Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുനരധിവസിപ്പിച്ച ആദിവാസികുടുംബം ആത്മഹത്യയുടെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:43 pm IST
in Thiruvananthapuram

കാട്ടാക്കട: ‘രോഗവും പട്ടിണിയും പിടിമുറുക്കിയ ആദിവാസി കുടുംബത്തെ എംഎല്‍എ പുനരധിവസിപ്പിച്ചു…..’. മാസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു ഇത്. പുനരധിവസിപ്പിക്കപ്പെട്ട കുടുംബം ഇന്ന് പട്ടിണി സഹിക്കാനാകാതെ ആത്മഹത്യയുടെ വക്കിലാണ്. പുനരധിവസിപ്പിച്ച ദിവസം വാങ്ങി

പുരവിമല സര്‍ക്കാര്‍ കെട്ടിടത്തില്‍
മാറ്റിപ്പാര്‍പ്പിച്ച ആദിവാസി കുടുംബം

നല്‍കിയ മാവും മുട്ടയും കുറച്ച് ഭക്ഷണസാധനങ്ങളുമല്ലാതെ എംഎല്‍എയോ പഞ്ചായത്ത് അധികൃതരോ ഈ കുടുംബത്തെ തിരിഞ്ഞുനോക്കിയിട്ടില്ല.

ആദിവാസി സെറ്റില്‍മെന്റുകളില്‍ മരാസ്മസ് രോഗം പടരുന്നെന്ന വാര്‍ത്തയെ തുടര്‍ന്ന് അമ്പൂരിയിലെ കൊമ്പൈ സെറ്റില്‍മെന്റില്‍ നിന്ന് പാറശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ ഇടപെട്ടു മാറ്റിപാര്‍പ്പിച്ച ആദിവാസി കുടുംബമാണ് പട്ടിണിയില്‍ നരകിക്കുന്നത്. കൊമ്പൈ കുന്നിന്‍പുറത്ത് വീട്ടില്‍ എം. വിശ്വംഭരന്‍ കാണി (59), ഭാര്യ നീലമ്മ (41), മക്കളായ നന്ദന (10), വിനോദ് (7), വിപിന്‍ (5) എന്നിവരാണ് ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും ഗതിയില്ലാതെ ദുരിതമനുഭവിക്കുന്നത്. ആണ്‍കുട്ടികളായ വിപിനും വിനോദിനുമാണ് പോഷകാഹാരക്കുറവുമൂലം എല്ലുകള്‍ പുറത്തേക്കു തള്ളി ശരീരഭാരംകുറയുന്ന മരാസ്മസ് രോഗം ഉള്ളത്. അച്ഛന്‍ വിശ്വംഭരന്‍ കുഷ്ഠരോഗിയുമാണ്.

കൊമ്പൈ ആദിവാസി സെറ്റില്‍മെന്റില്‍ നിന്ന് ഈ കുടുംബത്തെ പുനരധിവാസമെന്ന ഓമനപ്പേരില്‍ പുരവിമല സര്‍ക്കാര്‍ വക കെട്ടിടത്തിലേക്കാണ് എംഎല്‍എ മാറ്റി പാര്‍പ്പിച്ചത്. വിഭവസമൃദ്ധമായ ഭക്ഷണം, തുടര്‍ചികിത്സ, സുരക്ഷിതതാമസം എന്നിങ്ങനെ വലിയ വാഗ്ദാനങ്ങളാണ് അന്ന് എംഎല്‍എയും പരിവാരങ്ങളും ഈ പാവങ്ങള്‍ക്ക് നല്‍കിയത്. എന്നാലിന്ന് അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സര്‍ക്കാര്‍ കെട്ടിടത്തിനുള്ളില്‍ പട്ടിണി കിടക്കുകയാണ് അഞ്ചംഗ കുടുംബം. ഈ സ്ഥിതി തുടര്‍ന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം കുട്ടികളുടെ ആരോഗ്യം പൂര്‍ണമായും നശിക്കും. പ്രശ്‌നത്തില്‍ എംഎല്‍എയുടെയോ അമ്പൂരി പഞ്ചായത്ത് അധികൃതരുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

ഇക്കഴിഞ്ഞ നവംബറിലാണ് ആദിവാസികുടുംബത്തെ ഇവിടെ എത്തിച്ചത്. അന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ തന്റെ മഹാമനസ്‌കത തെളിയിക്കാന്‍ അഞ്ചുകിലോ മാവും അരകിലോ പയറും പതിന്നാലു മുട്ടയും നൂറുരൂപയുടെ പച്ചക്കറിയും നൂറ്റിഅമ്പതു രൂപയുടെ മീനും എംഎല്‍എ വാങ്ങിനല്‍കി. വാഗ്ദാനപ്പെരുമഴ നടത്തിപ്പോയ എംഎല്‍എയോ ഒപ്പമുണ്ടായിരുന്ന പഞ്ചായത്തധികൃതരോ എസ്ടി പ്രൊമോട്ടര്‍മാരോ പിന്നിടിങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല.

ഊരില്‍ കഴിയുമ്പോള്‍ അസുഖവും കഷ്ടപാടുമായിരുന്നെങ്കിലും പട്ടിണി കിടക്കേണ്ട ഗതികേടുണ്ടായിട്ടില്ലെന്ന് നീലമ്മ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി നാട്ടുകാരില്‍ ചിലര്‍ നല്‍കുന്ന ആഹാരമാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൈദ്യുതിയോ കുടിവെള്ളമോ കക്കൂസോ ഇല്ലാത്ത സര്‍ക്കാര്‍ കെട്ടിടത്തില്‍ തങ്ങളെ കൊണ്ടാക്കിയതു കൂട്ട ആത്മഹത്യയിലേക്കു തള്ളിവിടാനാണോ എന്നും ഇവര്‍ ചോദിക്കുന്നു. ഒരിക്കല്‍ പ്രൊമോട്ടറുമായി ബന്ധപ്പെട്ടപ്പോള്‍ വിവരങ്ങള്‍ ഊരുമൂപ്പനെയോ മറ്റുള്ളവരെയോ അറിയിക്കുകയോ കാണുകയോ ചെയ്യരുതെന്ന് വിലക്കിയതായും ഇവര്‍ പറയുന്നു. ഗതികേടില്‍ മുങ്ങിത്താഴ്ന്ന ഇവര്‍ നിവൃത്തിയില്ലാതെ ഊരുമൂപ്പനെ കണ്ടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആദിവാസി ഊരുകളില്‍ രോഗങ്ങള്‍ പടരുമ്പോള്‍ ആരോഗ്യമേഖലയിലെ സമ്പൂര്‍ണവികസനം എന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്കാകുകയാണ്. മാറ്റിപ്പാര്‍പ്പിച്ച കുടുംബത്തിന് പോലും സംരക്ഷണം നല്‍കാനാകാത്ത സ്ഥിതിയാണ് അധികൃതര്‍ക്കുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.