Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തേവള്ളി വീണ്ടും കോകിലയുടെ വാര്‍ഡായി; മുന്നണികളെ നിലംപരിശാക്കി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 02:42 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: കോകില എന്ന പെണ്‍കുട്ടി തേവള്ളിയുടെ വികാരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷവും വലതുപക്ഷവവും വര്‍ഷങ്ങളായി പറ്റിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പായിരുന്നു ബിജെപിയുടെ സാരഥിയായ കോകില. കോകിലയുടെ അമ്മ ബി.ഷൈലജയെ വിജയിപ്പിക്കാനും മനസാക്ഷിയുടെ അംഗീകാരം നല്‍കാനും തേവള്ളിക്കാര്‍ രണ്ടാമതൊന്ന് ചിന്തിക്കാത്തതും അതിനാല്‍തന്നെ.

ബിജെപിയെയും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെയും അവഹേളിക്കുന്ന സമീപനമാണ് പ്രചരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരുമുന്നണികളും സ്വീകരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലക്ഷ്മിയെ ആര്‍എസ്പി രംഗത്തിറക്കിയത് ചെറുപ്പക്കാരിയെ സ്വീകരിച്ച തേവള്ളിജനതയുടെ മുന്‍അനുഭവം തിരിച്ചറിഞ്ഞാണ്. എന്നാല്‍ ചെറുപ്പമല്ല, രാഷ്‌ട്രീയത്തിന് അതീതമായ പ്രവര്‍ത്തനവും ജനസേവനവുമാണ് ബിജെപിക്ക് വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് പ്രേരണയായത്. ഏതു പ്രതിസന്ധിഘട്ടത്തിലും ഏതു പ്രശ്‌നങ്ങളിലും മരണം വരെ കോകില തേവള്ളിക്കാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഉത്രാടനാള്‍ രാത്രിയില്‍ അച്ഛനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴും കോകില സ്വന്തം വാര്‍ഡിലെ തെരുവ്‌വിളക്ക് പ്രകാശിപ്പിക്കാനായി കരാറുകാരന്റെ സ്റ്റാഫിനോട് മൊബൈല്‍ഫോണിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. മരണസമയത്ത് പോലും ജനങ്ങള്‍ക്കുവേണ്ടി സേവനനിരതയായ ഒരു കൗണ്‍സിലര്‍, ആ കോകിലയുടെ അമ്മയാണ് തങ്ങള്‍ക്ക് കൗണ്‍സിലറായി വരേണ്ടതെന്ന ജനവിധിക്കാണ് ഇന്നലെ കൊല്ലവും കേരളവും സാക്ഷിയായത്.

കറന്‍സി നിരോധനം, ബീഫ് രാഷ്‌ട്രീയം, പശുവിനെച്ചൊല്ലി കൊല, അസഹിഷ്ണുത… ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അസ്ത്രങ്ങള്‍ എടുത്തുപ്രയോഗിച്ചുനോക്കി ഇടതുവലതുമുന്നണികള്‍. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനം വ്യക്തമാക്കി. മുന്നണികള്‍ നല്ല ഒന്നാന്തരം സഹകാരികളാണ്. പരസ്പരം കുറ്റപ്പെടുത്തലും ആരോപണവുമായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന യഥാര്‍ത്ഥ വില്ലന്മാര്‍. കറന്‍സി വിഷയത്തില്‍ എന്താണ് സത്യസന്ധരും രാജ്യസ്‌നേഹികളുമായ ജനങ്ങളുടെ നിലപാടെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. നരേന്ദ്രമോദി നടപ്പാക്കിയ കറന്‍സിനിരോധനം മുതല്‍ അസഹിഷ്ണുത വരെ എതിരാളികള്‍ ബിജെപിക്കെതിരെ പ്രചരിപ്പിക്കുകയും നോട്ടീസ് അടിച്ചിറക്കുകയും ചെയ്തിട്ടും തേവള്ളിയുടെ രാഷ്‌ട്രീയമണ്ഡലം അതെല്ലാം തള്ളിക്കളഞ്ഞ് ബിജെപിക്ക് ഒപ്പംനിന്നതോടെ സഹതാപതരംഗമെന്ന് ജാമ്യമെടുക്കുകയാണ് മുന്നണികളുടെ നേതാക്കള്‍.

പ്രചരണഘട്ടങ്ങളില്‍ പലപ്പോഴും ബിജെപി സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിക്കാനായിരുന്നു സിപിഎം തയ്യാറായത്. വോട്ട് ചോദിച്ച് വീട്ടിലെത്തിയ ഷൈലജയെ വേദനിപ്പിച്ച് പൊട്ടിക്കരയിക്കുന്നതിലും സിപിഎം നേതാക്കള്‍ ആഹ്ലാദം കണ്ടെത്തി. എംഎല്‍എ കൂടിയായ മുകേഷ് പല വീടുകളിലും ഷൈലജക്കെതിരെ കുപ്രചരണം നടത്തിയിരുന്നു. ഇത് വോട്ടര്‍മാരെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ ഇടതുനേതാക്കള്‍ക്കും ബോധ്യമായി.

ഇന്നലെ രാവിലെ പത്ത് മുതലായിരുന്നു വോട്ടെണ്ണല്‍. മൂന്നുപെട്ടികളില്‍ ഓരോന്നും എണ്ണുമ്പോഴും വ്യക്തമായ ലീഡ് നിലനിര്‍ത്തികൊണ്ടായിരുന്നു ബിജെപിയുടെ മുന്നേറ്റം. അര മണിക്കൂറിനകം വോട്ടെണ്ണി തീര്‍ന്നു. നാനൂറ് വോട്ടിന് ബി.ഷൈലജക്ക് മിന്നുന്ന വിജയം. മകള്‍ ഒന്നര വര്‍ഷം മുമ്പ് നേടിയ 226 വോട്ടിന്റെ ഭൂരിപക്ഷമാണ് അമ്മ 400 ആയി ഉയര്‍ത്തിയത്. എല്‍ഡിഎഫ് രണ്ടാമതും യുഡിഎഫ് മൂന്നാമതും എത്തി. വിമതസ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തായി. ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തോടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു. കോര്‍പ്പറേഷന്‍ അങ്കണത്തില്‍ നിന്നും ആരംഭിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നഗരം ചുറ്റി തേവള്ളിയിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ സമാപിച്ചു. തനിക്ക് വോട്ടുനല്‍കിയ എല്ലാവര്‍ക്കും ഷൈലജ നന്ദി അറിയിച്ചു. വികസനപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുണ്ടാകുമെന്നും തേവള്ളിയെ മാതൃകാഡിവിഷനായി ഉയര്‍ത്തികൊണ്ടുവരുകയാണ് ലക്ഷ്യമെന്നും ഷൈലജ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.