Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കമ്യൂണിസം ഭ്രഷ്ട് കല്‍പിച്ച കലാകാരന്റെ കഥയുമായി ആഫ്റ്റര്‍ ഇമേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 11:08 pm IST
in Thiruvananthapuram

തിരുവനന്തപുരം: കമ്യൂണിസം ഭ്രഷ്ട് കല്‍പിച്ച കലാകാരന്റെ കഥപറഞ്ഞ പോളണ്ട് സംവിധായകന്‍ ആന്ദ്രേ വൈദയുടെ ‘ആഫ്റ്റര്‍ ഇമേജ്’ ആയിരുന്നു മേളയിലെ ആകര്‍ഷണീയ ചിത്രം. അറബിക് ചിത്രം ‘ക്ലാഷ്’, ഇംഗ്ലീഷ് ചിത്രമായ ‘കര്‍സ്ഡ് ഒണ്‍’ പേര്‍ഷ്യന്‍ ചിത്രമായ ‘വെയര്‍ ആര്‍ മൈ ഷൂസ്’ഉം മേളയിലെ ആദ്യ മലയാള വനിതാ സംവിധായക വിധു വിന്‍സന്റിന്റെ ‘മാന്‍ഹോളും’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ് പ്രേക്ഷകര്‍ പുറത്തേക്ക് ഒഴുകുന്ന കാഴ്ചകളായിരുന്നു മേളയിലുടനീളം.

1945ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി സ്റ്റാന്‍ലിന്‍ അധികാരത്തില്‍ വരുന്ന കാലഘട്ടമാണ് ആഫ്റ്റര്‍ ഇമേജ് വരച്ച് കാട്ടുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വഌഡിസോവ് സ്‌ട്രെസിമിന്‌സ്‌കി  എന്ന ചിത്ര കലാകാരന്  അവന്റെ സര്‍ഗ്ഗ ചേതനകള് ആവിഷ്‌കരിക്കുന്നതിന് ഭ്രഷ്ട് കല്പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര്‍ സാക്ഷ്യമായിരുന്നു ചിത്രത്തിലൂടെ ആവിഷ്‌കരിച്ചത്. രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കമ്യൂണിസ്റ്റ് തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി എന്ന ഒറ്റ കാരണം കൊണ്ട് വഌഡിസോവ് സ്‌ട്രെസിമിന്‌സ്‌കി ഭരണകൂടുത്തിന്റെ ഇരയായി മാറുന്നു. സ്‌ട്രെസിമിന്‌സ്‌കിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നത് മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുള്ള നിസ്സഹായതകളും ഒറ്റപ്പെടുത്തലുകളും ഭ്രഷ്ടുമാണ് സിനിമയിലുടനീളം. സ്റ്റാലിനിസ്റ്റ് രീതികളോട് ഒരു ചിത്രകാരന്റെ ഒറ്റയ്‌ക്കുള്ള പോരാട്ടം സിനിമയെ വേറിട്ടതാക്കി.

ജീവിക്കാന് നിര്‍വ്വാഹമില്ലാതെ അലയേണ്ടി വരുന്ന ചിത്രകാരന്റെ കഥ മേളയില്‍ വേറിട്ട അനുഭവം പകര്‍ന്നു നല്‍കി. 90 വയസ്സുണ്ടായിരുന്ന ആന്ദ്രെ വൈദ കഴിഞ്ഞ ഒക്‌ടോബറില്‍ മരണപ്പെട്ടു. 2017ലേക്കുള്ള പോളണ്ടിന്റെ ഓസ്‌കാര്‍ എന്‍ട്രികൂടിയാണ് ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആഫ്റ്റര്‍ ഇമേജ്.

കെയ്‌റോ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപഭൂമിയില്‍ കലാപകാരികളെ പിടികൂടി കൊണ്ടുപോകുന്ന ട്രക്കിനുള്ളിലേക്ക് നിരപാരാധികളെ പോലീസ് അറസ്റ്റ്‌ചെയ്ത് കൊണ്ടുതള്ളുന്നു. തുടര്‍ന്ന് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളായിരുന്നു മുഹമ്മദ് ദ്യാബ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അറബിക് ചിത്രം ‘ക്ലാഷ്’ന് പറയാനുണ്ടായിരുന്നത്. മലയാള സിനിമ ഷട്ടറിനെ അനുസ്മരിക്കും വിധം ട്രക്കിനുള്ളില്‍ തന്നെയായിരുന്നു സിനിമ മുഴുവന്‍. കൊലപ്പെടുത്തിയ മാനിന്റെ വായിലുള്ള വിശുദ്ധകല്ല് തേടിയുള്ള യുവാവിന്റെ കഥയാണ് ഇംഗ്ലീഷ് ചിത്രം ‘കര്‍സ്ഡ് ഒണ്‍’ന് പറയാനുണ്ടായിരുന്നത്. അല്‍ഷിമേഴ്‌സ് രോഗിയുടെ കഥപറഞ്ഞ പേര്‍ഷ്യന്‍ ചിത്രം ‘വെയര്‍ ആര്‍ മൈ ഷൂസ്’ പ്രേക്ഷകരുടെ മനം കവര്‍ന്നു. മലയാള വനിതാ സംവിധായക വിധു വിന്‍സന്റിന്റെ ‘മാന്‍ ഹോള്‍’ ആയിരുന്നു മേളയിലെ മറ്റൊരു ആകര്‍ഷണം. യാതൊരു ആനുകൂല്യമോ അംഗീകാരമോ ലഭിക്കാത്ത തോട്ടിപ്പണിയെടുക്കുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ നേര്‍ക്കാഴ്ച വരച്ചുകാട്ടിയ ‘മാന്‍ ഹോള്‍’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.

മൂന്ന് ദിവസത്തെ അവധി ആയതിനാല്‍ തന്നെ പാസെടുത്ത ഉദ്യോഗസ്ഥര്‍ ഇന്ന് മേളയുടെ ഭാഗമായി മാറി. കൂടാതെ വിദ്യാര്‍ത്ഥികളും തിയേറ്ററുകളിലേക്ക് എത്തി. പലരും ആഗ്രിഹിച്ച പടങ്ങള്‍ കാണാനാകാതെ മടങ്ങി. ടാഗോര്‍ തിയേറ്ററിനെ ചുറ്റി ക്യൂ നീണ്ടു. മറ്റ് തിയേറ്ററുകളിലും നീണ്ട ക്യൂ കാണാമായിരുന്നു. ഓപ്പണ്‍ ഫോറവും സജീവമായി. ദേശീയ ഗാനത്തോടുള്ള അനാദരവ് ഒരുവിഭാഗം ഇപ്പോഴും തുടരുകയാണ്. സംഘാടകരോ പോലീസോ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഫോണ്‍വഴി സീറ്റ് ബുക്ക്‌ചെയ്യാനുള്ള ആപ്പ് നിലച്ചത് തിയേറ്ററുകളില്‍ ബഹളം സൃഷ്ടിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.