Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്‍എസ്ബിവൈ പദ്ധതി: മരുന്നിന് പരക്കം പായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 11:05 pm IST
in Thiruvananthapuram

രാജേഷ് ദേവ്

പേട്ട: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം മരുന്നിനായി ആളുകള്‍ പരക്കം പായുന്നു. ഡോക്ടര്‍ കുറിക്കുന്ന മരുന്ന് ആശുപത്രിയിലില്ല. നീതി, കാരുണ്യ മെഡിക്കല്‍ സ്‌റ്റോര്‍, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ എന്നിവിടങ്ങളില്‍  നിന്നും വാങ്ങാനാണ് അധികൃതരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇവിടങ്ങളില്‍ ഡോകടറുടെ കുറിപ്പ് പ്രകാരമുളള മരുന്ന് ഇല്ലെങ്കില്‍  പുറത്തെ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് കൂടിയ വിലയ്‌ക്ക്  വാങ്ങേണ്ട സ്ഥിതിയാണ് രോഗികള്‍ക്കുളളത് . സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന്  വാങ്ങുന്ന മരുന്നുകള്‍ക്ക് ചിലവാകുന്ന തുക പദ്ധതിയനുസരിച്ച് കിട്ടുന്നില്ലായെന്ന പരാതിയും വ്യാപകമാണ്.

സാധാരണക്കാര്‍ക്ക് മുപ്പതിനായിരം രൂപ വരെയുളള സൗജന്യ ചികിത്സ സഹായം ലഭ്യക്കുമാവുന്ന കേന്ദ്ര പദ്ധതിയാണ് രാഷ്‌ട്രീയ സ്വാശ്രയ ഭീമ യോജന (ആര്‍എസ്ബിവൈ) . ആശുപത്രികളില്‍ കിടത്തി ചികിത്സ നേടുന്ന പദ്ധതിപ്രകാരം കാര്‍ഡുളള രോഗികള്‍ക്കാണ്  ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. കൂടുതല്‍ ചികിത്സ വേണ്ട രോഗികള്‍ക്ക് ആര്‍എസ്ബിവൈ ചീസ് പ്ലസ് പദ്ധതിയില്‍ കൂടി അധികൃതരുടെ അനുമതിയോടെ എഴുപതിനായിരം രൂപയുടെ അധിക  സഹായവും ലഭിക്കും. ചികിത്സ കഴിഞ്ഞ്  ആശുപത്രി വിട്ട് പോകുമ്പോള്‍ അഞ്ച് ദിവസത്തെ മരുന്നും യാത്രാബത്തയും രോഗിക്ക് സൗജന്യമായി നല്‍കും. അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയ്‌ക്ക്  ആവശ്യം വേണ്ട മരുന്നുകള്‍ ആശുപത്രികളില്‍ നിന്ന് തന്നെ നല്‍കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ തിരുവനന്തപുരം  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പദ്ധതി പ്രകാരമുളള വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയാണ്.

പദ്ധതി കാര്‍ഡുമായി ചികിത്സ തേടുന്ന രോഗികള്‍ക്ക് തുടക്കത്തിലേ  ആശുപത്രിയില്‍  മരുന്നില്ല. സാധാരണയായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതുന്ന ഹൈസോസിമാക്‌സ്, പാന്‍ടോപ്, സാബിട്രാറ്റ്, പിക്ലിന്‍ സിറപ്പ്, ടഫോലാക്, വെല്‍ട്ടം, എക്കോസ്പിരിന്‍, പ്രസിറ്റൊ, എക്‌സ്‌ടോര്‍, മഫ്‌ളോര്‍ തുടങ്ങി  ഇഞ്ചക്ഷനുളള ഹ്യൂമന്‍ മിസ്റ്റാര്‍ഡ് വരെയുളള മരുന്നുകള്‍ പോലും ആശുപത്രിയില്‍ നിന്നും നല്‍കുന്നില്ല. പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുളള ക്യാഷ്വാലിറ്റി ഫാര്‍മസി , കമ്മ്യൂണിറ്റി മെഡിക്കല്‍ ഷോപ്പ് എന്നിവിടങ്ങളില്‍ മാത്രമേ പണം നല്‍കാതെ മരുന്ന് വാങ്ങാന്‍ കഴിയുകയുളളൂ. നീതിയിലും കാരുണ്യയിലും എച്ച്എല്‍എല്‍ ലൈഫ് കെയറിലും പണം നല്‍കണം. ഇത്തരത്തില്‍ രോഗികള്‍ പണം നല്‍കി അംഗീകൃത മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങുമ്പോള്‍ ഈ തുക പദ്ധതിയനുസരിച്ച് തിരികെ ലഭിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നതായിട്ടാണ് പറയുന്നത്. ഒരിക്കല്‍ നീതി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങിയാല്‍ ഈ തുക കിട്ടണമെങ്കില്‍ വീണ്ടും നീതിയുടെ പ്രത്യേക കൗണ്ടറില്‍ നിന്ന് സൗജന്യമായി മരുന്ന് വാങ്ങി കാരുണ്യയില്‍ ഏല്‍പ്പിക്കണം. കൂടെ ആദ്യം വാങ്ങിയ ബില്ലും നല്‍കണമെന്നതാണ്  നിലവിലുളള രീതി. ഇതേ സാഹചര്യത്തില്‍  ഡോക്ടര്‍ ഒന്നിലധികം മരുന്നുകള്‍ കുറിക്കുകയാണെങ്കില്‍ അവയൊക്കെ ഓരോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മാത്രമേ ലഭിക്കുകയുളളൂവെന്നതാണ്. കൂടിയ വിലയും ഇവയ്‌ക്ക് നല്‍കേണ്ടിവരും. ഓരോ മെഡിക്കല്‍ സ്‌റ്റോറിലേയ്‌ക്കും  ഡോക്ടറുടെ കുറിപ്പ് ഓരോ പ്രാവശ്യവും ഫോട്ടോ കോപ്പിയെടുത്ത് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറില്‍ ചെന്ന് പകര്‍പ്പില്‍ സീല്‍ ചെയ്യണമെന്നതാണ് വ്യവസ്ഥ. ഇത് മരുന്നിനായി പോകുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. അധികൃതരുടെ അശാസ്ത്രീയമായ  ഇത്തരം വ്യവസ്ഥകളില്‍ രോഗികള്‍ക്ക് കൃത്യമായി  മരുന്ന് എത്തിക്കാന്‍ കഴിയുന്നില്ല. ഇതോടെ  രോഗിയുടെ ചികിത്സയും വൈകുന്നു. ആശുപത്രി  അധികൃതരും മരുന്ന് കമ്പനികളും അംഗീകൃത മെഡിക്കല്‍ ഷോപ്പ് അധികൃതരും തമ്മിലുളള ഒത്തുകളിയാണ് മരുന്നുകളുടെ വിഭജനമെന്നാണ് സുചന. പുറത്തെ  മെഡിക്കല്‍ ഷോപ്പുകളില്‍ ഒരേ പോലെ മരുന്ന് കച്ചവടം നടക്കേണ്ട വിധത്തിലാണ് ചിട്ടവട്ടങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.  അതേസമയം ആശുപത്രി ഫാര്‍മസിയിലുളള മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്ന് ചികിത്സയ്‌ക്കായി ആശുപത്രിയില്‍ എത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

Kerala

7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

India

കശ്മീരി വിഘടനവാദി നേതാവ് ആസിയ ആന്‍ഡ്രാബിയുടെ അപ്പീലില്‍ എന്‍ഐഎയുടെ പ്രതികരണം തേടി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

ബൃന്ദ കാരാട്ടിന് തിരിച്ചടി: അനുരാഗ് താക്കൂറിനും പര്‍വേഷ് വര്‍മ്മയ്‌ക്കും എതിരായ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.