അമൃതസര്‍; ടാക്സി ഡ്രൈവര്‍ ബല്‍വിന്ദര്‍ സിങ്ങ് അമ്പരന്നുപോയി. തന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ 9806 കോടി രൂപ. നവംബര്‍ നാലിനാണ് തന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാലയിലെ അക്കൗണ്ടില്‍ 98,05,95,12,231 രൂപയെത്തിയത്. അടുത്ത ദിവസം തന്നെ ആ പണം അപ്രത്യക്ഷമാകുകയും ചെയ്തു.
എന്റെ ജന്‍ധന്‍ അക്കൗണ്ടില്‍ സാധാരണ മൂവായിരം രൂപ കിടക്കാറുണ്ട്. ഒരു ദിവസം ചെന്നപ്പോള്‍ ഇത്രയേറെ തുക വന്നതായി കണ്ടെത്തി. പല തവണ അധികൃതരോട് ചോദിച്ചിട്ടും കൃത്യമായ ഉത്തരമില്ല.പകരം അവര്‍ പുതിയ പാസ്ബുക്ക് നല്കി തലയൂരി.
പണം വരവു ബുക്കില്‍ ചേര്ക്കാനാണെന്നാണ് മാനേജര്‍ സന്ദീപ് ഗാര്‍ഗ് പറയുന്നത്. നവംബര്‍ രണ്ടിന് 200 രൂപ നിക്ഷേപിച്ചതായി കാണിക്കേണ്ടതിനു പകരം അക്കൗണ്ട്സ് മാനേജര്‍ അബദ്ധത്തില്‍ ബാങ്കിന്റെ ലഡ്ജര്‍ ബുക്ക് നമ്പര്‍ ചേര്‍ത്തു പോയതാണ്. തെറ്റ് കണ്ടെത്തി അടുത്ത ദിവസം തന്നെ തിരുത്തി. ഗാര്‍ഗ് പറഞ്ഞു. തെറ്റ് പറ്റിയതാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഭുപീന്ദര്‍ സിങ്ങ് സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: