Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പാട്ടമ്പലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 10:19 am IST
in Travel

വിഖ്യാതമായ പനയന്നാര്‍ കാവിനെക്കുറിച്ച്‌ എല്ലാവരും കേട്ടുകാണും. ദര്‍ശന പുണ്യം നേടിയവരും ഉണ്ടാകും. പമ്പാനദിയുടെ വിരിമാറില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവ്പോലെയാണ്‌ ‘പരുമല ദ്വീപ്‌’. തിരുവല്ലയിലെ കടപ്ര വില്ലേജില്‍ പരുമലയിലാണ്‌ പനയന്നാര്‍ക്കാവ്‌. ദാരികാവധോദുക്തയായ കണ്ഠേകാളിയുടേതാണ്‌ പ്രതിഷ്ഠ. ഐശ്വര്യ പ്രദായനിയാണ്‌ ഈ അമ്മ.

ഈ അമ്മയ്‌ക്ക്‌ ഒരു മകളുണ്ട്‌. ഉഗ്രകോപിയും, ശ്രേഷ്ഠവരദായനിയുമായ മഹാകാളി. പാട്ടമ്പലത്തില്‍ ദേവി. ഈ ദേവി കുടികൊള്ളുന്ന ക്ഷേത്രം മാന്നാറിലാണ്‌. ചെങ്ങന്നൂര്‍ മാന്നാര്‍ റൂട്ടില്‍ സ്റ്റോര്‍ജംഗ്ഷന്‌ സമീപം കൊരട്ടിശേരിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

എല്ലാവര്‍ഷവും മേടമാസത്തിലെ പത്താമുദയമാണ്‌ വിശേഷം. പതിമൂന്നാം ദിവസം അതിശ്രേഷ്ഠവും വിശേഷവുമാണ്‌. തെക്കന്‍ ക്ഷേത്രങ്ങളിലെന്നപോലെ അന്‍പൊലിവം പ്രധാനമാണ്‌. നെല്ല്‌, അവില്‍, മലര്‍, അരി പഴം കൊണ്ടുള്ള പറയാണം അന്‍പൊലിവ്‌. പാമ്പൂര്‌ ഭട്ടതിരിക്കാണ്‌ താന്ത്രികാവകാശം.

ഈ പതിമൂന്നുദിവസങ്ങളിലും ദേവി ദേശങ്ങളില്‍ ചെന്ന്‌ പറയെടുക്കും. വിത്തിടീല്‍ പറ, ചാങ്ങേലോട്ടം പറ, ആറ്റില്‍ചാട്ടം പറ, കോന്നാത്തോട്ടം പറ ബഹുവിശേഷങ്ങളായ ഐതീഹ്യങ്ങളാണ്‌.

ഹരിജനങ്ങള്‍ നല്‍കുന്ന പറയ്‌ക്കാണ്‌ വിത്തിടീല്‍പറ എന്നുപറയുന്നത്‌. ദേവി മാന്നാര്‍ കുട്ടംബരൂര്‍ എന്ന സ്ഥലത്ത്‌ ചാങ്ങേല്‍ വീട്ടില്‍ പറയെടുത്തപ്പോള്‍ നിരീശ്വരവാദിയായ ഒരു ആഢ്യസ്ത്രീ ദേവിയുടെ ശക്തിയെ വെല്ലുവിളിച്ചു. മടങ്ങിപ്പോയ പറ ഏഴുന്നള്ളിപ്പ്‌ നിനച്ചിരിക്കാതെ പെട്ടെന്നുവന്ന്‌ ഒരുപറകൂടി ചോദിച്ചുവത്രേ! ഇപ്പോഴും ആചാരപ്രകാരം പറയെടുത്തദേവി പെട്ടെന്ന്‌ തിരിച്ചുവന്ന്‌ ചാങ്ങേല്‍ വീട്ടില്‍ നിന്ന്‌ ഒരുപറകൂടി സ്വീകരിക്കുന്നതിനെയാണ്‌ ‘ചാങ്ങേല്‍ ഓട്ടംപറ’ എന്നുവിശേഷിപ്പിക്കുന്നത്‌.

പതിമൂന്നാം ദിവസത്തെ ആറ്റില്‍ചാട്ടവും, കോന്നാത്ത്‌ ഓട്ടവും ബഹുവിശേഷമാണ്‌. പതിമൂന്നാംനാള്‍ കോപാഗ്നി പൂണ്ട ദേവി തന്റെ അമ്മയായ പനയന്നാര്‍ കാവിലമ്മയെ കാണാന്‍ ഉറഞ്ഞുതുള്ളി പുറത്തേക്ക്‌ ഓടാന്‍ തീവ്രശ്രമം നടത്തിയെന്നാണ്‌ ഐതീഹ്യം.

അന്ന്‌ കോന്നാത്ത്‌ പമ്പയാറ്റിന്‍കടവില്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ കൂട്ടമായി നിന്ന്‌ വേലിക്കെട്ട്‌ തീര്‍ക്കും. ദേവി പോയാല്‍ തിരിച്ചുവരില്ലെന്ന്‌ കരുതി പോകരുതേ ദേവീയെന്ന്‌ ഉറക്കെ വിളിച്ചുകരയും. അവിടുന്ന്‌ പൊന്നാണ്‌, വിളക്കാണ്‌, സത്യമാണ്‌, അടുത്തവര്‍ഷം വിട്ടേക്കാമെന്നുപറഞ്ഞു ദേവിയെ സമാധാനിപ്പിക്കും. ഇതിനെ ‘ആറ്റില്‍ച്ചാട്ട’മെന്ന്‌ വിശേഷിപ്പിക്കുന്നു.

ഇതുകഴിഞ്ഞാല്‍ സമാധാനിച്ചദേവി കോന്നാത്ത്‌ വീട്ടിലേക്ക്‌ ഓടിപ്പോകും. അവിടെയാണ്‌ പറയും വിശ്രമമവും. അതിനെ കോന്നാത്ത്‌ ഓട്ടമെന്ന്‌ വിശേഷിപ്പിക്കുന്നു.

ഭക്തരുടെ ആത്മാര്‍ത്ഥതയിലും പ്രാര്‍ത്തനയിലും ശതാബ്ദങ്ങളായി വിധിയാവണ്ണം ചെയ്ത പൂജയിലും സംതൃപ്തയായ ദേവി വിശ്രമത്തിനുശേഷം പാട്ടമ്പലത്തിലേക്കം മടങ്ങിപ്പോകും. ഇതാണ്‌ പാട്ടമ്പലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍
Kerala

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

Kerala

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

Football

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.