എടത്വാ: ജലഅതോറിറ്റിയുടെ പൈപ്പുലൈന്‍ സ്ഥാപിച്ചതിലെ അപാകതയ്ക്കെ തിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രോജക്ട് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കുടിവെള്ള വിതരണലൈന്‍ സ്ഥാപിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രോജക്ട് സൂപ്രണ്ട് എന്‍ജിനിയറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.
ആലപ്പുഴ നഗരസഭ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടത്വാ – തകഴി റോഡില്‍ നടന്നുവന്ന കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. മരിയാപുരം മുതല്‍ പച്ച ആശുപത്രിവരെ 300 മീറ്റര്‍ ദൂരത്തെ പൈപ്പുലൈന്‍ സ്ഥാപിക്കല്‍ എസ്റ്റിമേറ്റില്പ്പെട്ടിട്ടില്ലെന്ന കാരണത്താലാണ് ജലഅതോറിറ്റി ഒഴിവാക്കിയത്.
ഇതേ തുടര്‍ന്ന് ആലപ്പുഴ നഗരസഭ കുടിവെള്ളപദ്ധതിയുടെ ഭാഗമായി നടന്നുവന്ന തകഴി പഞ്ചായത്തിലെ കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ പച്ച ജങ്ഷന് സമീപം നാട്ടുകാര്‍ തടഞ്ഞിരുന്നു. നീരേറ്റുപുറം കുടിവെള്ളപദ്ധതിയുടെ എടത്വാ പഞ്ചായത്തിലെ കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ മരിയാപുരത്തു നിലയ്ക്കുന്നതോടെ നാലുവാര്‍ഡുകളില്‍ ശുദ്ധജലം ലഭിക്കാതെ വരുമെന്ന കാരണത്താലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തിയത്.
ചമ്പക്കുളം ബ്ലോക്ക് മെമ്പര്‍ മോന്‍സി സോണിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മന്ത്രി മാത്യു ടി. തോമസിന് പരാതി നല്‍കിയിരുന്നു. പൈപ്പ് സ്ഥാപിക്കല്‍ ഒഴിവാക്കിയ സ്ഥലം കുട്ടനാട് പാക്കേജ് ഫണ്ടില്പെടുത്തിയോ അടുത്ത ബജറ്റില്പെടുത്തിയോ ചെയ്യുമ്പോള്‍ കാലതാമസം നേരിടുമെന്നും, റോഡ് നവീകരണം കഴിയുന്നതോടെ പൈപ്പ് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ അറിയിച്ചു. എംപിയുടേയോ, എംഎല്‍എയുടേയോ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അടിയന്തരമായി ഫണ്ട് ലഭ്യമാക്കി പൈപ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്ഥീകരിക്കണമെന്ന് പ്രോജക്ട് സൂപ്രണ്ട് എന്‍ജിനിയര്‍ പി.എന്‍. സ്വാമിനാഥന് പറഞ്ഞു.
തകഴി, എടത്വാ പഞ്ചായത്തിലെ കുടിവെള്ളലൈന്‍ യോജിപ്പിച്ചശേഷം പച്ച ജങ്ഷനില്‍ വാല്‍വ് സ്ഥാപിച്ച് ഇരുപഞ്ചായത്തിലും കുടിവെള്ളം ലഭ്യത ഉറപ്പാക്കുന്നരീതിയില്‍ പ്രോജക്ട് തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജോച്ചന് ജോസഫ്, അസി. എന്‍ജിനിയര്‍ ഗീതദേവി, ഓവര്‍സിയര്‍ സണ്ണി, എടത്വാ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ എം.വി. സുരേഷ്, ടി.ടി. തോമസ്, അനിത എന്നിവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: