ഇടുക്കി: മണക്കാട് പ്രസംഗത്തിന് ശേഷം അഞ്ചേരി ബേബി വധക്കേസ് പുനരന്വേഷിച്ചപ്പോള്‍ എം.എം. മണിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും കൊലക്കേസിലെ മുഖ്യ പ്രതികളായതിന് പിന്നില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരുടെ മൊഴി.
വിടുതല്‍ ഹര്‍ജി തള്ളി തൊടുപുഴ കോടതി ഇറക്കിയ വിധിപ്പകര്‍പ്പിലാണ് മൊഴികളെക്കുറിച്ച് വ്യക്തമാക്കുന്നത്. പ്രോസിക്യൂഷന്, മണിയുടെ മണക്കാട് പ്രസംഗത്തിലെ കുറ്റസമ്മത മൊഴിയും മുന്‍ സിപിഎം നേതാവ് മോഹന്‍ദാസ് ജഡ്ജിന് മുന്നില്‍ നല്കിയ മൊഴിയുമാണ് പ്രതിഭാഗത്തിനെതിരെ ഉന്നയിച്ചത്. എന്നാല്‍ ഇതിന് പുറമെ ആറ് സിപിഎം പ്രവര്‍ത്തകരും പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും മണിക്കും ജയചന്ദ്രനും എതിരെ നല്കിയ മൊഴിയും വിടുതല്‍ ഹര്‍ജി തള്ളാന്‍ കോടതിക്ക് ബലമായി. സിപിഎം പ്രവര്‍ത്തകരായ കോട്ടയം മോഹന്‍ദാസ്, ജോസ്, മൈക്കിള്‍, കുമാരന്, അലി പിള്ള, ലക്ഷ്മണന് എന്നിവരുടെ മൊഴിയാണ് വഴിത്തിരിവായിരിക്കുന്നത്.
1982ല്‍ മെത്താപ്പിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന് നേരെ കോണ്‍ഗ്രസുകാര്‍ ആക്രമണം നടത്തി. ഇതില്‍ പ്രതിഷേധിച്ച് വട്ടപ്പാറയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ അഞ്ചേരി ബേബിയ്ക്കും പൊന്നപ്പന്പിള്ളയ്ക്കുമെതിരെ മണിയും ജയചന്ദ്രനും പ്രസംഗിച്ചു. ഒരു മാസത്തിന് ശേഷം ബേബി കൊല്ലപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: