ആലപ്പുഴ: സര്‍ക്കാര്‍ പിന്തുണയോടെ ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല് ജില്ലയില്‍ ഭാഗീകമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങി. ഇടതുപക്ഷതൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല. ജലഗതാഗത സര്‍വ്വീസും മുടങ്ങി. ബാങ്കുകളും ഒരുവിഭാഗം സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചു. അങ്ങിങ്ങ് അക്രമ സംഭവങ്ങളും അരങ്ങേറി. പാതിരപ്പള്ളിയില്‍ കെഎസ്ഡിപിക്കു സമീപം ഹര്‍ത്താല് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വിവാഹപാര്‍ട്ടികളെയും വിമാനത്താവളത്തലേക്ക് പോയവരെയുമാണ് തടഞ്ഞത്. മണ്ണഞ്ചേരി പോലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്. ഹര്‍ത്താല്‍ ജില്ലയിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ടി. വിദേശ സഞ്ചാരികള്‍ അടക്കം ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞു. ബുക്കിങുകള്‍ പലതും റദ്ദാക്കപ്പെട്ടതായി ഹൗസ് ബോട്ട് ഉടമകള്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇന്നലെ മാത്രം കായല്‍ സഞ്ചാരമേഖലയ്‌ക്ക് ഉണ്ടായത്.
ഹര്‍ത്താലില്‍ ചെങ്ങന്നൂരില്‍ കടയ്‌ക്ക് നേരെ അക്രമം നടന്നു. നഗരസഭയിലെ 26-ാം വാര്‍ഡില്‍പെട്ട പള്ളിവാതുക്കല്‍ മോനച്ചന്റെ കടയ്‌ക്ക് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത് വീടിനോട് ചേര്‍ന്നാണ് കട പ്രവര്‍ത്തിക്കുന്നത്. രാവിലെ 11 മണിയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിച്ചിരുന്നു. എന്നാല്‍ സോഡയും ശീതള പാനീയങ്ങളും കടയ്‌ക്ക് വെളിയില്‍ വരാന്തയിലാണ് വച്ചിരുന്നത് ഉച്ചയ്‌ക്ക വീണ്ടുമെത്തിയ സമരക്കാര്‍ ഇതിനെ ചോദ്യം ചെയ്യുകയും മോനച്ചന്റെ ഭാര്യ ബീനയെ അസഭ്യം പറയുകയും ചെയ്തു. കൂടാതെ ശീതള പാനീയപ്പെട്ടി തകര്‍ക്കുകയും ചെയ്തു.
ഇടതുമുന്നണി അനവസരത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ രക്തസാക്ഷിയാണ് പുളിങ്കുന്ന് ആറ്റില്‍ മുങ്ങി രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പുളിങ്കുന്ന് സ്വദേശിയായ കലേഷെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനേ ഇന്നത്തെ ഹര്‍ത്താലിന് കഴിഞ്ഞുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഹര്‍ത്താല്‍ മൂലം പുളിങ്കുന്ന് ആറ്റില്‍ ജങ്കാര്‍ സര്‍വ്വീസ് ഇല്ലായിരുന്നു. ഇക്കാരണത്താല്‍ നീന്തി അക്കരെ കടക്കാനുള്ള ശ്രമത്തിനിടയിലാണ് കലേഷിന് ജീവഹാനി സംഭവിച്ചത്. നിര്‍ദ്ധന കുടുംബാംഗമായ കലേഷിന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് കലേഷിന്റെ മരണത്തോടെ നഷ്ടമായത്. കലേഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപാ സാമ്പത്തിക സഹായം നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.
















