Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരീക്ഷിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 10:26 pm IST
in Samskriti

ഈ പേര് എങ്ങനെ കിട്ടി? പണ്ടൊരിക്കല്‍ പാണ്ഡവന്മാര്‍ ഉപവാസത്തിനുശേഷം ഉപപ്ലാവ്യ നഗരത്തില്‍ താമസിക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ അവിടെ വന്നു. ബ്രാഹ്മണന്‍ ഉത്തരയോട് പറഞ്ഞു. കൗരവന്മാര്‍ പരീക്ഷീണരാകുമ്പോള്‍ ഉത്തരയ്‌ക്കു ഒരു കുട്ടി ജനിക്കും. ആ കുട്ടി ഗര്‍ഭത്തില്‍വച്ചുതന്നെ പരീക്ഷിക്കപ്പെടും. ആ കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്യുമെന്നും. അങ്ങനെ ബ്രാഹ്മണന്റെ പ്രവചനം ഫലിച്ചു.

മഹാഭാരതം സൗപ്തികപര്‍വം 16-ാം അധ്യായത്തിലാണ് ഈ കഥ പറയുന്നത്. അഭിമന്യുവിന് ഉത്തരയിലുണ്ടായ ശിശുവാണ് പരീക്ഷിത്ത്. ഈ ശിശു മൃതനായിട്ടാണ് ജനിച്ചത്. അനന്തരം ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍കൊടുത്തു രക്ഷിച്ചു. അര്‍ജുനന്റെ പൗത്രനായ പരീക്ഷിത്ത് ചന്ദ്രവംശത്തിലെ അത്യുജ്ജ്വലനായ രാജാവായിത്തീര്‍ന്നു.

കൗരവരും പാണ്ഡവരും തമ്മില്‍ ഭാരതയുദ്ധം ആരംഭിച്ചപ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. ദ്രോണപുത്രനായ അശ്വത്ഥാമാവ് അര്‍ധരാത്രിയില്‍ പാണ്ഡവരുടെ പടകുടീരത്തില്‍ പ്രവേശിച്ചു. ധൃഷ്ടദ്യുമ്‌നനെ വധിച്ചു. പിന്നീട് പാണ്ഡവരെ സംഹരിക്കുന്നതിനുവേണ്ടി ബ്രഹ്മശിരോസ്ത്രം പ്രയോഗിച്ചു. അതിനെ തടുക്കുന്നതിനുവേണ്ടി അര്‍ജ്ജുനനും ബ്രഹ്മശിരോസ്ത്രം അയച്ചു. രണ്ടു മഹാസ്ത്രങ്ങള്‍ ആകാശത്തില്‍ പായുന്നത് കണ്ട് മഹര്‍ഷിമാര്‍ പരിഭ്രാന്തരായി.

വിവരമറിഞ്ഞ് വ്യാസന്‍ ആദിയായവര്‍ രംഗത്തുവന്നു. ഉടന്‍ തന്നെ ബ്രഹ്മശിരോസ്ത്രം ഉപസംഹരിക്കുവാന്‍ രണ്ടുപേരോടും ഉപദേശിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. അശ്വത്ഥാമാവിന്റെ അസ്ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തില്‍ തറച്ചു. അസ്ത്രത്തിന്റെ ആഘാതമേറ്റ് ഗര്‍ഭസ്ഥനായ ശിശു മരിച്ചു. ഇതുകണ്ട് കോപിഷ്ഠനായി ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു: ”അശ്വത്ഥാമാവേ, ഗര്‍ഭത്തില്‍വച്ചു മരിച്ച ശിശു ജീവിക്കുകതന്നെ ചെയ്യും. അവന്‍ അടുത്ത കുരുരാജാവെന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്യും. എന്നാല്‍ നിന്റെ കാര്യം ദയനീയമാണ്. ശിശുഘാതകനായ നിന്നെ ബുദ്ധിമാന്മാര്‍ പാപി എന്നുവിളിക്കും. ശിശുഹത്യാപാപം മൂലം നീ മൂവായിരം വര്‍ഷം ഭൂമിയില്‍ അലയും. ആരും നിന്നെ അടുപ്പിക്കുകയില്ല. ആള്‍ക്കൂട്ടത്തില്‍ നിനക്ക് ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തില്‍ സര്‍വവ്യാധികളും പടര്‍ന്നുപിടിക്കും. എന്നാല്‍, ഈ ശിശുവാകട്ടെ സര്‍വാസ്ത്രവിദഗ്ധനായി അറുപതു സംവത്സരക്കാലം കുരുരാജാവെന്ന പേരില്‍ ഭരിക്കും.”

ഭാരതയുദ്ധം അവസാനിച്ചശേഷം ധര്‍മപുത്രന്‍ ഒരു അശ്വമേധയാഗം കഴിച്ചു. യാഗത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ശ്രീകൃഷ്ണന്‍ ആദിയായ പ്രമുഖര്‍ ഹസ്തിനപുരത്തിലെത്തി. വിദുരര്‍ എല്ലാവരെയും വിളിച്ചുവരുത്തി. ഈ സമയം ഉത്തര മരിച്ച ശിശുവിനെ (ചാപിള്ളയെ) പ്രസവിച്ചു. എല്ലാവരും ദുഃഖിതരായി വിലപിച്ചു. ശ്രീകൃഷ്ണന്‍ അന്തഃപുരത്തില്‍ പ്രവേശിച്ചു. കുഞ്ഞിനെ പുനര്‍ജ്ജീവിപ്പിക്കണമെന്ന് എല്ലാവരും ശ്രീകൃഷ്ണനോട് അപേക്ഷിച്ചു. ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍ കൊടുത്തനുഗ്രിച്ചു. ബ്രാഹ്മണവാക്യമനുസരിച്ച് കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്തു.

3, 4, 5 എന്നീ അധ്യായം മഹാഭാരതം ആദിപര്‍വം വിവാഹവും സന്താനജനനവും വിവരിക്കുന്നു-പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം കഴിച്ചു. ജനമേജയന്‍, ശ്രുതസേനന്‍, ഉഗ്രസേനന്‍, ഭീമസേനന്‍ എന്ന നാലുപുത്രന്മാര്‍ ജനിച്ചു. അങ്ങനെ സുഖമായി ജീവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.