കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പൊതുസമൂഹത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിനെ സ്വയംഭരണ സ്ഥാപനമാക്കി മാറ്റുമെന്ന ജനവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പൊതുവേ സ്വയംഭരണ സ്വാശ്രയ സമ്പ്രദായത്തെ പിന്തുണക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാറിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വാശ്രയ വിദ്യാഭ്യാസ സമ്പ്രദായവും സ്വയം ഭരണ കോളേജുകളും ചൂട് പിടിച്ച ചര്‍ച്ചയാകുന്ന ഇന്നത്തെ സാഹചര്യത്തില്‍ വ്യവസ്ഥാപിത മുന്നണികളും വിദ്യാര്‍ത്ഥി യുവജന സംഘടനകളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പരിയാരം പ്രക്ഷോഭ സമിതി ജനകീയ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പൊതു സംവാദം സംഘടിപ്പിക്കും. കണ്ണൂര്‍ യോഗശാല ഹാളില്‍ നടന്ന കണ്വെന്ഷന് കണ്ണൂര്‍ രുപതാ ബിഷപ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചയ്തു. പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സി.ആര്.നീലകണ്ഠന് മുഖ്യ പ്രഭാഷണം നടത്തി. രാജന് കോരമ്പേത്ത്, ടി.പി.ആര്.നാഥ്, ദിനേശന്, കെ.വി.മനോഹരന്, മേധാ സുരേന്ദ്രനാഥ്, രാഘവന് കാവുമ്പായി, കെ.പി.ചന്ദ്രാംഗദന്‍, പി.ബാലന് മാസ്റ്റര്‍, അത്തായി ബാലന്, ടി.മാധവന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.വിനോദ് പയ്യട സ്വാഗതവും ടി.ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: