Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആടിയുറയുന്ന അമ്മദൈവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:37 pm IST
in Samskriti

പ്രപഞ്ചസൃഷ്ടികളില്‍ മനുഷ്യനു മാത്രമുള്ള കഴിവാണ് കലാസ്വാദനം. സംസ്‌കാരത്തിന്റെ ആവിര്‍ഭാവം കൃഷിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കര്‍ഷകര്‍ അധ്വാനത്തിന്റെ മുഷിവും ക്ലേശവും ലഘൂകരിക്കുന്നതിനായാണ് കലാവതരണത്തിന് തുടക്കം കുറിച്ചത്. തങ്ങള്‍ക്ക് മികച്ച വിളവ് തന്ന് അനുഗ്രഹിച്ച പ്രകൃതിമാതാവിനെ പ്രീതിപ്പെടുത്തുന്നതിനായി തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ നിന്ന് ഇൗശ്വരചൈതന്യത്തെ മാതൃരൂപത്തില്‍ ആവാഹിച്ച് കൃഷിഭൂമിയില്‍ കുടിയിരുത്തുന്നു. അമ്മയുടെ രൂപത്തില്‍ വേഷം കെട്ടി ആടുകയും പാടുകയും ചെയ്യുന്നു. ഈശ്വരാരാധനയുമായി ബന്ധപ്പെട്ട കലകളാണ് അനുഷ്ഠാന കലകള്‍.

കേരളത്തിലെ ഉപാസനാമൂര്‍ത്തിയായിരുന്ന ഭദ്രകാളിയെ കണങ്കാളി, കൊടുങ്കാളി, കരിനീലി തുടങ്ങി പല പേരുകളിലും ആരാധിച്ചിരുന്നതായി പറയപ്പെടുന്നു. എല്ലാ സമുദായക്കാരും ഇന്ന് അമ്മ ദൈവത്തെ ആരാധിക്കുന്നു. കാളിയാരാധനയുടെ ഭാഗമായി വികസിച്ചുവന്ന കലാരൂപങ്ങളാണ് തെയ്യം, മുടിയേറ്റ്, പടയണി തുടങ്ങിയവ.

കേരളത്തിന്റെ പ്രാചീന കലാപാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാവുകളുടെ ജൈവവൈവിധ്യത്തില്‍ ആദിമ മനുഷ്യര്‍ വൃക്ഷാരാധന, പൂര്‍വ്വികാരാധന, സര്‍പ്പാരാധന തുടങ്ങിയവ നടത്തിയിരുന്നു. കാവുകളുടെ പശ്ചാത്തലത്തില്‍ പോറ്റമ്മയായ പ്രകൃതിമാതാവിനെ കുടിയിരുത്തി അനുഷ്ഠാനക്രമങ്ങളോടെ ആരാധന തുടങ്ങി. ഈ പ്രകൃതി മാതൃസങ്കല്‍പമാണ് പിന്നീട് അമ്മ ദേവതാസങ്കല്‍പമായ കാളിയാരാധനയായി മാറിയത്. മാതൃദേവതാ ഭാവമാര്‍ന്നു ചൈതന്യസ്വരൂപിണിയായി വിളങ്ങുന്ന പ്രകൃതീശ്വരിയുടെ തിരുമുമ്പില്‍ മക്കളെന്നപോലെ സ്‌നേഹമാത്ര പ്രചോദിതരായി ഭക്തര്‍ കൂട്ടം കൂടുമ്പോള്‍ അസൂയ, മദമാത്‌സര്യങ്ങള്‍ തുടങ്ങിയവയും, ഭേദചിന്തകളുമൊക്കെ അകന്ന് ഹൃദയം വിമലായിത്തീരുന്നു.

കാവുകള്‍ക്കുള്ളില്‍ കുടികൊള്ളുന്നത് സ്വന്തം അമ്മയാണെന്ന നിശ്ചയമാണ് ഓരോ ഗ്രാമവാസിയുടെയും അനുഭവം. ഇവിടെ ഭയമല്ല, സ്വാതന്ത്ര്യവും സുരക്ഷിതത്വബോധവുമാണ്. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭാവന സര്‍വ്വരുടെയും ഹൃദയത്തിലുറപ്പിക്കുന്ന അലൗകിക ശക്തിവിശേഷമാകുന്നു അമ്മ. അങ്ങേയറ്റം ക്രൂരനും സ്വാര്‍ത്ഥിയുമായ മനുഷ്യര്‍പോലും ആ തിരുമുമ്പിലെത്തുമ്പോള്‍ പതറിപ്പോകുന്നു. അതാണ് മാതൃസങ്കല്‍പത്തിന്റെ പ്രഭാവം.

പ്രാചീന കാര്‍ഷിക-മാന്ത്രിക അനുഷ്ഠാനങ്ങളുടെ രംഗാവതരണമായ മുടിയേറ്റ് എന്ന കാവുനാടകത്തിലെ പ്രധാന കഥാപാത്രം കാളിയാണ്. കാളി രക്ഷിക്കയും ശിക്ഷിക്കുകയും ചെയ്യുന്നു. പ്രകൃതിയെ അമ്മയായി കാണുന്നു എന്ന സങ്കല്‍പ്പമാണ് ഇവിടെ കാളി. ദുഷ്ടതയെ ഇല്ലാതാക്കുന്ന കാളി ജനങ്ങളുടെ രക്ഷകയും അഭയസ്ഥാനവുമാകുന്നതിവിടെയാണ്.

വ്യവസ്ഥിതിയിലെ ദുഷ്ടമാര്‍ഗ്ഗത്തെ ഇല്ലാതെയാക്കി നന്മ പ്രദാനം ചെയ്യാന്‍ ശക്തിസ്വരൂപിണിയായ ഈ മാതാവിന് സാധിക്കുന്നു. ഇങ്ങനെ നല്ല വിളവും ദുഷ്ടന്മാരില്‍നിന്ന് രക്ഷയും മഹാമാരിയില്‍നിന്നുള്ള സംരക്ഷണവും നല്‍കുന്ന ദേശദേവതയായി കാളി മാറുന്നു.

ഈ വിജയത്തിന്റെ ആഘോഷം ഗ്രാമത്തിന്റെ ആേഘാഷമായി മാറുന്നു. ആ ദേവിയുടെ ശക്തിചൈതന്യം സമൂഹത്തിനും ശക്തി പകരുന്നു. ലൗകികതയും അലൗകിതയും ഒത്തുചേരുന്ന രാത്രിയാണ് മുടിയേറ്റിന്റെ അരങ്ങു രാത്രി.

അലൗകിക വേഷവിധാനത്തോടെ ദേശദേവതയായ കാളിയും, ലൗകിക വേഷവിധാനത്തോടെ ഗ്രാമത്തിലെ ഒാരോ ആളിലും ആര്‍പ്പുവിളികളും പന്തങ്ങളും തെള്ളിപ്പൊടിയുമായി ഈ നാട്ടരങ്ങിന്റെ ഭാഗമാകുന്നു. മുടിയേറ്റു കഴിഞ്ഞ് അമ്മയായ കാളി ഏവരെയും മുടിയും പന്തവുമുഴിഞ്ഞ് ആശീര്‍വദിക്കുന്നു. അപ്പോള്‍ എല്ലാ ദുഃഖങ്ങളില്‍നിന്നും അതിജീവിക്കുവാനുള്ള കരുത്ത് ഓരോരുത്തരിലും ഉണ്ടാകുന്നു. കാളി അതിജീവനത്തിന്റെ പ്രതീകമാകുന്നു. ദാരിക-ദാനവേന്ദ്രന്മാരിലൂടെ വളര്‍ന്നുവന്ന സാമൂഹിക ധര്‍മ്മങ്ങളെ, ദുര്‍ഭരണത്തെ, അനീതികളെ, തിന്മനിറഞ്ഞ സാമൂഹിക വ്യസ്ഥിതിയെ പ്രതിരോധിക്കാനുള്ള കരുത്ത് ഒാരോ വ്യക്തിക്കും സ്ത്രീസമൂഹത്തിനാകെയും ഉണ്ടാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.