ഇരിട്ടി: കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട കാനാട് നിന്നും മരപ്പട്ടിയെ കൊന്ന് ഇറച്ചിയാക്കി പാകംചെയ്യുന്നതിനിടെ നാലുപേര്‍ വനപാലക സംഘത്തിന്റെ പിടിയിലായി. ചാലോട് കുംഭം സ്വദേശികളായ പാലാക്കല്‍ സുകുമാരന്‍ എന്ന ആന സുകു (56), ഒതയോത്ത് ബാബുരാജ് (47), സി.ബിജു (40), കെ.കെ.സജീവന് (43) എന്നിവരാണ് കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന്റെയും സംഘത്തിന്റെയും പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ പാലാക്കല്‍ സുകുമാരന്‍ കാനാട്-കീഴല്ലൂര്‍ റോഡില്‍ വെച്ച് മരപ്പട്ടിയെ അടിച്ചുകൊല്ലുകയും സുഹൃത്തുക്കളെ കൂട്ടി ഇതിനെ ഇറച്ചിയാക്കി പാകം ചെയ്യുകയുമായിരുന്നു. കൊട്ടിയൂര്‍ എഫ്ആര്‍ഒ വി.രതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലകസംഘം നടത്തിയ പരിശോധനക്കിടെ യാണ് നാലുപേരും പാകം ചെയ്യുകയയിരുന്ന ഇറച്ചിസഹിതം പിടിയിലായത്. ഇതോടൊപ്പം മരപ്പട്ടിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഒരു ബൈക്കും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങളും പിടികൂടി. ഫോറസ്റ്റ് ഓഫീസര്‍ വി.രതീശനെ കൂടാതെ തോലമ്പ്ര സെക്ഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ കെ.വി.ആനന്ദ്, ബീറ്റ് ഓഫീസര്‍ കെ.വി.വിനോദ് കുമാര്‍, െ്രെഡവര്‍ കെ.കൃഷ്ണന് കുട്ടി എന്നിവരും പരിശോധന നടത്തിയ വനപാലക സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: