Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വന്ദേ സരസ്വതീം ദേവീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 09:24 pm IST
in Samskriti

ദേവതാസങ്കീര്‍ത്തനങ്ങള്‍ നാവിന്മേല്‍ നടനം ചെയ്യുമ്പോള്‍ അനുഭൂതമാകുന്ന ആത്മനിര്‍വൃതി അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. മലയാളികളെ ഭക്തിയുടെ ക്ഷീരസാഗരത്തില്‍ ആറാടിച്ച തുഞ്ചത്താചാര്യന്‍ വാണീദേവിയോട് അര്‍ഥിച്ചത് ഇതുമാത്രം.

‘വാരിധിതന്നില്‍ത്തിരമാലകളെന്നപോലെ

ഭാരതീപദാവലി തോന്നണം കാലേ കാലേ’

വിദ്യാമൂര്‍ത്തിയായ സരസ്വതീദേവിയുടെ സ്തുതിഗീതങ്ങളാല്‍ നവരാത്രി മണ്ഡപങ്ങള്‍ മുഖരിതമാവുന്ന സുദിനങ്ങളാണ് നവരാത്രികാലം. ഹൈന്ദവരായ ഭക്തജനങ്ങള്‍ക്ക് ദേവിമാരെയും ദേവന്മാരെയും സ്തുതിച്ചാലപിക്കുവാനായി വിരചിതമായിട്ടുള്ള അസംഖ്യം സ്‌തോത്രമാലകളുണ്ട്. ഏതു മംഗളകര്‍മ്മത്തിന്റെയും പ്രാരംഭത്തില്‍ വിഘ്‌നങ്ങള്‍ നീങ്ങിക്കിട്ടാനായി വിഘ്‌നേശ്വരനായ ഗണപതിയെ പ്രാര്‍ഥിക്കുകയെന്നത് ഹിന്ദുക്കളുടെ എക്കാലത്തെയും നിഷ്ഠയാണ്. ഗണപതിയെയും സരസ്വതിയെയും ഏകത്ര പ്രകീര്‍ത്തിക്കുന്ന ഒരു ശ്ലോകമുണ്ട്.

‘ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണനായകോ മേ

വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വകാലം

സര്‍വാഥകാരിണി സരസ്വതിദേവി വന്നെന്‍

നാവില്‍ക്കളിക്ക കുമുദേഷു നിലാവുപോലെ!

‘വെള്ളാമ്പലിന്റെ സ്‌നിഗ്ധദലങ്ങളില്‍ പരമപവിത്രമായ പൂനിലാവെന്ന പോലെ എന്റെ നാവില്‍ അമലാക്ഷരികള്‍ മാത്രം വന്നു നിറയേണമേ’ എന്നാണ് ആ അര്‍ഥന.

അനാദിയും അനന്തവുമായ സരസ്വതീപ്രവാഹത്തനു സമം സരസ്വതീകീര്‍ത്തനങ്ങളും ഒഴുകുന്നു. സംഗീതസദിരുകളിലും സന്ന്യാസനാമജപങ്ങളിലും സര്‍വസാധാരണമായി ആലപിച്ചുപോരുന്ന ഏതാനും സരസ്വതീവന്ദനശ്ലോകങ്ങളുടെ അനുസന്ധാനം പുണ്യപ്രദമായിരിക്കും. വാഗീശ്വരിയെ സ്മരിക്കുമ്പോള്‍ ആദ്യം മനസ്സിലുണരുന്ന സ്തുതിഗിതി.

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ ഭവതു മേ സദാ’ എന്നതാണ്.

വരദായിനിയും സുന്ദരരൂപിണിയുമായ അല്ലയോ സരസ്വതീദേവി, ഭവതിക്കായി നമസ്‌കാരം. ഞാന്‍ വിദ്യാരംഭം കുറിക്കുന്നു. എനിക്ക് എല്ലായ്‌പ്പോഴും സകല സിദ്ധികളും നല്‍കിയാലും!

വിദ്യാരംഭമുഹൂര്‍ത്തത്തില്‍ ഓരോ അന്തരാത്മാവിന്റെയും മന്ത്രണം ഇതൊന്നല്ലേ.

മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ നൈഷധം ചമ്പുവിലെ നാന്ദീശ്ലോകം മലയാളികള്‍ക്ക് അക്ഷരദേവതയെ ഉപാസിക്കുവാനുള്ള ദിവ്യകീര്‍ത്തനമാണ്.

അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ

വേദമാകുന്നശാഖി-

ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേ-

ന്തുന്ന പൂന്തേന്‍കുഴമ്പേ

ചെമ്പൊല്‍ത്താര്‍ബാണഡംഭപ്രശമന സുകൃതോ-

പാന്ത സൗഭാഗ്യലക്ഷ്മീ

സമ്പത്തേ! കുമ്പിടുന്നേന്‍ കഴലിണ വലയാ-

ധീശ്വരീ! വിശ്വനാഥേ!

അമ്പത്തൊന്നക്ഷരാളിയായ വലയാധീശ്വരിയാണ് അലങ്കാരബഹുലവും ഉക്തിവൈചിത്ര്യശബളവുമായ ഈ അദ്വിതീയ ചമ്പുകാവ്യം രചിക്കുവാന്‍ മഴമംഗയലത്തിന് അനുഗ്രഹം വര്‍ഷിച്ചുകൊണ്ടിരുന്നതെന്നും പ്രസ്തുത മംഗളാചരണത്തില്‍നിന്ന് അനുമാനിക്കാം. ആധ്യാത്മികജ്ഞാനസാരമായ വേദമാകുന്ന കല്‍പതരുവിലെ കുസുമങ്ങളിലുള്ള തേന്‍കുഴമ്പാണ് മഴമംഗലത്തിന് വലയത്തുനാടിന്റെ അധിദേവതയായ അക്ഷരാത്മിക.

വൈരക്കല്ലിന്റെ വിശുദ്ധി പൊഴിയുന്ന ശ്വേതവര്‍ണത്തോടുകൂടി വെള്ളത്താമരയില്‍ വസിക്കുന്ന ശാരദാദേവിയെ മറ്റൊരു ശ്ലോകത്തില്‍ സ്തുതിക്കുന്നതിങ്ങനെ:

വെള്ളപ്പളുങ്കുനിറമൊത്ത വിദഗ്ധരൂപീ

കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ

വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണക്കെ-

ന്നുള്ളത്തില്‍ വന്നു വിളയാടു സരസ്വതീ നീ.

മാനസഗംഗയില്‍ സദ്‌വാണികളുടെ തിരച്ചാര്‍ത്തുകള്‍ മാത്രമേ ഉയരാവൂ എന്ന ആശ ഈ പ്രകീര്‍ത്തനത്തിന്റെ ആന്തരശോഭ വര്‍ധിപ്പിക്കുന്നു. മൂകനെപ്പോലും വാചാലനാക്കുന്ന ദേവിയാണ് മൂകാംബിക. ആ ദേവിയെ വര്‍ണിക്കുന്ന പ്രാര്‍ഥനാഗീതികള്‍ രചിക്കാത്ത ഭക്തകവികളില്ല.

വാണീദേവി സുനീലവേണി ത്രിജഗദാം

വീണാരവം കൈതൊഴും

വാണീവൈഭവ മോഹിനീ ത്രിജഗദാം

നാഥേ വിരിഞ്ചപ്രിയേ

വാണീദോഷമശേഷമാശു കളവാ-

നെന്‍നാവിലത്യാദരം

വാണീടേണമതിന്നു നിന്നടിയില്‍ ഞാന്‍

വീഴുന്നു മൂകാംബികേ.

വീണാനാദം പോലും നമിക്കുന്ന വാണീവിലാസത്തോടുകൂടിയവളാണ് മുപ്പാരിന്റെയും നാഥയും നാന്മുഖപ്രിയയുമായ വാഗധീശ. ഇതില്‍ ഒന്നും മൂന്നും പാദങ്ങളിലുള്ള പദാവലികള്‍ക്കു പകരം വീണാരവം കൈതൊഴാം, എന്നും ‘ആത്താദരം’ എന്നും പാഠഭേദം കല്‍പിച്ചു ചൊല്ലിക്കേട്ടിട്ടുണ്ട്. എങ്കില്‍ വീണമീട്ടി പ്രാര്‍ഥിച്ചുകൊണ്ടു കൈതൊഴാമെന്നും ആദരവോടെ (സ്‌നേഹത്തോടെ, കാരുണ്യത്തോടെ) നാവില്‍ വാണീടണമെന്നും അര്‍ഥം നല്‍കാം.

അക്ഷരമാലയും ഗ്രന്ഥവും വീണയും കരങ്ങളില്‍ പേറുന്ന ഈശ്വരിയാണല്ലോ സരസ്വതി. വീണാധരിണിയായ ദേവിയെ വാഴ്‌ത്തുന്നതാണ് ഇനിയൊരു മനോജ്ഞഗീതം.

മാണിക്യവീണാമുപലാളയന്തീം

മദാലസാം മഞ്ജുളവാഗ്‌വിലാസം

മാഹേന്ദ്രനീലദ്യുതി കോമളാംഗീം

മാതംഗകന്യാം മനസാ സ്മരാമി.

മാണിക്യവീണയെ സദാ ലാളിച്ച് വാദനം ചെയ്യുന്നവളും മദാലസയും മഞ്ജുവാണിയും ഇന്ദ്രനീലശോഭയേന്തുന്നവളും കോമളാംഗിയും മാതംഗകന്യയുമായ ഭാരതീദേവിയെ ഞാന്‍ മനസ്സില്‍ സ്മരിക്കുന്നു. മാഹേന്ദ്രനീലദ്യുതി, മാതംഗകന്യ എന്നീ വിശേഷണങ്ങളാല്‍ പാര്‍വതീദേവിയും ഇവിടെ സ്മരിക്കപ്പെടുന്നതിനാല്‍ ദ്വയാര്‍ത്ഥശ്ലോകമായും ഇതിനെ വ്യാഖ്യാനിക്കാം. സരസ്വതിയെ വിഷ്ണുവിനോടു ബന്ധപ്പെട്ട ശക്തിയായും ശിവനോടു ബന്ധപ്പെട്ട ശക്തിയായും അഗ്‌നിപുരാണത്തില്‍ സങ്കല്‍പ്പിച്ചിരിക്കുന്നതിനും ഈ സന്ദര്‍ഭത്തില്‍ പ്രസക്തിയുണ്ട്.

വിചിത്രാഡംബരിയും ശ്വേതപദ്മാസനയുമായ വേദാത്മികയുടെ സമ്മോഹനചിത്രമാണ് ഇനിയൊരു വര്‍ണനയില്‍.

യാ കുന്ദേന്ദുതഷാരഹാരധവളാ

യാ ശുഭ്രവസ്ത്രാവൃതാ

യാ വീണാവരദണ്ഡമണ്ഡിതകരാ

യാ ശേ്വതപദ്മാസനാ

യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിര്‍-

ദേവൈഃ സദാ പൂജിതാ

സാ മാം പാതു സരസ്വതീ ഭഗവതീ

നിശ്ശേഷജാഡ്യാപഹാ.

‘തുഷാരകണങ്ങള്‍ തിളങ്ങുന്ന കുരുക്കുത്തിമുല്ലമാലയുടെ ധവളിമ ചേര്‍ന്നവളും ശുഭ്രവസ്ത്രധാരിണിയും വരവീണയാല്‍ അലംകൃതമായ കരതലങ്ങളോടുകൂടിയവളും വെണ്‍താമരയില്‍ വസിക്കുന്നവളും ബ്രഹ്മാവിഷ്ണുമഹേശാദികളായ ദേവന്മാരാല്‍ എല്ലായ്‌പ്പോഴും പൂജിക്കപ്പെടുന്നവളും ആയ അല്ലയോ സരസ്വതീഭഗവതീ! സര്‍വമന്ദതകളെയും ദൂരീകരിച്ച് എന്നെ രക്ഷിച്ചാലും’ എന്നാണ് അര്‍ഥന.

നാളെ:ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.