കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ചോദ്യപേപ്പറുകളുടെ വിതരണം ഓണ്‍ലൈനിലാക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. ഉത്തരക്കടലാസ്സുകള്‍ ഓണ്‍ലൈനില്‍ മൂല്യനിര്‍ണ്ണയം നടത്തും. ഇതിന് സോഫ്റ്റവെയറും സാങ്കേതിക സംവിധാനവും സര്‍വ്വകലാശാല വികസിക്കും. ആദ്യം പി.ജി. പ്രോഗ്രാമുകളായിരിക്കും നടപ്പാക്കുക. എലിജിബിലിറ്റി, ഇക്വലന്‍സി, ഒഫിഷ്യല്‍ ട്രാന്‍സ്ക്രിപ്റ്റ് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. പി എച്ച് ഡി നടപടികള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കും. പരീക്ഷാ റെക്കോര്‍ഡുകള്‍ ഡിജിറ്റൈസ് ചെയ്യും. സ്കൂള്ഓഫ് മെഡിക്കല്എഡ്യൂക്കേഷന് നടത്തുന്ന
നേഴ്സിംങ്,ബിഫാം,ഫിസിയോതെറാപ്പിയടക്കമുള്ള പതിനാറോളംകോഴ്സുകള്ക്ക് പുതിയ അദ്ധ്യയനവര്‍ഷം അഡ്മിഷന് കാര്യം സംശയമാണ്. മെഡിക്കല്‍ യൂണിവേഴ്സിറ്റി അംഗീകാരം നല്‍കാനിടയില്ല.യൂണിവേഴസിറ്റിക്ക് 311.97 കോടി രൂപയുടെ ചെലവും 238.74 കോടി രൂപയുടെ വരവും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കെ. ഷെറഫുദ്ദീന് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുളള അപകട ഇന്‍ഷ്വറന്‍സ് ഒരു ലക്ഷം രൂപയില്‍ നിന്നും 2 ലക്ഷമായി വര്‍ദ്ധിപ്പിച്ചു. സ്റ്റുഡന്‍സ് അമിനിറ്റി സെന്ററിന് 3 കോടി രൂപയും യൂണിവേഴ്സിറ്റി യൂണിയന് 40 ലക്ഷം രൂപയും ഇ-ജേര്‍ണലുകളും ഇ-ബുക്കുകളും വാങ്ങുവാനായി 2 കോടി രൂപയും നിക്കിവെച്ചു.
സെന്റര്‍ ഫോര്‍ എന്വയൊണ്മെന്റ് ഓഡിറ്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി, സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് സെന്റര്‍, ബിസിനസ്സ് ഇക്യുബേഷന് സെന്റര്‍ ആന്‍ഡ് സയന്‍സ് പാര്‍ക്ക്, സൗരോര്‍ജ ഗവേഷണശാല, ഓര്‍ഗാനിക് സര്ട്ടിഫിക്കേഷന് കേന്ദ്രം, കംപ്യൂട്ടര്‍ ഫാബ് ലാബ്, ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ പാര്‍ക്ക്, പ്രോജക്ട് സെല്‍, , ഇ-ഓഡിറ്റിംഗ്, അക്കാദമിക് ഓഡിറ്റ് സംവിധാനം എന്നിവ പുതിയ നിര്‍ദ്ദേശങ്ങളില്‍പ്പെടുന്നു. പ്രോ വൈസ്ചാന്സിലര് ഡോ.ഷീനാഷുക്കൂര്‍, രജിസ്ട്രാര്‍ എം.ആര്.ഉണ്ണി,എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: