മുംബൈ: സ്കൂള്‍ കുട്ടികള്‍ക്ക് 206 കോടി രൂപയുടെ വസ്തുവകകള്‍ വാങ്ങി നല്‍കിയതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രിയും മുന്‍കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെക്ക് ക്ളീന്‍ ചിറ്റ്.
പങ്കജ അഴിമതി നടത്തിയിട്ടില്ലെന്ന് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി.
വനിതാ ശിശു ക്ഷേമമന്ത്രിയാണ് മുണ്ടെ. ആരോപണങ്ങളില്‍ കഴമ്പില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് നേതാവ് കേശവ് പാട്ടീലായിരുന്നു.
ആരോപണം തെളിയിക്കാന്‍ ഉതകുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. പാട്ടീലിന് അയച്ച കത്തില്‍ അഴിമതി വിരുദ്ധ ബ്യൂറോ മേധാവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: