാറായി പന്നിയൂരിലാണ്. അതാകട്ടെ പരശുരാമ പ്രതിഷ്ഠയുമാണ്.

യജ്ഞത്തിന്റെ സ്മരണയെ നിലനിര്‍ത്തുന്ന ഒരു അരയാലും ക്ഷേത്രസമീപത്തായി (തെക്കുവശത്ത്) കാണുന്നു. കേരളത്തില്‍ എവിടെ യാഗം നടത്തുമ്പോഴും ഇതിന്റെ ഒരു ശാഖ അരണി നിര്‍മിക്കാനായി കൊണ്ടുപോകുന്നു. ‘യജ്ഞാഗ്നിവഹം’ എന്നാണതിന് പേര്. യജ്ഞത്തിന് സദ്യ ഉണ്ടാക്കാന്‍ അരി അരിക്കുമ്പോള്‍ കിട്ടിയ കല്ലിരിക്കുന്നു. കഞ്ഞിവെള്ളം ഒഴുക്കിയ കഞ്ഞിത്തോടും ഇവിടെ കാണാം.

കൊടിക്കുന്നു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ പൂരം പടഹാരം നാളില്‍ അഗ്നിഹോത്രികളുടെ ഇല്ലത്തുനിന്ന് പ്രതിനിധിയെത്തുന്നു. ഇപ്രാവശ്യത്തെ പ്രതിനിധി ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടായിരുന്നു. 2008 ല്‍ കൊടിക്കുന്നു ക്ഷേത്രത്തോടനുബന്ധിച്ച് നടന്ന ‘ലളിതാ വിചാര സത്രം’ ഉദ്ഘാടനം ചെയ്തതും ഇദ്ദേഹം തന്നെ.

പഴയ വേമഞ്ചേരി മനയില്‍ നിന്നും വേറിട്ടുണ്ടാക്കിയ പുതിയമനയിലാണ് ഇപ്പോഴത്തെ തലമുറ വസിക്കുന്നത്. മനവളപ്പ് ഇപ്പോഴും ഗതകാല പ്രൗഢിയുടെ ചിഹ്നവും വഹിച്ചുനില്‍ക്കുന്നു.

വേമഞ്ചേരി മനക്കല്‍നിന്നും സ്വല്‍പ്പം വടക്കുകിഴക്കുഭാഗത്തായി പാക്കനാരുടെ കുടുംബഗൃഹങ്ങളും നിലകൊള്ളുന്നു. പാക്കനാര്‍ തോറ്റവും തുള്ളലും ഇപ്പോഴും നിലനില്‍ക്കുന്നു. പാക്കനാരുടെ സമാധിസ്ഥാനമായ കുമ്മട്ടിക്കാവിലാണ് ഇത് അരങ്ങേറുന്നത്. ഭാരതപ്പുഴയുടെ കരയില്‍ തന്നെയാണ് കയ്‌ക്കാത്ത കാഞ്ഞിരം നിലകൊള്ളുന്ന കുമ്മട്ടിക്കാവ്.

പതിനെട്ടു കുടുംബങ്ങളാണ് പാക്കനാര്‍ കോളണിയില്‍ ഇന്നുള്ളത്. ഇവിടെ ആരെങ്കിലും മരിച്ചാല്‍ (പാക്കനാര്‍ കുടുംബത്തില്‍)വേമഞ്ചേരി മനക്കല്‍ ഇന്നും പുല ആചരിക്കുന്നു. ഹിന്ദു ഐക്യത്തിന്റെ സൂത്രം ഇവിടെ ദൃഢമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.