അങ്കമാലി: അങ്കമാലി നഗരസഭ 29-ാം വാര്‍ഡില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പൈപ്പുകള്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെള്ളം പമ്പ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ലിഫ്റ്റ് ഇറിഗേഷന്റെ ഭാഗമായി അങ്കമാലി മാഞ്ഞാലി തോട്ടില്‍ പുന്നാരുക്കടവ് മുതല്‍ എഫ്സിഐ ജംഗ്ഷന് വഴി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വരെയാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.
പൈപ്പുകള്‍ താഴ്ത്തിയിടുന്നതിന് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ ഒന്നും തന്നെ പാലിക്കാതെയാണ് പണി നടത്തിയത്. കുഴിച്ചിട്ട പൈപ്പുകള്‍ ഇപ്പോള്‍ മണ്ണിന്റെ മീതെയാണ്. നൂറുകണക്കണക്കിന് ഏക്കര്‍ പാടശേഖരത്ത് കൃഷി ചെയ്യുന്ന നെല്‍ കര്‍ഷകര്‍ക്ക് വന്ന നഷ്ടം കോണ്‍ട്രാക്ടറുടെ പക്കല്‍ നിന്നും ഈടാക്കി കൃഷിക്കാര്‍ക്ക് നല്‍കണമെന്ന് ബിജെപി അങ്കമാലി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. അനില്‍ ഇ. എന്‍ ,അഡ്വ.തങ്കച്ചന് വര്‍ഗ്ഗീസ്, ഷൈജുമങ്ങാട്ടുകര, ബിജു കെ.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജരേഖ നല്കി പണം സമ്പാദിച്ചു:
ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്
മൂവാറ്റുപുഴ: ജലഅതോറിറ്റിയില്‍ കരാറുകാര്‍ മുഖേന താത്കാലികമായി ജോലിക്കാരെ നിയമിച്ച് വ്യാജരേഖയുണ്ടാക്കി അനധികൃതമായി പണം സമ്പാദിച്ചുവെന്ന പരാതിയില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.മാധവന് ഉത്തരവിട്ടു.
വാഴക്കുളം കാവന കടമ്പനാട്ട് വീട്ടില്‍ ജോസ് കുര്യന്, അഡ്വ. പോള്‍ മാത്യു മുഖാന്തരം നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവ്. മൂവാറ്റുപുഴ വാട്ടര്‍ അതോറിട്ടി സബ് ഡിവിഷണല്‍ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍, അസി.എഞ്ചിനീയര്‍ എം.ജെ. വത്സമ്മ, ഡിവിഷണല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് ജയശ്രീ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി. ജില്ലാ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: